യു.കെ.വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു

സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ മോറിസണ്‍സ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മലയാളികള്‍ മോറിസണ്‍സില്‍ ജോലി നോക്കുന്നുണ്ട്.

മീറ്റ്, ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് മോറിസണ്‍ തയ്യാറെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടലുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ സമ്മര്‍ദ്ദം മോറിസണിന് തിരിച്ചടിയാണ്.

അടച്ചുപൂട്ടുമ്പോള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് കുറച്ചുപേരെ നിയമിച്ചേക്കും. എങ്കിലും മുന്നൂറിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും. 52 കഫേകള്‍, 35 ഓളം മീറ്റ് കൗണ്ടറുകള്‍, 35 ഫിഷ് കൗണ്ടറുകള്‍, നാലു ഫാര്‍മസികള്‍ എന്നിങ്ങനെയെല്ലാം അടച്ചുപൂട്ടും. അഞ്ച് ലണ്ടന്‍ സ്റ്റോറുകളില്‍ ഇന്‍ സ്‌റ്റോര്‍ കഫേകളും നിര്‍ത്തലാക്കും.

ലീഡ്‌സ്, പോര്‍ട്ട്‌സ്മൗത്ത്, ഗ്ലോസ്‌ഗോ എന്നിവിടങ്ങളിലെ കഫേകളേയും അടച്ചുപൂട്ടല്‍ തീരുമാനം ബാധിക്കും. ലീഡ്‌സ്, പോര്‍ട്ട്‌സ്മൗത്ത്, ഗ്ലോസ്‌ഗോ എന്നിവിടങ്ങളിലെ കഫേകളും അടച്ചുപൂട്ടിയേക്കും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം തന്നെ നല്‍കുമെന്നും മോറിസണ്‍സ് അവകാശപ്പെടുന്നു.

  • ഈസ്റ്റര്‍ ആഘോഷത്തിനായി പുറത്തിറങ്ങിയാല്‍ റോഡിലെ വന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങും; ഗാട്ട് വിക്ക് എയര്‍പോര്‍ട്ടില്‍ പണിമുടക്കും
  • സൗത്താംപ്ടണ്‍ മലയാളി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മോഡി തോമസ് ചങ്കന് മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി തിങ്കളാഴ്ച
  • ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യക്കാരി
  • അധ്യാപകര്‍ക്ക് 2.8% ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍ ചതിച്ചെന്ന് ജനറല്‍ സെക്രട്ടറി
  • യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
  • വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !
  • സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും
  • തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍
  • യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions