നാട്ടുവാര്‍ത്തകള്‍

അനുനയ നീക്കത്തില്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധനകാര്യം കൈയില്‍വയ്ക്കാന്‍ സതീശന്‍
അനുനയ നീക്കത്തിന്റെ ഭാഗമായി രണ്ടാം വട്ടവും രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. കന്റോണ്‍മെന്റ് ഹൗസില്‍ മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ചെന്നിത്തല അന്തിമതീരുമാനം എടുത്തിരുന്നില്ല. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ മാത്രമേ കാബിനറ്റില്‍ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ പ്രശ്‌നം വഷളാകാതിരിക്കാന്‍ ആഭ്യന്തരം നല്‍കിയുള്ള വിട്ടു വീഴ്ചയ്ക്ക് വി ഡി തയാറായെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിന്റെ അതൃപ്തിയിലാണെങ്കിലും ആഭ്യന്തര വകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെയാണ്

More »

വാഗ്ദാനങ്ങള്‍ പാലിച്ചു വിജയ്; തമിഴ്‌നാട്ടില്‍ വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തി
തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള പ്രതിമാസ വേതന പദ്ധതിയില്‍ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടില്‍ എത്തി. പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ഇന്നലെ വിജയ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായം ഉള്ളവരെ വാര്‍ദ്ധക്യപെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നല്‍കാന്‍ ആലോചന എന്ന് സൂചന. 2500 രൂപ ആയിരുന്നു വിജയ് യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വര്‍ദ്ധനവിന് 2026 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേര്‍ക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍,

More »

കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; പുതുമുഖങ്ങളടക്കം ഏകദേശ ധാരണ
കോണ്‍ഗ്രസില്‍ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എന്‍ ശക്തനോ സ്പീക്കര്‍ ആയേക്കും. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ മന്ത്രിമാര്‍ ആയവരേക്കാള്‍ പുതുമുഖങ്ങളെ പരിഗണിച്ചേക്കും. കെപിസിസി പ്രഡിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, വി പി സജീന്ദ്രന്‍, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നു. മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലായിരുന്ന രമേശ് ചെന്നിത്തല അയഞ്ഞിട്ടുണ്ട്. മുതിര്‍ന്നനേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സുപ്രധാന വകുപ്പുതന്നെ നല്‍കേണ്ടി വരും. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ ഉണ്ടാകും എന്നുറപ്പ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ മന്ത്രിസഭയില്‍

More »

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും
സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. വി ഡി സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നിട് കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. 11 ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍

More »

ഡല്‍ഹിയില്‍ വീണ്ടും ബസില്‍ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത. സ്വകാര്യ ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബസ് ഡ്രൈവറും കണ്ടക്ടറുമാണ് അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ലീപ്പര്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ദില്ലിയിലെ റാണി ബാഗ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മംഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി, പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ആണ് ബസില്‍ ബലംപ്രയോഗിച്ചു കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരന്‍, യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന്, നംഗ്ലോയ്

More »

രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി; എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല
ആലപ്പുഴ : വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തല. തന്നെ വിളിച്ച കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയോടും രാഹുല്‍ഗാന്ധിയോടും ഇക്കാര്യം രമേശ് ചെന്നിത്തല നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്ത. തന്റെ പ്രവര്‍ത്തിപരിചയവും സീനിയോരിറ്റിയും അവഗണിച്ചത് ശരിയായില്ലെന്നായിരുന്നു രമേശിന്റെ പ്രതികരണം. മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാട് രമേശ് ചെന്നിത്തല എടുത്തതായും അദ്ദേഹം തിരുവനന്തപുരം വിട്ടുപോയതായും സൂചനയുണ്ട്. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് പങ്കെടുക്കില്ലെന്നും വിവരമുണ്ട്. കോണ്‍ഗ്രസിലെ തന്റെ പ്രവര്‍ത്തിപരിചയവും സീനിയേറിറ്റിയും പരിഗണിച്ച് തനിക്ക് തന്നെ മുഖ്യമന്ത്രിസ്ഥാനമെന്ന് ഉറപ്പിച്ചയാളാണ് രമേശ് ചെന്നിത്തല. എന്നാല്‍ ആദ്യം മുതല്‍ തന്നെ വി.ഡി.

More »

5 വര്‍ഷത്തെ പോരാട്ടം; വി.ഡിയെ ഹൈക്കമാന്റിന് അവഗണിക്കാനായില്ല
തിരുവനന്തപുരം : ജനവികാരം അവഗണിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയില്ല. ഉപനേതാവായും പ്രതിപക്ഷ നേതാവായും പത്തുവര്‍ഷം സതീശന്‍ കാട്ടിയ മികവിന് പാര്‍ട്ടിയ്ക്ക് നന്ദി കാണിക്കേണ്ടിവന്നു. തുടര്‍ച്ചയായി ആറു തവണ ഒരേ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയാണ് വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ വിശ്വാസം കാത്തത്. കടുത്ത ഒരു തെരഞ്ഞെടുപ്പിനെയും പാര്‍ട്ടിക്കുള്ളിലെ തന്നെ കരുത്തന്മാരായ രണ്ടു നേതാക്കുടെയും പ്രതിബന്ധത്തെ മറികടന്നാണ് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ശക്തമായ മത്സരത്തിനൊടുവില്‍ സതീശന്റെ കഴിവിനെ ഹൈക്കമാന്റ് വിശ്വസിക്കുകയായിരുന്നു. 2001 മുതല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി.സതീശന്‍ രാഷ്ട്രീയ പ്രവര്‍ത്തകന് പുറമേ അഭിഭാഷകന്‍ കൂടിയാണ്. 1964 ല്‍ ജനിച്ച വടശ്ശേരി ദാമോദരന്‍ സതീശന്‍ 10 വര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി അദ്ദേഹം പ്രാക്ടീസ് ചെയ്ത ശേഷമാണ്

More »

പട നയിച്ചവന്‍ തന്നെ ഭരിക്കും; വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രി
ന്യൂഡല്‍ഹി : ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും. പത്തുദിവസം നീണ്ടുനിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ശേഷം ഹൈക്കമാന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടന്ന ഹൈക്കമാന്റ് നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വി.ഡി.സതീശനെ തന്നെ കേരളത്തെ നയിക്കാന്‍ തെരഞ്ഞെടുത്തത്. ഇടതുപക്ഷത്തിന്റെ പത്തുവര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് യുഡിഎഫിനെ തിരികെ് കൊണ്ടുവന്നത് വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു. നേരത്തേ 102 സീറ്റുകള്‍ നേടി വന്‍ വിജയം നേടിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി രംഗത്ത് വരികയായിരുന്നു. ഇന്ന് രാവിലെ തന്നെ വി.ഡി. സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്നും കുടുംബസമേതം

More »

നാടകാന്തം മുഖ്യമന്ത്രി തീരുമാനമായി; പ്രഖ്യാപനം വ്യാഴാഴ്ച
പത്തു ദിവസത്തിലേറെ നീണ്ട ഗ്രൂപ്പുകളിയ്ക്കും പാരവയ്പ്പിനും പിന്നാലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനമായി. പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. പ്രഖ്യാപനത്തിന്റെ അനന്തരഫലം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. അതേസമയം ഡല്‍ഹിയിലെ രാജാജി റോഡിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച പൂര്‍ത്തിയായി. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഖര്‍ഗെയുടെ വസതിയില്‍ നിന്ന് പുറത്തേക്ക് പോയി. ഏറെ ആകാംക്ഷയോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കുകയാണ് കേരളം. കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions