യു.കെ.വാര്‍ത്തകള്‍

ലേബറിന്റെ തൊട്ടുപിന്നിലെത്തി റിഫോം യുകെ; വ്യത്യാസം 1 പോയിന്റ് മാത്രം; കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിത്തീ
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ലേബറിനു തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്. 2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. 2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. ഏതായാലും

More »

കൊടും തണുപ്പിലും 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി യാത്രക്കാര്‍
കൊടുംതണുപ്പ് അവഗണിച്ച് അടിവസ്ത്രം അണിഞ്ഞ് വാര്‍ഷിക 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി ആളുകള്‍. വര്‍ഷാവര്‍ഷം നടത്തുന്ന 'നോ ട്രൗസേഴ്‌സ് ട്യൂബ്' ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാര്‍ പതിവ് വസ്ത്രം ഉപേക്ഷിച്ച് അടിവസ്ത്രം അണിഞ്ഞ് തലസ്ഥാനത്തെ അണ്ടര്‍ഗ്രൗണ്ട് ശൃംഖലയില്‍ യാത്ര ചെയ്തത്. താപനില വളരെ കുറഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇതിനെ അവഗണിച്ച് പാന്റ് ഇടാതെ യാത്ര ചെയ്യാന്‍ ഇവര്‍ ധൈര്യം കാണിച്ചത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, വാട്ടര്‍ലൂ, സൗത്ത് കെന്‍സിംഗ്ടണ്‍ മുതലായ ഇടങ്ങളില്‍ പാന്റിടാത്ത യാത്രക്കാര്‍ എത്തിച്ചേര്‍ന്നു. 2002 ജനുവരിയില്‍ ഏഴ് പേര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് പിന്നീട് ലോകത്ത് വ്യാപിച്ചത്. ഈ വര്‍ഷം ലണ്ടനില്‍ ഡസന്‍ കണക്കിന് ആളുകള്‍ ദിനാഘോഷത്തില്‍ പങ്കുചേരാന്‍ തയ്യാറായി. അപ്രതീക്ഷിത സന്തോഷവും, ആശയക്കുഴപ്പവും സൃഷ്ടിക്കുക

More »

മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ നഴ്സിനു നേരെ ആക്രമണം; പരുക്ക് ഗുരുതരം, പ്രതി അറസ്റ്റില്‍
മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ എ&ഇ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയില്‍.കാത്തിരുന്ന് രോഷാകുലനായ രോഗി ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന 50-കളില്‍ പ്രായമുള്ള നഴ്‌സിനാണ് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്. നഴ്‌സിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നും, ജീവിതം മാറ്റിമറിക്കാന്‍ പോന്നതാണെന്നും പോലീസ് പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. അതേസമയം കത്തിയ്ക്ക് പകരമായി മൂര്‍ച്ചയുള്ള എന്തോ ഉപകരണമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 37-കാരനായ പുരുഷനെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍

More »

ബ്രിട്ടന്‍ വീണ്ടും 2 ദിവസം കൂടി ഫ്രീസറില്‍; ദേശീയ എനര്‍ജി ക്ഷാമത്തിന് തിരികൊളുത്തുമെന്ന് ആശങ്ക
നീണ്ട പതിനഞ്ചു വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ജനുവരിയിലെ രാത്രിയെ അതിജീവിച്ച് ബ്രിട്ടന്‍. ഇതിനിടെ തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ ഊര്‍ജ ക്ഷാമം നേരിടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്യാസ് മേധാവികള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും ചൊവ്വാഴ്ച വരെ കൊടും തണുപ്പില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ ദിവസം വരെ തണുപ്പ് കാലാവസ്ഥാ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ ആള്‍ട്ട്‌നഹാരയില്‍ -18.9 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും തണുപ്പേറിയ കാലാവസ്ഥ. കംബ്രിയയിലെ ഷാപില്‍ -11 സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ഹീത്രൂ വിമാനത്താവളത്തില്‍ -5 സെല്‍ഷ്യസ് താപനിലയാണ് നേരിട്ടത്. വര്‍ഷത്തിലെ ഈ സമയത്ത് ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തുന്ന ശരാശരി താപനില 1.5 സെല്‍ഷ്യസ്

More »

ബ്രിട്ടനെ ഞെട്ടിച്ചു കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡന കേസുകള്‍; എട്ട് വര്‍ഷത്തിനിടെ 550 ശതമാനം വര്‍ദ്ധന
ബ്രിട്ടനില്‍ ചെറിയ കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന കേസുകളില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 550 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 2016-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന 1157 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തോടെ ഈ കേസുകള്‍ 7479 ആയി വര്‍ദ്ധിച്ചതായാണ് വ്യക്തമാകുന്നത്. ഏകദേശം 546% വര്‍ദ്ധന. വ്യക്തികളും, സംഘങ്ങളും നടത്തുന്ന കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് ഹോം ഓഫീസ് കണക്കുകള്‍. കഴിഞ്ഞ രണ്ട് ദശകത്തിനിടെ കുട്ടികളെ ഈ വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഒരുക്കിയെടുക്കുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 2004 മുതല്‍ 2005 വരെയുള്ള വര്‍ഷത്തില്‍ 186 കേസുകളാണ് രേഖപ്പെടുത്തിയത്. 2024 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 2 ശതമാനമാണ്. 2016-ല്‍ 1157 കേസുകളായി ഗണ്യമായ

More »

സാമ്പത്തിക പ്രതിസന്ധി: ചാന്‍സലറിലുള്ള പ്രതീക്ഷ പ്രധാനമന്ത്രിക്ക് നഷ്ടമാകുന്നോ?
വലിയ പ്രതീക്ഷകളുമായി അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി കുറഞ്ഞ് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതില്‍ ഒരു പ്രധാന കാരണം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ടാക്‌സ് കൂട്ടി പിടിച്ചുനിര്‍ത്താനുള്ള ശ്രമമായിരുന്നു ചാന്‍സലറുടേത്. മുന്‍ സര്‍ക്കാരുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അപേക്ഷ. ഒടുവില്‍ ജനത്തിന് വലിയ സമ്മര്‍ദ്ദം നല്‍കി വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ചാന്‍സലര്‍ പരാജയപ്പെടുന്നതായി പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ട അവസ്ഥയാണ്. സമ്പദ് വ്യവസ്ഥയില്‍

More »

ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചു: 118000 ജീവനക്കാര്‍ക്ക് സര്‍പ്രൈസായി വേതനം കൂട്ടി സെയ്ന്‍സ്ബറി
ഇത്തവണത്തെ ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചതോടെ ജീവനക്കാര്‍ക്കു സര്‍പ്രൈസ് സമ്മാനവുമായി സെയ്ന്‍സ്ബറി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പ്പനയാണ് ഇക്കുറി നടന്നത്. അതിനാല്‍ ജീവനക്കാര്‍ക്കും വേതനം അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്ക് ശൃംഖല എന്ന പദവിയിലുള്ള സെയ്ന്‍സ്ബറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ വളരെ തൃപ്തരാണ്. 2016ന് ശേഷമുള്ള മികച്ച വരുമാനമെന്നാണ് ടെസ്‌കോ വെളിപ്പെടുത്തിയത്. കൂടുതല്‍ ലാഭമുണ്ടാക്കിയെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു. ഏതായാലും സെയ്ന്‍സ്‌ബെറിയിലെ 118000 ജീവനക്കാര്‍ക്ക് വരുന്ന ആഗസ്‌തോടെ പുതുക്കിയ വേതനം ലഭിക്കും. ജീവനക്കാരുടെ വേതനം നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് മാസത്തില്‍ മണിക്കൂറില്‍ 12 പൗണ്ടില്‍ നിന്ന് 12.45 പൗണ്ടായി ഉയരും. ഇത് ആഗസ്തില്‍ 12.60 പൗണ്ടാകും. ലണ്ടന് പുറത്തുള്ള സ്റ്റോറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന

More »

റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ്; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നടപ്പിലാക്കുന്ന റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് രോഗികളെ അപകടത്തിലാക്കുന്നു. എന്‍എച്ച്എസ് സ്‌കാനിംഗ്, ക്യാന്‍സര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫ്രീസിംഗ് മൂലമാണ് ഈ അപകടം ഉടലെടുക്കുന്നതെന്നാണ് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പണം ലാഭിക്കാനായാണ് ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ആളുകളെ നിയോഗിക്കാത്തതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ ഇത് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കാനും, ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നതിനും തടസ്സം സൃഷ്ടിക്കുകയാണ്. നാഷണല്‍ എന്‍എച്ച്എസ് ബോഡികള്‍ ഏര്‍പ്പെടുത്തിയ ഫ്രീസിംഗ് പുതിയ ട്രെയിനികളെയും, കണ്‍സള്‍ട്ടന്റുമാരെയും, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെയും നിയോഗിക്കുന്നതിന് തടസ്സം ഉണ്ടാക്കുകയാണെന്ന് ആര്‍സിആര്‍ പറഞ്ഞു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ്

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട: പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില ഉയര്‍ത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട അടിസ്ഥാനപരമായി ജനങ്ങളുടെ തലയില്‍ വന്നു വീഴുന്നു. പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച ചാന്‍സലറുടെ നടപടിയെ കൈകാര്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ ഈ മാര്‍ഗ്ഗം തേടുകയാണ്. ഞെട്ടിക്കുന്ന നിരക്ക് വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് അധികം കൈമാറാതിരിക്കാന്‍ റിക്രൂട്ട്‌മെന്റ്, നിക്ഷേപ പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ മേധാവി വെളിപ്പെടുത്തി. സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് മുന്നിലുള്ളതെന്ന മുന്നറിയിപ്പുകള്‍ വന്നതോടെ എം&എസ് ഉള്‍പ്പെടെ റീട്ടെയിലര്‍മാരുടെ ഓഹരികള്‍ ഇന്നലെ താഴ്ന്നു. 2000 സ്ഥാപനങ്ങളിലാണ് ബാങ്ക് ഓഫ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions