യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് വെള്ളിയാഴ്ച തുടങ്ങും; വേറെ വഴിയില്ലെന്ന് ബിഎംഎ മേധാവി
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് വെള്ളിയാഴ്ച തുടങ്ങും. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലെങ്കിലും പണിമുടക്കാതെ വഴിയില്ലെന്നാണ് ബിഎംഎ മേധാവി ന്യായീകരിക്കുന്നത്. 2008-നെ അപേക്ഷിച്ച് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന തുക വളരെ കുറവാണെന്നും, ഇത് പൂര്‍ണ്ണമായി തിരികെ നല്‍കാനുള്ള യാത്ര പരിസമാപ്തിയില്‍ എത്തിക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്നുവെന്നും ബിഎംഎ ആരോപിക്കുന്നു. വര്‍ഷങ്ങളായി നഷ്ടമായ ശമ്പളത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് നിലനില്‍ക്കുന്നതെന്ന് ബിഎംഎ ചെയര്‍ ഡോ. ടോം ഡോള്‍ഫിന്‍ പറഞ്ഞു. മറ്റ് പബ്ലിക് സെക്ടര്‍ ജോലിക്കാരെ അപേക്ഷിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ ഏറെ പിന്നിലാണെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഹെല്‍ത്ത് സെക്രട്ടറി ശമ്പളവര്‍ധന ഒരു യാത്രയാണെന്ന് പറഞ്ഞെങ്കിലും ഇതിന്റെ ബാക്കി ചുവടുകള്‍ ഉണ്ടായിട്ടില്ല, ഡോ. ഡോള്‍ഫിന്‍

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്ക് കുറച്ചേക്കും; സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതി ആശങ്ക
യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുകെ സമൂഹം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജീവിത ചെലവ് കൂടുന്നതിനൊപ്പം വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതുമെല്ലാം വിദഗ്ധര്‍ വിലയിരുത്തുകയാണ്. അതിനിടെ ബാങ്ക്ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നവംബറില്‍ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്ന ലക്ഷ്യമായ രണ്ടു ശതമാനത്തേക്കാള്‍ കൂടുതലാണിപ്പോഴെങ്കിലും വില വര്‍ദ്ധനവിന്റെ വേഗം കുറഞ്ഞതായി കണക്കുകള് പറയുന്നു. വായ്പയും ചെലവിടലും കൂട്ടി ബിസിനസ് വിപണിയേയും ഭവന വിപണിയേയും സഹായിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും. അതിനിടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേറെ ഉയര്‍ന്നതും ഒരു തലവേദനയായി മാറുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും

More »

ബജറ്റ് അടുത്തിരിക്കവേ ലേബര്‍ പാര്‍ട്ടിയില്‍ അടി മൂക്കുന്നു; തന്നെ ചാടിച്ചാല്‍ പൊതുതെരഞ്ഞെടുപ്പെന്ന് സ്റ്റാര്‍മര്‍
ഒന്നരപതിറ്റാണ്ടിനുശേഷം അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജനപ്രീതിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഇടിഞ്ഞു താഴുകയാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും അതൃപ്‍തി കൂടുകയാണ്. അതിനിടെ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍. പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി പുറത്തുവന്നതോടെ പ്രധാനമന്ത്രി കാബിനറ്റ് മന്ത്രിമാര്‍ക്കെതിരെ തന്നെ രംഗത്ത് വന്നു. തന്നെ പുറത്താക്കി പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍ മുന്നിലുള്ള ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗാണെന്ന് മനസ്സിലാക്കിയ കീര്‍ സ്റ്റാര്‍മര്‍ പരസ്യമായ കുറ്റപ്പെടുത്തല്‍ നടത്തി. എന്നാല്‍ സ്ട്രീറ്റിംഗിനെ കുത്താനുള്ള ശ്രമത്തില്‍ തിരിച്ചടി ഉണ്ടായത് പ്രധാനമന്ത്രിക്കാണ്. ഇത് മനസ്സിലാക്കി തന്റെ കാബിനറ്റിലെ ഒരു അംഗത്തെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന്

More »

എന്‍എച്ച്എസില്‍ കൂട്ടപിരിച്ചുവിടല്‍ നീക്കം പാളി; ഹെല്‍ത്ത് സെക്രട്ടറിയുടെ ആവശ്യം ചാന്‍സലര്‍ തളളി
എന്‍എച്ച്എസില്‍ നിന്നും 18,000 ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കത്തിന് ട്രഷറിയില്‍ നിന്ന് തിരിച്ചടി. പിരിച്ചുവിടല്‍ ചെലവിനായി 1 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ട് അനുവദിക്കണമെന്ന വെസ് സ്ട്രീറ്റിംഗിന്റെ ആവശ്യം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തളളുകയായിരുന്നു. വൈറ്റ്ഹാളില്‍ ലോബിയിംഗും ഫണ്ടിന് അനുമതിയില്ല. പിരിച്ചുവിടലിനായി ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ സ്ട്രീറ്റിംഗ് വൈറ്റ്ഹാളില്‍ ലോബിയിംഗ് നടത്തിയെങ്കിലും വിജയിച്ചില്ല 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളുടെ വലുപ്പം കുറയ്ക്കാന്‍ 25,000 ജീവനക്കാരെ പുറത്താക്കേണ്ടതായിരിക്കും ചെലവിനായി ട്രഷറിയുടെ താത്കാലിക അനുമതി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റിന് ഈ സാമ്പത്തിക വര്‍ഷം 1 ബില്ല്യണ്‍ പൗണ്ട് അധിക ചെലവ് നടത്താന്‍ ട്രഷറി അനുമതി നല്‍കി. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് കുറയുമെന്നും, കൂടുതല്‍ ഫണ്ട്

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി ജോസ് മാത്യു (51) ആണ് വിടപറഞ്ഞത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം . സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ മകള്‍ അടിയന്തരമായി സമീപവാസിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ വിളിക്കുകയും സിപിആര്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ : കെവിന്‍, കാരള്‍, മരിയ സീറോ മലബാര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്നു ജോസ്

More »

യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ വരുന്നു; നീണ്ട കാത്തിരിപ്പുകള്‍ അവസാനിക്കും
യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ എന്ന കടമ്പ വളരെ സങ്കീര്‍ണ്ണമായ കാര്യമാണ്. നീണ്ട കാത്തിരിപ്പുകള്‍ ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് കാലത്ത് ഏതു കുതിച്ചുയര്‍ന്നു. ഏതായാലും ഡ്രൈവിംഗ് ടെസ്റ്റുകളുടെ നീണ്ട കാത്തിരിപ്പും ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറയ്ക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 'ഇനി മുതല്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നേരിട്ട് മാത്രമേ ടെസ്റ്റ് ബുക്കിംഗ് ചെയ്യാന്‍ സാധിക്കൂ. നിലവില്‍ ചില ഏജന്‍സികള്‍ ടെസ്റ്റ് സ്ലോട്ടുകള്‍ വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പുതിയ നടപടികള്‍ വിദ്യാര്‍ത്ഥികളെ “ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തും' എന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹൈഡി അലക്സാണ്ടര്‍ പറഞ്ഞു, ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഇനി അവരുടെ വിദ്യാര്‍ത്ഥികളുടെ പേരില്‍ ടെസ്റ്റ് ബുക്ക് ചെയ്യാന്‍

More »

കാബിന്‍ ക്രൂ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്ന് ഭീഷണി; ശതകോടീശ്വരന്റെ ശിക്ഷ മൂന്നിരട്ടി കൂട്ടി
വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട ശതകോടീശ്വരനു ജയില്‍ശിക്ഷ മൂന്നിരട്ടി കൂട്ടി കിട്ടി. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്ക് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ ജീവനക്കാരിയെ കൂട്ടബലാത്സം ചെയ്ത് കൊലപ്പെടുത്തി തീകൊളുത്തുമെന്നാണ് 38-കാരന്‍ സല്‍മാന്‍ ഇഫ്ത്തീക്കര്‍ ഭീഷണി മുഴക്കിയത്. നേരത്തെ 15 മാസത്തെ ജയില്‍ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്ന വിവാദം ഉയര്‍ന്നതോടെയാണ് വിധി പുനഃപ്പരിശോധിച്ച് നാല് വര്‍ഷവും മൂന്ന് മാസവുമായി ശിക്ഷ ഉയര്‍ത്തിയത്. പാകിസ്ഥാനില്‍ നിന്നും യാത്ര ചെയ്യുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട് ധനികനായ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് കാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയത്. 39000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് യാത്രക്കാരെ ഞെട്ടിച്ച് ഇഫ്തീക്കര്‍ അസഭ്യവര്‍ഷം നടത്തിയത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ഇതിനിടെ

More »

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സൂരക്ഷാഭീഷണി ഉള്ളതിനാലാണ് ഈ മുന്നറിയിപ്പെന്നും പറയുന്നു. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വാഗ - അട്ടാരി അതിര്‍ത്തി ഉള്‍പ്പടെയാണിത്. അതുപോലെ, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍, ശ്രീനഗര്‍, ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍,

More »

ബ്രിട്ടനിലെ തൊഴിലില്ലായ്മ 5 ശതമാനമായി; 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്
യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബര്‍ അവസാനിക്കുന്ന മൂന്നുമാസത്തില്‍ 5 ശതമാനമായി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലാണ് ഈ വര്‍ധന. പുതിയ കണക്കുകള്‍ ബജറ്റിന് മുന്‍പുള്ള സാമ്പത്തിക ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വര്‍ധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന . പൊതു മേഖലയിലെ വേതനവര്‍ധന 6.6 ശതമാനമായപ്പോള്‍, സ്വകാര്യ മേഖലയിലെ വളര്‍ച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വര്‍ഷങ്ങളിലും തൊഴില്‍രഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്. ദിവസേന 1000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുന്നുവെന്നാണ് കണക്ക്. ജനങ്ങളുടെ തൊഴിലുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions