യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
ബ്രിട്ടന്റെ മറ്റ് മതങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മറ്റ് മതങ്ങളില്‍ പെട്ടവരെ ബഹുമാനിക്കാന്‍ വാര്‍ഷിക ഈസ്റ്റര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയ പ്രൈമറി സ്‌കൂള്‍ നടപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സ്‌കൂളിന്റെ പ്രഖ്യാപനം നാണക്കേടും, വ്യാജവുമാണെന്ന ആരോപണങ്ങള്‍ക്ക് പുറമെ ഇനി ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്ന അവസ്ഥ വരുമെന്ന ആശങ്കകളുമാണ് വ്യാപിക്കുന്നത്. ഹാംപ്ഷയറിലെ ഈസ്റ്റ്‌ലെയിലുള്ള നോര്‍വുഡ് പ്രൈമറി സ്‌കൂളാണ് മാതാപിതാക്കള്‍ക്കും, കെയറര്‍മാര്‍ക്കും ഈ വര്‍ഷം ഈസ്റ്റര്‍ ബോണെറ്റ് പരേഡും, ഈസ്റ്റര്‍ സര്‍വ്വീസും ഉണ്ടാകില്ലെന്ന് അറിയിച്ച് കത്ത് അയച്ചത്. വൈവിധ്യങ്ങളോടുള്ള സ്‌കൂളിന്റെ ബഹുമാനം കാണിക്കാനാണ് ഈസ്റ്റര്‍ പരിപാടികള്‍ റദ്ദാക്കുന്നതെന്ന് ഹെഡ്ടീച്ചര്‍ സ്റ്റെഫാനി മാന്‍ഡര്‍ ന്യായികരിച്ചു. കൂടാതെ സ്‌കൂളില്‍ എല്ലാവരെയും സ്വീകരിക്കാനുള്ള അന്തരീക്ഷം

More »

അടുത്ത ഞായറാഴ്ച ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കും; ഒരു മണിക്കൂര്‍ സമയ മാറ്റം
മാര്‍ച്ച് 30 ഞായറാഴ്ച ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാക്കണം. ഗ്രീന്‍ മീന്‍ ടൈം അവസാനിക്കുകയും ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കുന്നതിന്റെയും ഭാഗമാണിത്. പകല്‍ സമയം പരമാവധി ഉപയോഗിക്കാനാണ് സമയ മാറ്റം. സായാഹ്ന സമയം കൂടും. 1916 ല്‍ ജര്‍മ്മനിയിലാണ് വേനല്‍ക്കാലമാകുമ്പോള്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട് ആക്കുന്ന നടപടി ആരംഭിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇലക്ട്രിക് ലൈറ്റുകളുടെയും ഹീറ്റിംഗിന്റെയും ഉപയോഗം പരമാവധി കുറച്ച് ഊര്‍ജ്ജം ലാഭിക്കുന്നതിനായിട്ടായിരുന്നു ഇത് ആരംഭിച്ചത്. ജര്‍മ്മനി ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) ആരംഭിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ബ്രിട്ടനുള്‍പ്പടെയുള്ള പല രാജ്യങ്ങളും ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടനില്‍ ഇതിന് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി)

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി 'റെഡ് ലിസ്റ്റ്' രാജ്യങ്ങളെ ആശ്രയിച്ചതിരെ ഹെല്‍ത്ത് സെക്രട്ടറി
ബ്രക്‌സിറ്റിന് ശേഷം എന്‍എച്ച്എസ് റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അമിതമായി ആശ്രയിച്ചെന്ന് കണക്കുകള്‍. മെഡിക്കല്‍ ജീവനക്കാരുടെ ഗുരുതര ക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്തതിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി തന്നെ രംഗത്തുവന്നു. ഇത്തരം റിക്രൂട്ട്‌മെന്റ് തെറ്റായതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. നൈജീരിയ, ഘാന, സിംബാബ്‌വേ പോലുള്ള രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇംഗ്ലണ്ട് ഹെല്‍ത്ത് സര്‍വ്വീസ് ജോലിക്കെടുത്തത്. 2020 അവസാനത്തോടെ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും യുകെ വിടപറഞ്ഞതോടെയാണ് ഈ സാഹചര്യം ശക്തമായത്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് അതാത് രാജ്യങ്ങളിലെ ആരോഗ്യ വ്യവസ്ഥ തകരാറിലാക്കുമെന്നാണ് വിമര്‍ശനം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നടപടി സദാചാരവിരുദ്ധമാണെന്നാണ് ആരോപണം.

More »

പ്രഷര്‍ കുക്കര്‍ ബോംബുമായി പരമാവധി നഴ്‌സുമാരെ കൊല്ലാന്‍ ആശുപത്രിയിലെത്തിയ ചാവേര്‍ അക്രമിക്ക് 37 വര്‍ഷം ജയില്‍
ലീഡ്‌സിലെ സെന്റ് ജയിംസ് ഹോസ്പിറ്റലില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി പരമാവധി നഴ്‌സുമാരെ കൊല്ലാന്‍ എത്തിയ ചാവേര്‍ അക്രമിക്ക് 37 വര്‍ഷം ജയില്‍ ശിക്ഷ. ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്ന മുഹമ്മദ് ഫാറൂഖാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. 2023 ജനുവരിയില്‍ വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബുമായി ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് പ്രതി എത്തുകയായിരുന്നു. 2013-ലെ ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിച്ച തരത്തിലുള്ള ബോംബാണ് ഫാറൂഖ് തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ ഇരട്ടി സ്‌ഫോടകവസ്തുക്കള്‍ ഇയാള്‍ ഇതില്‍ നിറച്ചിരുന്നു. ആശുപത്രിയില്‍ ബോംബുമായി എത്തിയ ഫാറൂഖിനെ തടഞ്ഞത് അവിടെയുണ്ടായിരുന്ന ഒരു രോഗിയുടെ സമചിത്തതയോടെയുള്ള ഇടപെടലാണ്. പ്രതിയുടെ ശിക്ഷാവേളയില്‍ നതാന്‍ ന്യൂബിയെന്ന ഈ രോഗി നടത്തിയ ഇടപെടലിനെ ജസ്റ്റിസ് ചീമാ ഗ്രബ് പേരെടുത്ത് പ്രശംസിച്ചു. ഫാറൂഖിനെ പറഞ്ഞ് സമാധാനിപ്പിച്ച് ബോംബ്

More »

ഹീത്രു വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു; പ്രതിസന്ധി ബാധിച്ചത് 2 ലക്ഷത്തിലധികം
സബ്സ്റ്റേഷനിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹീത്രു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. എങ്കിലും സാധാരണ നില കൈവരിക്കാന്‍ ഇനിയും താമസം നേരിടും. പ്രതിസന്ധി ബാധിച്ചത് 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ഇന്നലെ എയര്‍പോര്‍ട്ടിന്റെ സമീപത്തെ ഒരു ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറി കാരണം വൈദ്യുതി വിതരണം മുടങ്ങിയത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുന്ന സാഹചര്യം ആണ് ഉടലെടുത്തത്. ഹീത്രു എയര്‍പോര്‍ട്ടില്‍ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയര്‍പോര്‍ട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാന്‍ സാധിച്ചത്. ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്ത വിമാനങ്ങള്‍ തിരിച്ചുവിട്ടത് മറ്റ് എയര്‍പോര്‍ട്ടുകളുടെ

More »

യുകെയില്‍ 65 വയസു കഴിഞ്ഞും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു
യുകെയില്‍ 65 വയസു കഴിഞ്ഞാലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു. റെക്കോര്‍ഡ് നിരക്കിലാണ് കണക്കുകള്‍. സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേയും പ്രായം വര്‍ദ്ധിപ്പിച്ചു. ഈ പരിധി വീണ്ടും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാര്‍ധക്യത്തിലും ജോലി ചെയ്യേണ്ടിവരുന്നതില്‍ പലരും ബുദ്ധിമുട്ടുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ധ്വാനം. ചിലര്‍ ജോലിക്ക് പോകുന്നതിനെ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ നിര്‍ബന്ധിതരാകുകയാണ്. 65നുമുകളില്‍ പ്രായമുള്ള 686000 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 135000 പേരുടെ വര്‍ദ്ധനവുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. പലരും ഈ പ്രായത്തില്‍ വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്ത

More »

സബ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ലണ്ടന്‍ : വെസ്റ്റ് ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ വന്‍ പൊട്ടിത്തെറി കാരണം ഹീത്രൂ എയര്‍പോര്‍ട്ട് ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ലണ്ടനിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല. ഇന്ന് ഹീത്രൂ വഴി യാത്രകള്‍ ചെയ്യുന്നവര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ അടക്കം ആയിരക്കണക്കിനു വിമാനങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് ആരംഭിച്ച് ഹീത്രൂവിലേക്ക് പുറപ്പെട്ട 120 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുകയോ യാത്ര ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചു പോവുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

More »

ലൂട്ടനിലെ കൂട്ടക്കൊലപാതകം: 19 കാരന് 49 വര്‍ഷം തടവ്, പ്രതി ലക്ഷ്യമിട്ടത് മുപ്പതിലേറെ സ്‌കൂള്‍ കുട്ടികളെ
ലണ്ടന്‍ : ലൂട്ടനില്‍ അമ്മയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ 19 വയസുകാരന്‍ നിക്കോളാസ് പ്രോസ്പറിന് 49 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോള്‍ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടണ്‍ ക്രൗണ്‍ കോടതി ജസ്‌റ്റിസ് ചീമ-ഗ്രബ് 49 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്‌പര്‍ (16), ഗിസെല്ലെ പ്രോസ്‌പര്‍ (13) എന്നിവരെ പ്രതി വീട്ടില്‍ വച്ചാണ് വെടിവച്ച് കൊന്നത്. 30ല്‍ അധികം വെടിയുണ്ടകള്‍ നിറച്ച ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് കുറ്റിക്കാട്ടില്‍ നിന്ന്

More »

സാന്റാന്‍ഡര്‍ ബാങ്ക് അവരുടെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു; തൊഴിലാളികള്‍ക്ക് തിരിച്ചടി
ലണ്ടന്‍ : ബ്രിട്ടനിലെ പ്രമുഖ ബാങ്കായ സാന്റാന്‍ഡര്‍ രാജ്യത്തെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു. ബാങ്ക് ശാഖകള്‍ ഇല്ലാതാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന 750 പേര്‍ക്ക് തൊഴിലും നഷ്ടപ്പെടും. ബാങ്ക് ഉപയോക്താക്കള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് മാറിയ സാഹചര്യത്തിലാണ് ഹൈസ്ട്രീറ്റ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ജൂണ്‍ മാസത്തില്‍ തീരുമാനം പ്രാബല്യത്തിലാകും. ഇതിനു പുറമെ 36 ബ്രാഞ്ചുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കും. മറ്റു 18 ബ്രാഞ്ചുകളില്‍ ഫ്രണ്ട് ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. 95 ബ്രാഞ്ചുകള്‍ പൂട്ടുന്നതോടെ നിലവിലുള്ള 444 ബ്രാഞ്ചുകള്‍ 349 ആയി കുറയും. ബ്രാഞ്ചുകള്‍ പൂട്ടുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി ബാങ്കര്‍മാരുടെ പ്രവര്‍ത്തനം ലഭ്യമാക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ലൈബ്രറികള്‍ ഉള്‍പ്പെടെയുള്ള ലോക്കല്‍ കമ്മ്യൂണിറ്റി സെന്ററുകളില്‍ ആഴ്ചതോറും ബാങ്ക് ഉദ്യോഗസ്ഥരെത്തി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions