യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി നല്‍കിയ കേസുകളില്‍ മലയാളി കെയര്‍ ഹോം മേധാവിക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ. 19,000 പൗണ്ട് ഈടാക്കി അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി തരപ്പെടുത്തി നല്‍കിയ കേസുകളിലാണ് മലയാളി കെയര്‍ ഹോം മേധാവി ബിനോയ് തോമസ്(50)നു ശിക്ഷ വിധിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017 മുതല്‍ 2018 വരെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നും എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബിനോയ് തോമസ് ജോലി സംഘടിപ്പിച്ച് നല്‍കിയത്. എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന ഇയാളുടെ കമ്പനി വഴി കെയര്‍ അസിസ്റ്റന്റുമാരായാണ് അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തിരുന്നത്.

കടല്‍മാര്‍ഗ്ഗം യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ബെക്‌സ്ഹില്ലിലെ തോമസിന്റെ വീട്ടിലെത്തുകയും, ഇയാള്‍ ജോലി ശരിയാക്കി കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് ല്യൂവിസ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇത്തരം 13 കേസുകളിലാണ് കോടതി ബിനോയിയെ കുറ്റക്കാരനായി കണ്ടെത്തിയത്. യുകെയില്‍ എത്താനോ, ജോലി ചെയ്യാനോ അവകാശമില്ലാത്ത ആളുകള്‍ക്ക് ജോലി തരപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

ഇമിഗ്രേഷന്‍ നടപടികള്‍ വ്യക്തമായി അറിയുമായിരുന്നുവെന്നത് പ്രയോജനപ്പെടുത്തിയാണ് ബിനോയ് തോമസ് 13 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജോലി കണ്ടെത്തിയത്. എന്നാല്‍ 2018 ജൂണ്‍ 5ന് പോലീസ് ഇയാളുടെ ഓപ്പറേഷന്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. 2007-ല്‍ യുകെയിലെത്തിയ തോമസ് 2012-ല്‍ പൗരത്വം നേടി.

പ്രഖ്യാപിച്ച ശിക്ഷയില്‍ പകുതി തോമസിന് ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. ഇതിന് ശേഷം ലൈസന്‍സില്‍ പുറത്തുവിടുന്ന ഇയാള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ നിന്നും ലഭിച്ച പണത്തിന്റെ പേരില്‍ വീണ്ടും വിചാരണ നേരിടേണ്ടി വരും.

  • 25 വര്‍ഷം യുവതിയെ അടിമയാക്കി ക്രൂരപീഡനം; 56 കാരി കുറ്റക്കാരിയെന്ന് കോടതി
  • ലൂട്ടന്‍ മലയാളികള്‍ക്ക് വേദനയായി സ്റ്റെഫാന്‍ വര്‍ഗീസിന്റെ വിയോഗം
  • 'ഗൊറെറ്റി'യ്ക്ക് പിന്നാലെ ദുരിതം വിതയ്ക്കാന്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ഊഴം, മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
  • ക്രിമിനലുകള്‍ പെരുകുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി
  • യുകെ ഭവനവിപണിയില്‍ ബജറ്റ് ഷോക്ക്! ചില മേഖലകളില്‍ നിരക്ക് കൂടുതലും കുറവും
  • സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ
  • റിഫോം യുകെയ്ക്ക് അഞ്ച് പോയിന്റ് ലീഡ്; ഒരു പോയിന്റ് വ്യത്യാസത്തില്‍ ലേബറും ടോറികളും
  • 80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍
  • കുട്ടികള്‍ അടക്കം 40 രോഗികളെ പീഡിപ്പിച്ച ആരോപണത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ വര്‍ധന; ജോലി ചെയ്യാതെ ജീവിക്കുന്നത് 4.17 മില്ല്യണ്‍ പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions