യു.കെ.വാര്‍ത്തകള്‍

പൈലറ്റ് ബോധരഹിതനായി; മാഞ്ചസ്റ്റര്‍ വിമാനം ഏഥന്‍സില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി
ഈജിപ്തിലെ ഹര്‍ഘാഡയില്‍ നിന്നും ബ്രിട്ടനിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ഏഥന്‍സിസില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. പൈലറ്റിന് വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സ നല്‍കി. പൈലറ്റ് ബ്വോധരഹിതനായതോടെ ക്രൂ അംഗങ്ങള്‍ വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ധൃതി പിടിച്ചെത്തി. ഇതോടെ അരുതാത്തത് എന്തോ സംഭവിച്ചു എന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ടായി. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു സംഭവം. മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആരെങ്കിലും ഉണ്ടോ എന്ന് ജീവനക്കാര്‍ വിളിച്ചു ചോദിച്ചതായി ഒരു യാത്രക്കാരന്‍ പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് പൈലറ്റിന് സുഖമില്ലെന്നും അടിയന്തിരമായി വൈദ്യ സഹായം ആവശ്യമാണെന്നും അറിയിക്കുന്നത്. ഇതോടെ യാത്രക്കാരും ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സഹ പൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

More »

മന്ത്രിയുടെ രാജിയ്ക്കു പിന്നാലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ലേബര്‍ എംപിയും
അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ മാപ്പുചോദിച്ച് മറ്റൊരു എംപി കൂടി. വാട്‌സ്ആപ്പിലെ മെസേജുകള്‍ തെറ്റാറ്റായി പോയെന്നും മാപ്പു ചോദിക്കുന്നുവെന്നും ബേണ്‍ലി എംപി ഒലിവര്‍ റയാന്‍ പറഞ്ഞു. നേരത്തെ ആന്‍ഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക കൂടി ചെയ്താണ് പ്രശ്‌നം ലേബര്‍പാര്‍ട്ടി ഒതുക്കിയത്. ലേബര്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുകയാണ് എംപിയുടെ ക്ഷമ ചോദിക്കല്‍. നിലവില്‍ എംപിക്കെതിരെ നടപടിയെടുത്തിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിനെയുടെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലര്‍ന്ന

More »

യുകെയില്‍ ഇനി നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം? നിയമ നിര്‍മാണത്തിന് വഴിയൊരുങ്ങുന്നു
ബ്രിട്ടനില്‍ ഇനിമുതല്‍ നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിര്‍വചനം വരുന്നു. ചൊവ്വാഴ്ച ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു സുപ്രധാന നിയമ നിര്‍മ്മാണ നിര്‍ദേശം സമര്‍പ്പിക്കപ്പെടും. എംപിയായ ഡോണ്‍ ബട്ട്‌ലര്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. സ്വകാര്യ ബില്‍ നിയമമാകുകയാണെങ്കില്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലില്‍ (എന്‍എംസി) രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മാത്രമേ നഴ്സ് എന്ന തൊഴില്‍നാമത്തില്‍ അറിയപ്പെടാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ നഴ്സ് എന്ന തൊഴില്‍നാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങള്‍ യുകെയിലെ നഴ്‌സിംഗ് മേഖലയില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ്

More »

മേഗനുമായി ആവശ്യത്തിന് പ്രശ്‌നങ്ങളുള്ള ഹാരിയെ നാടുകടത്തില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍ : ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹാരിക്കെതിരായ വിസ കേസ് കുത്തിപ്പൊക്കാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്നും ട്രംപ് പറഞ്ഞു. ഭാര്യ മേഗന്‍ മാര്‍ക്കിളുമായി ഹാരിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ഹാരി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് യു.എസ് വിസ ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്ത വരുത്തി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്. ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ ഹാരിക്കെതിരായ വിസ കേസ് താന്‍ കുത്തിപ്പൊക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹാരിയെ താന്‍ ഏകനായി വിടും. ഭാര്യയുമായി അയാള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഭയങ്കരിയായ സ്ത്രീയാണ് മേഗന്‍ മാര്‍ക്കിളെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഡോണള്‍ഡ്

More »

ഇന്ത്യയില്‍ കാമ്പസ് ആരംഭിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍
വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഇന്ത്യക്കാരുടെ അടക്കം വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. ഇത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് സമ്മാനിച്ചു. ഈ ഘട്ടത്തിലാണ് വിസാ നിയന്ത്രണങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നത്. സ്വദേശത്ത് സ്ഥിതി മോശമാകുന്നതോടെയാണ് ഇന്ത്യയില്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. 40 മില്ല്യണ്‍ വിദ്യാര്‍ത്ഥികളുള്ള വിപണിയില്‍ നിന്നും സ്വര്‍ണ്ണം വാരാമെന്നാണ് യുകെ യൂണിവേഴ്‌സിറ്റികളുടെ മോഹം. ഡല്‍ഹിയുടെ സാറ്റലൈറ്റ് നഗരമായ ഗുഡ്ഗാവില്‍ കാമ്പസ് തുടങ്ങുന്നതായി സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആദ്യ കാമ്പസിലേക്ക് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനും

More »

അധിക്ഷേപകരമായ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയെ പുറത്താക്കി കീര്‍ സ്റ്റാര്‍മര്‍
തന്റെ പദവിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിക്കുകയും മെസ്സേജുകള്‍ അയക്കുകയും ചെയ്ത ആരോഗ്യ മന്ത്രിയുടെ കസേര തെറിച്ചു. ഹെല്‍ത്ത് മിനിസ്റ്ററായ ആന്‍ഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്റേയുടെ കമന്റ് ആണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലര്‍ന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗണ്‍സിലര്‍ക്ക് തന്റെ പ്രദേശത്തെ ബിന്‍ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആന്‍ഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജര്‍ ചാര

More »

ലിബിന്‍ ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച; സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് അന്ത്യയാത്ര
സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമും ബോസ്റ്റണിലെ ലിബിന്‍ ജോയിയും കഴിഞ്ഞമാസമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഇന്ന് ആയിരുന്നു. രാവിലെ 10ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ഒന്നേ കാലോടെ ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്. ദേവാലയത്തിന്റെ വിലാസം St. George's Church, Buxton Road, SK2 6NU സെമിത്തേരിയുടെ വിലാസം Mill Lane Cemetery, SK8 2PX ഇക്കഴിഞ്ഞ 26നാണ് 60 കാരനായ ഷാജി എബ്രഹാമിനെ മരണം വിളിച്ചത്. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന

More »

കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ കുരുങ്ങി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്
മറ്റേണിറ്റി കെയറില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ പ്രോസിക്യൂഷന്‍ നടപടി. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി. കുഞ്ഞുങ്ങള്‍ക്കും, അവരുടെ അമ്മമാര്‍ക്കും സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ട്രസ്റ്റിന് മേല്‍ കുറ്റം ചുമത്തിയിരുന്നു. അടുത്ത ആഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ കുറ്റം ഏല്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് സൂചിപ്പിക്കുന്നു. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി അന്വേഷണം നേരിടുകയാണ് നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ്. മറ്റേണിറ്റി പരിചരണത്തിലെ വീഴ്ചകളില്‍ 2000 കേസുകളാണ് മിഡ്‌വൈഫ് ഡോണാ

More »

സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനയ്ക്ക് മുമ്പ് കൂടുതല്‍ പേര്‍ വിപണിയില്‍; യുകെയില്‍ വീടുവില കുതിച്ചുയര്‍ന്നു
യുകെയിലെ ഭവന വിലകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 299,138 പൗണ്ട് ആയാണ് ഉയര്‍ന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോര്‍ഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറില്‍ ഭവന വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിലെ നിര്‍ദ്ദേശം അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നില്‍ കണ്ട് കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചിരുന്നു. വീട് വാങ്ങുന്നവര്‍ ഇപ്പോള്‍ 250,000 പൗണ്ടിന് പകരം 125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions