യു.കെ.വാര്‍ത്തകള്‍

'ഗൊറെറ്റി'യ്ക്ക് പിന്നാലെ ദുരിതം വിതയ്ക്കാന്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ഊഴം, മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്

'ഗൊറെറ്റി' കൊടുങ്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും രാജ്യം മുക്തി നേടുന്നതിന് മുമ്പ് ദുരിതം വിതയ്ക്കാന്‍ അടുത്ത കൊടുങ്കാറ്റ്. കാറ്റും കൊടുംതണുപ്പും, ഐസും മൂലം നേരിട്ട നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനു മുന്‍പ് അടുത്ത കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. വെള്ളിയാഴ്ച മുതല്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം അറിയിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

40 എംഎം വരെ മഴയ്ക്കും, 60 മൈല്‍ കാറ്റിനുമാണ് സാധ്യത. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥ നേരിടേണ്ടി വരിക. ഈ മാസം ആദ്യം ഗൊറെറ്റി കൊടുങ്കാറ്റിന്റെ വിനാശവും ഇവിടെയാണ് കൂടുതലായി അനുഭവിച്ചത്.

പോര്‍ച്ചുഗീസ് വെതര്‍ സര്‍വ്വീസ് ഇന്‍ഗ്രിഡെന്ന് പേരിട്ട കൊടുങ്കാറ്റ് കാറ്റും, മഴയും ആഴ്ചയില്‍ ഉടനീളം എത്തിക്കും. ഗൊറെറ്റി കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളില്‍ വീണ്ടും ദുരിതം എത്തിക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കും. അതേസമയം മുന്‍ കൊടുങ്കാറ്റിന്റെ അത്ര തീവ്രത പുതിയ കൊടുങ്കാറ്റിന് ഇല്ലെന്നതാണ് ആശ്വാസകരം.

ജനുവരിയിലെ മോശം കാലാവസ്ഥ ഈ മാസം ഉടനീളം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും മെറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവിധ തലത്തിലുള്ള അപകടങ്ങളുമായി എത്തിയ ഗൊറെറ്റി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചത്. സൗത്ത് വെസ്റ്റ് മേഖലയില്‍ അപകടകരമായ കൊടുങ്കാറ്റിനുള്ള റെഡ് അലേര്‍ട്ടും നിലവിലുണ്ടായിരുന്നു.

വിമാനങ്ങള്‍ റദ്ദാക്കാനും, ട്രെയിനുകള്‍ തടസ്സപ്പെടാനും, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടാനും കാലാവസ്ഥ കാരണമായി

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions