യു.കെ.വാര്‍ത്തകള്‍

ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും മിനിമം വീക്കിലി അവേഴ്‌സ് ഉറപ്പാക്കി കൊണ്ട് പുതിയ തൊഴിലവകാശ നിയമം
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സീറോ അവര്‍ കരാറുകള്‍ നിരോധിച്ചതോടെ എജന്‍സി വര്‍ക്കര്‍മാര്‍ക്കും പ്രതിവാരം മിനിമം വര്‍ക്കിംഗ് അവേഴ്സ് ഉറപ്പാക്കാന്‍ ലേബര്‍ സര്‍ക്കാരിന്റെ പുതിയ എംപ്ലോയ്‌മെന്റ് ബില്‍. ഈ നിയമ പ്രകാരം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്കും തൊഴിലുടമകള്‍ പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ ഉറപ്പു നല്‍കേണ്ടതുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സീറോ അവര്‍ കരാറിലുള്ള ഏജന്‍സി വര്‍ക്കര്‍മാരുടെ ജോലി സമയം, ഹ്രസ്വകാല അറിയിപ്പ് വഴി മാറ്റുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശം ലഭിക്കും. തങ്ങള്‍ ഭരണത്തിലേറിയാല്‍ സീറോ അവര്‍ കരാറുകള്‍ ഇല്ലാതെയാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന പ്രതിവാര മിനിമം വര്‍ക്കിംഗ് അവര്‍ 12 ആഴ്ചക്കാലത്തെ റെഫറന്‍സി പിരീഡിനെ അടിസ്ഥാനമാക്കിയാണോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത

More »

അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നു!
ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നതായി വെളിപ്പെടുത്തി. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അഞ്ചില്‍ നാലു സ്‌കൂളുകളിലും ലീഡര്‍മാര്‍ക്ക് മോശം അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി. സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ വഴക്കും ശാരീരിക ഉപദ്രവവും വരെ ഉണ്ടായിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. അധിക്ഷേപം കൂടിയതോടെ സ്‌കൂളുകളുടെ സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവന്നതായി ലീഡര്‍മാര്‍ പലരും തുറന്നു പറഞ്ഞു. ഭീഷണിപ്പെടുത്തല്‍, ഓണ്‍ലൈന്‍ മുഖേന അധിക്ഷേപിക്കല്‍, അസഭ്യം പറയല്‍, വംശീയത ഉള്‍പ്പെടെ നേരിടേണ്ടിവന്നു. പത്തില്‍ ഒരാള്‍ക്ക് ശാരീരിക അക്രമവും നേരിട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി

More »

2024 ല്‍ ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തില്‍ ഉണ്ടായത് രണ്ട് ലക്ഷത്തിലധികം കുറവ്; ഈ വര്‍ഷം ഇരട്ടിയാകും
അടുത്തകാലം വരെ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രധാന ഹബ്ബായിരുന്നു ബ്രിട്ടന്‍. എന്നാല്‍ കടുത്ത വിസാ നിയന്ത്രണ നടപടികളും പോസ്റ്റ് സ്റ്റഡി നയങ്ങളും മൂലം വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനെ കൈയൊഴിയുകയാണ്. ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പറയുന്നത് അതാ്ണ്. 2023 ല്‍ 6,00,024 പേര്‍ സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയപ്പോള്‍ 2024 ല്‍ അത് 31 ശതമാനം കുറഞ്ഞ് 4,15,103 ആയി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍, യു കെയില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികളെ അകറ്റിയതായി 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘഗ്ഗനയായ യൂണിവേഴ്സിറ്റീസ് യു കെ പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ നിലവിലുള്ള തലത്തിലേക്ക് നെറ്റ് മൈഗ്രേഷന്‍ ഉയരുന്നത് അനുവദിക്കാനാവില്ല എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. യൂണിവേഴ്സിറ്റികള്‍

More »

ബ്രിട്ടനില്‍ ഒരു മില്ല്യണോളം കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍!
ബ്രിട്ടനില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുടിയേറ്റരുടെ എണ്ണം കുതിച്ചുയരുന്നു. ബ്രിട്ടനിലെ ഒരു മില്ല്യണോളം ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷ നന്നായി വഴങ്ങുന്നില്ലെന്നതാണ് അവസ്ഥ. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയാതിരിക്കുകയോ, ഒട്ടും തന്നെ സംസാരിക്കാന്‍ അറിയാത്ത അവസ്ഥയോ നേരിടുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന് പുറത്ത് ജനിച്ച 10 ശതമാനം പേര്‍ക്ക്, ഏകദേശം 932,208 ആളുകള്‍ക്ക് ഇംഗ്ലീഷ് ഭാഷ അഡ്ജസ്റ്റ് ചെയ്യുന്നത് മുതല്‍ ഒട്ടും അറിയാത്ത അവസ്ഥയുണ്ട്. ഏകദേശം 794,332 പേര്‍ക്ക് (8.6%) ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 137,876 ആളുകള്‍ക്ക് (1.4%) ഇംഗ്ലീഷ് ഒട്ടും തന്നെ സംസാരിക്കാന്‍ കഴിയാത്തവരാണ്. കുടിയേറ്റക്കാരായ 16 വയസ് കഴിഞ്ഞവരില്‍ പകുതിയ്ക്ക് മുകളില്‍ ആളുകള്‍ മാത്രമാണ് ഇംഗ്ലീഷ് തങ്ങളുടെ പ്രധാന ഭാഷയായി

More »

യുകെ ചുട്ടുപൊള്ളും; മുന്നിലുള്ളത് ഏറ്റവും ചൂടേറിയ ദിവസങ്ങള്‍
മഞ്ഞിനും തണുപ്പിനും പിന്നാലെ യുകെ ജനതയെ കാത്തിരിക്കുന്നത് ചൂടേറിയ കാലമായിരിക്കുമെന്ന് പ്രവചനം. ഏറ്റവും ചൂടേറിയ ദിവസങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. ഇന്ന് 16 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുന്ന താപനില വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ 18 ഡിഗ്രി സെല്‍ഷ്യസായി ഉയരും. വടക്കന്‍ മേഖലയില്‍ 16 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനിടെ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. സവിശേഷമായ കാലാവസ്ഥയാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക.

More »

പ്രതിരോധ നടപടികള്‍ വിജയം കണ്ടു; യുകെയിലെ മരണനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍
യുകെയിലെ മരണനിരക്ക് കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ എത്തി. 2024 ല്‍ രജിസ്റ്റര്‍ ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച മരണനിരക്ക് വിദഗ്ദ്ധര്‍, ജനസംഖ്യയില്‍ ആളോഹരി മരണനിരക്ക് കോവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായും 2019 ലെ മുന്‍ റെക്കോര്‍ഡിന്റെ അടുത്താണെന്നും കണ്ടെത്തി. ബിബിസി ന്യൂസിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ഓഫ് ആക്ച്വറീസിലെ വിശകലന വിദഗ്ധരാണ് ഗവേഷണം നടത്തിയത് സര്‍ക്കാര്‍ 'രോഗത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് ശ്രദ്ധ മാറ്റുകയാണെന്ന്' ആരോഗ്യ വകുപ്പിന്റെ വക്താവ് പറഞ്ഞു. 1974 മുതല്‍ 2011 വരെ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത മരണനിരക്ക് സ്ഥിരമായി പകുതിയായി കുറഞ്ഞു, പുകവലി പ്രതിരോധവും മെഡിക്കല്‍ പുരോഗതിയും ഉള്‍പ്പെടെ ഹൃദ്രോഗ ചികിത്സയിലെ പുരോഗതിയാണ് ഇതിന് പ്രധാന കാരണം. 2011 മുതല്‍ 2019 വരെ കോവിഡ് സമയത്ത് പുരോഗതി ഗണ്യമായി മന്ദഗതിയിലായി, തുടര്‍ന്ന്

More »

യുകെ മലയാളി സമൂഹത്തിനു വേദനയായി സ്വിന്‍ഡണില്‍ 11 വയസുള്ള മലയാളി പെണ്‍കുട്ടി മരണമടഞ്ഞു
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി മലയാളി ബാലികയുടെ വിയോഗം. സ്വിന്‍ഡണിലെ സ്മിത - തോമസ് ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ്(11) ആണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. തുടര്‍ന്ന് ചികിത്സകളും നടന്നു വരവേയാണ് ഐറിനെ തേടി മരണമെത്തിയത്. നാട്ടില്‍ കോട്ടയം ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തെ സഹായിക്കുവാനായി വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്. ലണ്ടനിലെ മലയാളി നഴ്‌സ് മാമ്മന്‍ വി. തോമസ് നാട്ടില്‍ ഹൃദയാഘാതം

More »

മലയാളി നഴ്‌സിനും കുടുംബത്തിനും എതിരായ വംശീയാക്രമണം; പിന്തുണയായി ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍
യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായത് മലയാളി സമൂഹത്തിനു ആശങ്ക സൃഷ്ടിച്ചിരുന്നു. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകീട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞു മടങ്ങവേയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. ദമ്പതികളെ ബ്രിട്ടീഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമേ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവപ്പെട്ടു. പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടേയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍

More »

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി 'സിക്ക് പേ' അവകാശം; 1.3 മില്ല്യണ്‍ ജോലിക്കാര്‍ക്ക് ഗുണം ചെയ്യും
കുറഞ്ഞ വരുമാനക്കാരായ ഒരു മില്ല്യണിലേറെ വരുന്ന ജോലിക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി സിക്ക് പേ ലഭിക്കാന്‍ അവകാശം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ലേബര്‍ മന്ത്രിമാര്‍. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം. നിലവില്‍ ജോലിക്കാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തിലേറെ ഓഫെടുത്തിരിക്കണമെന്നും, സ്റ്റാറ്റിയൂട്ടറി സിക്ക് പേ യോഗ്യത നേടാന്‍ ആഴ്ചയിലെ വരുമാന പരിധി 123 പൗണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇത് മാറ്റി കുറഞ്ഞ വരുമാനക്കാര്‍ക്ക് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന തരത്തിലാണ് ഭേദഗതി വരുന്നത്. 118.75 പൗണ്ട് ആഴ്ചയില്‍ വരുമാനമുള്ളവര്‍ക്ക് രോഗം ബാധിക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ സിക്ക് പേ ക്ലെയിം ചെയ്യാമെന്നാണ് പുതിയ രീതി. പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതോടെ 1.3 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ 100 പൗണ്ട് വരെ മെച്ചമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions