യു.കെ.വാര്‍ത്തകള്‍

ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്

ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണത കൂടിവരുന്നതു പരിഗണിച്ചു കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി യുകെ പോലീസ്. പങ്കാളിയില്‍ നിന്നും നേരിടുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ വേണ്ടിയാണിത്. മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയെന്ന് മുദ്ര കുത്തുന്നതോടെ ഈ സംഭവങ്ങളിലെ 'യഥാര്‍ത്ഥ പ്രതികള്‍' യാതൊരു നടപടിയും നേരിടാതെ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

2024 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും ഗാര്‍ഹിക പീഡനം നേരിട്ട ഇരകളുടെ പ്രധാന മരണകാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

കീനാ ഡോവ്‌സ് എന്ന സ്ത്രീയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന റിവ്യൂവിന് ശേഷമാണ് ഈ തീരുമാനം. ഇവരുടെ പങ്കാളിക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ മാത്രമാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഡോവ്‌സിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലാണ് 'പതിയെ... റയാന്‍ വെല്ലിംഗ്‌സ് എന്നെ കൊല്ലുകയാണ് ചെയ്തത്' എന്ന് രേഖപ്പെടുത്തിയിരുന്നത്. വെല്ലിംഗ്‌സിന് സംഭവത്തില്‍ ആറര വര്‍ഷം ജയില്‍ശിക്ഷയാണ് വിധിച്ചത്.

ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണയതാണ് കാണുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കേസുകള്‍ കണ്ടെത്താന്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു പങ്കാളിയാല്‍ കൊല്ലപ്പെടുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകളാണ് ഗാര്‍ഹിക പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

  • ഇംഗ്ലണ്ടില്‍ ആശുപത്രികളിലെ കാത്തിരിപ്പ് കുറയ്ക്കാന്‍ 800 മില്യണ്‍ പൗണ്ടിന്റെ പദ്ധതി
  • ഈസ്റ്റര്‍ ആഘോഷത്തിനായി പുറത്തിറങ്ങിയാല്‍ റോഡിലെ വന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങും; ഗാട്ട് വിക്ക് എയര്‍പോര്‍ട്ടില്‍ പണിമുടക്കും
  • സൗത്താംപ്ടണ്‍ മലയാളി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മോഡി തോമസ് ചങ്കന് മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി തിങ്കളാഴ്ച
  • ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യക്കാരി
  • അധ്യാപകര്‍ക്ക് 2.8% ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍ ചതിച്ചെന്ന് ജനറല്‍ സെക്രട്ടറി
  • യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
  • വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !
  • സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും
  • തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions