യു.കെ.വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ മോറിസണ്‍സ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മലയാളികള്‍ മോറിസണ്‍സില്‍ ജോലി നോക്കുന്നുണ്ട്. മീറ്റ്, ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് മോറിസണ്‍ തയ്യാറെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടലുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ സമ്മര്‍ദ്ദം മോറിസണിന് തിരിച്ചടിയാണ്. അടച്ചുപൂട്ടുമ്പോള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് കുറച്ചുപേരെ നിയമിച്ചേക്കും. എങ്കിലും മുന്നൂറിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും. 52 കഫേകള്‍, 35 ഓളം മീറ്റ് കൗണ്ടറുകള്‍, 35 ഫിഷ് കൗണ്ടറുകള്‍, നാലു ഫാര്‍മസികള്‍ എന്നിങ്ങനെയെല്ലാം അടച്ചുപൂട്ടും. അഞ്ച് ലണ്ടന്‍ സ്റ്റോറുകളില്‍ ഇന്‍ സ്‌റ്റോര്‍ കഫേകളും നിര്‍ത്തലാക്കും.

More »

ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
ഇലക്ട്രിക് സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി മുടങ്ങി ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം നിയമനടപടിയിലേക്ക് . ഒരു ദിവസം എയര്‍പോര്‍ട്ട് അടച്ചിടലിനെ തുടര്‍ന്ന് ചിലവുകള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് എയര്‍ലൈനുകള്‍ മുന്നറിയിപ്പ് നല്‍കി. 90 ലധികം എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കമ്മറ്റിയാണ് എയര്‍ലൈനുകളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. നഷ്ടത്തിന് മതിയായ തിരിച്ചടവ് ലഭിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹീത്രു എയര്‍ലൈന്‍സ് ഓപ്പറേറ്റേഴ്‌സ് കമ്മറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് നൈജല്‍ വിക്കിംഗ് പറഞ്ഞു. യാത്രക്കാര്‍ക്കുള്ള ചെലവുകള്‍, ജീവനക്കാരുടെ താമസം, ഗതാഗതം, ഇന്ധനം, വിമാനത്തിനുള്ള മറ്റ് ചെലവ് എന്നീ കാര്യങ്ങള്‍ക്ക് അധിക ചിലവായ തുക നഷ്ടപരിഹാരമായി നല്‍കണമെന്നാണ് എയര്‍ലൈനുകളുടെ

More »

ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണത കൂടിവരുന്നതു പരിഗണിച്ചു കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി യുകെ പോലീസ്. പങ്കാളിയില്‍ നിന്നും നേരിടുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ വേണ്ടിയാണിത്. മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയെന്ന് മുദ്ര കുത്തുന്നതോടെ ഈ സംഭവങ്ങളിലെ 'യഥാര്‍ത്ഥ പ്രതികള്‍' യാതൊരു നടപടിയും നേരിടാതെ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. 2024 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും ഗാര്‍ഹിക പീഡനം നേരിട്ട ഇരകളുടെ പ്രധാന മരണകാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കീനാ ഡോവ്‌സ് എന്ന സ്ത്രീയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന റിവ്യൂവിന് ശേഷമാണ് ഈ തീരുമാനം. ഇവരുടെ പങ്കാളിക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയെങ്കിലും ഗാര്‍ഹിക

More »

അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹോം ഓഫീസിന്റെ നിര്‍ദ്ദേശം. വര്‍ക്കര്‍ വിസ നല്‍കുന്നതിനുണ്ടായ വര്‍ദ്ധനവിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ല്‍ ആദ്യം ഉദ്ദേശിച്ചതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കാനുണ്ടായ കാരണം ഹോം ഓഫീസ് ഇനിയും വിശദീകരിച്ചിട്ടില്ല. സ്‌കില്‍ഡ് വിസ റൂട്ടില്‍ മാറ്റമുണ്ടായാല്‍ അതെങ്ങനെ ബാധിക്കുമെന്നതില്‍ കൃത്യമായ പഠനവും നടത്തിയിട്ടില്ല. ഇതില്‍ വ്യക്തത വരുത്താന്‍ ഡാറ്റകള്‍ പ്രയോജനപ്പെടുത്തും. സ്‌കില്‍ഡ് വര്‍ക്കര്‍ വിസ റൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എന്‍എഒ സര്‍ക്കാരിനോട്

More »

കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് യുകെയിലെ വെയില്‍സില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം മറ്റക്കര പതിക്കല്‍ കുടുംബാംഗം ബിജു ജോസ് (47) ആണ് മരിച്ചത്. മോറിസ്ടണ്‍ ആശുപത്രിയില്‍ നഴ്സായിരുന്ന ബിജു വെയില്‍സിലെ സ്വാന്‍സിയില്‍ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബിജു ജോസിനെ സ്വാന്‍സിയ ബേ യൂണിവേഴ്സിറ്റി ഹെല്‍ത്ത്‌ ബോര്‍ഡിന്റെ മോറിസ്ടണ്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ജോലിക്ക് പോകാനായി തയാറെടുക്കവേ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മോറിസ്ടണ്‍ ആശുപത്രിയില്‍ തന്നെ നഴ്സായ ഭാര്യ സ്മിത ഉടന്‍ തന്നെ സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കള്‍. മക്കള്‍ : ജോയല്‍, ജൊവാന്‍, ജോഷ്. സ്വാന്‍സിയിലെ മലയാളി സമൂഹത്തിന് ഏറെ

More »

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
ബജറ്റില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലേബര്‍ ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 10,000 സിവില്‍ സര്‍വ്വീസ് ജോലികളാണ് വെട്ടിച്ചുരുക്കുകയെന്ന് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. മഹാമാരി കാലത്ത് കുതിച്ചുയര്‍ന്നവയാണ് വെട്ടിനിരത്തുക. ചില വകുപ്പുകളിലെ ബാക്ക് ഓഫീസ് ജോലികള്‍ കുറച്ച് ഫ്രണ്ട്‌ലൈനിലേക്കുള്ള പണം കണ്ടെത്താന്‍ കഴിയുമെന്ന് റീവ്‌സ് പറഞ്ഞു. ബുധനാഴ്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നല്‍കുമ്പോള്‍ തന്റെ ചെലവ് ചുരുക്കല്‍ നടപടികളെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താനാണ് ചാന്‍സലര്‍ ഒരുങ്ങുന്നത്. നികുതി വീണ്ടും വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് ഗവണ്‍മെന്റ് ജോലികള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ചുള്ള പദ്ധതി. എന്നാല്‍ ഈ നീക്കത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് കൂടി ചാന്‍സലര്‍ വ്യക്തമാക്കണമെന്ന് എഫ്ഡിഎ യൂണിയന്‍

More »

ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളുടെയും അവസ്ഥ പരമദയനീയം. അഞ്ചില്‍ ഒന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 132 കെയര്‍ ഹോമുകള്‍ക്കാണ് ഏറ്റവും മോശപ്പെട്ട റാങ്ക് ആയ 'ഇന്‍ഡക്വേറ്റ്' ലഭിച്ചിരിക്കുന്നത് എന്ന് മെയില്‍ ഓണ്‍ലൈന്‍ പറയുന്നു. മറ്റ് 2,418 കെയര്‍ ഹോമുകള്‍ 'കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് ' എന്ന വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കെയര്‍ ക്വാളിറ്റി കമ്മീഷന്റെ (സി ക്യു സി) റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് മെയില്‍ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിവര്‍പൂള്‍, തൊട്ടടുത്ത സെന്‍ട്രല്‍ ലണ്ടനിലെ ഹാള്‍ട്ടണ്‍, കാംഡെന്‍ എന്നിവിടങ്ങളിലെ 40 ശതമാനം കെയര്‍ ഹോമുകളും നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്താത്തവയാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കല്‍ അഥോറിറ്റികളുടെ മോശപ്പെട്ട പരിപാലനവും കുറഞ്ഞ ഫീസ് നിരക്കുകളുമാണ് ഇതിന്‍- കാരണമെന്ന്

More »

കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
യുകെയിലെ കെറ്ററിംഗില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. യുകെകെസിഎ കെറ്ററിംഗ്‌ യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്(51) ആണ് നിര്യാതനായത്. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് വീട്ടില്‍ എത്തിയ മലയാളികള്‍ പങ്കുവയ്കുന്ന വിവരം. വീട്ടില്‍ കുഴഞ്ഞ് വീണ ഉടന സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് പൊടുന്നനെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം ഉടനടി കെറ്ററിംഗ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. കെറ്ററിംഗ്‌ മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഷൈജു ഭാര്യ ലിന്‍സിയ്ക്കും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മകള്‍ ആന്‍മരിയ ഷൈജുവിനും എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്‍സില്‍ ഷൈജുവിനും ഒപ്പം കെറ്ററിംഗില്‍ തന്നെയായിരുന്നു താമസം.

More »

ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
യുകെയില്‍ തുടര്‍ച്ചയായ നാലാം മാസവും ശരാശരി വരുമാനത്തില്‍ വര്‍ധന. ബോണസ് ഒഴിവാക്കിയ പ്രതിവാര വരുമാനം 2024 നവംബറിനും, 2025 ജനുവരിക്കും ഇടയില്‍ 5.9 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലും ഈ നിലവാരം നിലനിര്‍ത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ വരുമാനം 3.2 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടതിനും ഏറെ മുകളിലായിരുന്നു ജനുവരിയില്‍ പണപ്പെരുപ്പം എത്തിനിന്നത്. ജനുവരി വരെ 12 മാസങ്ങളില്‍ 3 ശതമാനത്തിലാണ് പണപ്പെരുപ്പം. 2 ശതമാനമായി പണപ്പെരുപ്പം നിലനിര്‍ത്താനാണ് ബാങ്കിന്റെ ശ്രമം. അതുകൊണ്ട് തന്നെ ശമ്പളം വര്‍ധിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ തോതില്‍ ഇത് ആളുകള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തുത. പബ്ലിക്, പ്രൈവറ്റ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions