യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് യുദ്ധം: യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമായത് 175 ബില്ല്യണ്‍ പൗണ്ട്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ആഗോള വിപണികളില്‍ കൊടുങ്കാറ്റ് വിതയ്ക്കുന്നു. യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും മാത്രം ഒരാഴ്ച കൊണ്ട് ഏകദേശം 175 മില്ല്യണ്‍ പൗണ്ടാണ് അപ്രത്യക്ഷമായത്. പെന്‍ഷനുകളെയും, ലക്ഷക്കണക്കിന് ആളുകളുടെ സേവിംഗ്‌സിനെയും ഇത് സാരമായി ബാധിക്കും. ട്രംപിന്റെ വ്യാപാര യുദ്ധം വിപണിയില്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയതോടെ എഫ്ടിഎസ്ഇ 100 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണ് നേരിട്ടത്. വാള്‍സ്ട്രീറ്റ് മുതല്‍ ഏഷ്യന്‍ വിപണികളില്‍ വരെ ഇതിന്റെ ആഘാതം പ്രതിഫലിച്ചു. വ്യാപാര പങ്കാളികള്‍ക്ക് എതിരെ ട്രംപ് ചുങ്കം ചുമത്തിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും രൂപപ്പെടുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പെന്‍ഷന്‍ തുക എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിരമിക്കല്‍ പദ്ധതിയെ ഈ അവസ്ഥ തകിടം മറിക്കുമെന്നാണ് അനലിസ്റ്റുകളുടെ മുന്നറിയിപ്പ്. ആഗോള

More »

ഈസ്റ്റ് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് പുറത്ത് പെന്‍ഷനറെ തല്ലിക്കൊന്നു കണ്ണ് ചൂഴ്‌ന്നെടുത്തു; പ്രതി 23കാരന്‍
പൊതുസ്ഥലത്ത് വെച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത്, 87-കാരനായ പെന്‍ഷനറെ തല്ലിക്കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്. ഈസ്റ്റ് ലണ്ടനിലെ ഹാരോള്‍ വുഡ് സ്‌റ്റേഷന് പുറത്തുവെച്ചാണ് ബെര്‍ണാര്‍ഡ് ഫൗളര്‍ക്ക് നേരെയാണ് ഒരു കാരണവുമില്ലാതെ 23-കാരന്‍ സെകായി മൈല്‍സ് അക്രമം അഴിച്ചുവിട്ടത്. പെന്‍ഷനറുടെ സ്വന്തം വാക്കിംഗ് സ്റ്റിക്ക് പിടിച്ചെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27-നായിരുന്നു അതിക്രമം. മെക്കാനിക്കായി റിട്ടയര്‍ ചെയ്ത വൃദ്ധന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത മൈല്‍സ് പിന്നീട് വാക്കിംഗ് സ്റ്റിക്ക് പിടിച്ചുവാങ്ങി തലയില്‍ 19 തവണ മര്‍ദ്ദിച്ചു, തലയില്‍ എട്ട് തവണയോളം ചവിട്ടുകയും ചെയ്തു. ഈ ക്രൂരതയില്‍ ഫൗളര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഓള്‍ഡ് ബെയ്‌ലിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. തന്റെ പ്രദേശത്തുള്ളവര്‍ക്കായി സൗജന്യ പത്രം എടുക്കാനായി സ്റ്റേഷനിലേക്ക് പോയതായിരുന്നു

More »

സ്‌കോട്ട് ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന്‌ പൊലീസ്
സ്‌കോട്ട് ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ്. സ്‌കോട്ട് ലന്‍ഡിലെ എഡിന്‍ബറോ സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റി എംഎസ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്ന ആബേല്‍ തറയില്‍ (24) ആണ് ആത്മഹത്യ ചെയ്തത്. റെയില്‍വേ ട്രാക്ക് പരിസരം, ട്രെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വടൂക്കര ശ്മശാനത്തില്‍ ആയിരുന്നു സംസ്ക്കാരം. മാര്‍ച്ച്‌ 12 ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയില്‍വേ അധികൃതരാണ് റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയ ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ്

More »

യുകെ ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ; സ്‌കോച്ച് വിസ്‌കി നിര്‍മാതാക്കള്‍ക്ക് കനത്ത തിരിച്ചടി
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പത്തുശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ് , വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. യുഎസിന്റെ പുതിയ താരിഫ് നയം ഏറ്റവും അധികം ബാധിക്കുന്നത് സ്‌കോച്ച് വിസ്‌കി നിര്‍മ്മാതാക്കളെയാണ്. യുഎസാണ് സ്‌കോച്ച് വിസ്‌കിയുടെ പ്രധാന മാര്‍ക്കറ്റ്. പ്രതിവര്‍ഷം 971 മില്യണ്‍ പൗണ്ട് സ്‌കോച്ച് വിസ്‌കിയാണ് യുഎസിലേക്ക് കയറ്റി അയക്കുന്നത്. നിലവിലെ പുതിയ താരിഫ് വരുന്നതോടെ സ്‌കോച്ച് വിസ്‌കി വ്യവസായത്തിന് കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കികള്‍ക്ക് 25 ശതമാനം ലെവി യുഎസ് ഏര്‍പ്പെടുത്തിയതോടെ 2019 ല്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. അന്ന് 18 മാസത്തേക്ക് വില്‍പ്പനയില്‍ 600

More »

എന്‍എച്ച്എസ് ഡെന്റിസ്ട്രി നന്നാക്കാനുള്ള പദ്ധതികള്‍ പരാജയം; രോഗികള്‍ സ്വയം പല്ലുപറിക്കുന്നു
എന്‍എച്ച്എസ് ഡെന്റല്‍ മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ പ്രശ്‌നം ഒഴിവാക്കുന്നതിന് പകരം കൂടുതല്‍ കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് ചെയ്തതെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ഡെന്റിസ്ട്രിയെ ശരിയാക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ ഇത് കൂടുതല്‍ മോശമാക്കുകയും, പുതിയ രോഗികളെ കാണുന്നതിന്റെ എണ്ണം കുറയുന്നതില്‍ കലാശിക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമായി മാറി. ആവശ്യത്തിന് ഉതകാത്ത തരത്തിലുള്ള കരാറാണ് ഇതിന് കാരണമെന്നും പിഎസി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഓരോ 24 മാസം കൂടുമ്പോള്‍ ഒരു എന്‍എച്ച്എസ് ഡെന്റിസ്റ്റിനെ കാണാന്‍ പകുതി ജനസംഖ്യക്ക് സാധിക്കുന്ന തരത്തിലുള്ള ഫണ്ടിംഗ് മാത്രമാണ്

More »

അഖിലിന്റെയും ടീനയുടെയും ദാരുണ മരണം: തീരാവേദനയില്‍ യുകെ മലയാളി സമൂഹം
സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി അഖില്‍ അലക്സ് (28), ടീന ബിജു എന്നിവരുടെ ദാരുണമരണം. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് യാത്രക്കിറങ്ങിയ ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നിരുന്നു. വയനാട് അമ്പലവയല്‍ സ്വദേശിയും യുകെയിലെ പോര്‍ട്സ്മൗത്ത് മലയാളിയുമായ അഖില്‍ അലക്സ് (28), വയനാട് നടവയല്‍ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു (27) എന്നിവരടക്കം അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു കത്തുകയായിരുന്നു. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോവുകയായിരുന്നു എന്നാണ്

More »

യുകെയിലെ കുടുംബ ബജറ്റുകള്‍ തകിടം മറിയും; ഈ വര്‍ഷം 400 പൗണ്ട് അധിക ഭാരം!
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ യുകെയിലെകുടുംബ ബജറ്റുകള്‍ തകിടം മറിക്കും. സേവന ബില്ലുകളും, ബെനഫിറ്റ് നിയന്ത്രണങ്ങളും ചേര്‍ന്ന് ജീവിത നിലവാരം ചരിത്രത്തിലെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോവുകയാണ്. ഈ വര്‍ഷം ബ്രിട്ടനിലെ കുടുംബങ്ങളുടെ അവസ്ഥ 400 പൗണ്ട് കൂടുതല്‍ മോശമാകുമെന്ന് ഇക്കണോമിസ്റ്റുകള്‍ പറയുന്നു. റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ദ്ധനവുകള്‍ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതോടെയാണ് ഇത് സാരമാകുന്നതെന്ന് മുന്നറിയിപ്പ് ചൂണ്ടിക്കാണിക്കുന്നു. നികുതി വര്‍ദ്ധനവുകള്‍, ഉയരുന്ന യൂട്ടിലിറ്റി ബില്ലുകള്‍, ബെനഫിറ്റ് നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള ട്രിപ്പിള്‍ ആഘാതമാണ് പ്രതിസന്ധിയാകുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മോശം ജീവിതനിലവാരത്തിലേക്കാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് ബുദ്ധികേന്ദ്രം പറയുന്നു. തുടര്‍ച്ചയായി

More »

ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ഇരുന്നൂറിലധികം പേര്‍ക്ക് നോറോ വൈറസ് ബാധ
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലെ 241 പേര്‍ക്ക് നോറോ വൈറസ് ബാധിച്ചു. വൈറസ് ബാധിതരില്‍ 224 പേര്‍ യാത്രക്കാരും 17 പേര്‍ കപ്പല്‍ ജീവനക്കാരുമാണ്. രോഗബാധിതര്‍ കപ്പലില്‍ ഐസലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ യുഎസ് ഹെല്‍ത്ത് ഏജന്‍സി സെന്റര്‍ (സിഡിസി) ആണ് യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് 29 ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇക്കഴിഞ്ഞ മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട കുനാര്‍ഡ് ലൈന്‍സിന്റെ ക്യൂന്‍ മേരി-2 എന്ന ആഡംബര കപ്പലിലെ യാത്രക്കാര്‍ക്കാണ് നോറോ വൈറസ് പിടിപെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നങ്കൂരമിട്ട ശേഷം മാര്‍ച്ച് 18നാണ് യാത്രക്കാര്‍ക്ക് വൈറസ് പിടിപെട്ടതെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് യാത്രക്കാര്‍

More »

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞു ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്: ജീവനക്കാരുടെ എണ്ണം കുറയും
ലണ്ടന്‍ : സാമ്പത്തിക പരിമിതികള്‍ മൂലം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് വലിയ തോതില്‍ ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ തീരുമാനച്ചു. 1700 ഓഫിസര്‍മാര്‍, പൊലീസ് കമ്മ്യൂണിറ്റി ഓഫിസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ 260 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി. ഇത് തലസ്ഥാന നഗരത്തിലെ ക്രമസമാധാന പാലനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ്‌ ആശങ്ക. ഇപ്പോള്‍ തന്നെ മെറ്റ് പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. ഇവിടെ കൂടിവരുന്ന കത്തിയാക്രമണങ്ങളും മോഷണങ്ങളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പൊലീസിന്റെ എണ്ണം കൂട്ടണമെന്ന മുറവിളി ഉയരുമ്പോഴാണ് എണ്ണം കുറയ്ക്കാനുള്ള നീക്കം. കഴിഞ്ഞ വര്‍ഷം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions