യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ പ്രതിരോധത്തില്‍ മുന്നിലെത്തി എന്‍എച്ച്എസ്; ട്യൂമറുകളെ തിരിച്ചറിയുന്നതിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
കാന്‍സറിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം രോഗം നേരത്തെ തിരിച്ചറിയുകയെന്നതാണ്. ഇത് പലപ്പോഴും സാധിക്കാതെ പോകുന്നതാണ് രോഗികളുടെ ജീവനെടുക്കുന്നത്. എന്നാല്‍ കാന്‍സറിന് എതിരായ പോരാട്ടത്തില്‍ എന്‍എച്ച്എസ് സുപ്രധാന മുന്നേറ്റം നടത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചികിത്സിക്കാന്‍ സാധിക്കുന്ന ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്ന കാന്‍സറുകളുടെ എണ്ണത്തിലാണ് റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണമായി കാണുന്ന 13 ട്യൂമറുകളില്‍ പത്തില്‍ ആറ് കേസുകളും സ്റ്റേജ് 1, 2 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഹെല്‍ത്ത് സര്‍വ്വീസ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ രോഗം കണ്ടെത്തിയാല്‍ അത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും. കൂടാതെ ഈ ട്യൂമറുകള്‍ ഒഴിവാക്കാനും കഴിയും. ഇംഗ്ലണ്ടില്‍ 2023 സെപ്റ്റംബറിനും, 2024 ആഗസ്റ്റിനും

More »

പുതുവര്‍ഷത്തില്‍ ചാള്‍സ് രാജാവിന്റെ ആദരവിന് അര്‍ഹയായി മലയാളി വനിത
ലണ്ടന്‍ : പുതുവര്‍ഷത്തോട് അനുബന്ധിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവ് ആദരിക്കുന്നവരുടെ പട്ടികയില്‍ മലയാളി സാന്നിധ്യവും. ചില്ലറ വില്‍പന - ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്കാണ് ചാനല്‍ ഗ്ലോബല്‍ സിഇഒ ആയ 55 കാരിയായ ലീന നായര്‍ക്ക് സിബിഇഎസ് പുരസ്‌കാരം ലഭിച്ചത്. മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആയിരുന്നു. 1992 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു മാനേജ്‌മെന്റ് ട്രെയിനി ആയാണ് ലീന നായരുടെ പൂര്‍ണ്ണ സമയ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 15 വര്‍ഷത്തോളം കമ്പനിയുടെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. ഫാക്ടറിയിലും, സെയില്‍സ് ഓഫിസിലും, കോര്‍പ്പറേറ്റ് ആസ്ഥാനത്തുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. 2007 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി. രണ്ട് പതിറ്റാണ്ടോളം കാലം യൂണിലിവറിനെ സേവിച്ചതിന് ശേഷം 2012 ല്‍ ആയിരുന്നു അവര്‍

More »

ലണ്ടനില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ഇന്ത്യക്കാരുടെ കൈവശം
ലണ്ടന്‍ : ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്വത്തും ഇന്ന് തദ്ദേശീയരായ ഇംഗ്ലീഷുകാരെക്കാള്‍ കുടുതല്‍ ഇന്ത്യക്കാരുടെ കൈയിലാണെന്നു കണക്കുകള്‍ . ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്‌സ് ഹാന്റിലില്‍ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി. തലമുറകളായി യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍, പ്രവാസി ഇന്ത്യക്കാര്‍, വിദേശ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബങ്ങള്‍ എന്നിവര്‍ പലപ്പോഴായി ലണ്ടനില്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ബാരറ്റ് ലണ്ടന്‍ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ വിവരിക്കുന്നു. ഇംഗ്ലണ്ടില്‍ സ്ഥിര

More »

യുകെയിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; യാത്രാ തടസത്തിനും വൈദ്യുതി മുടങ്ങാനും സാധ്യത
യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസത്തോളം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച വരെ മോശം കാലാവസ്ഥ തുടരും. പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തും യാത്രാ തടസ്സം നേരിടും. പല ഭാഗത്തും വൈദ്യുതി മുടങ്ങും. തിങ്കളാഴ്ച 9 മണിവരെ യെല്ലോ വാണിങ് തുടരും. വെയില്‍സിലെ ഭൂരിഭാഗം പ്രദേശത്തും സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകും. ഈ ആഴ്ചാവസാനം വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളില്‍ ഏകദേശം അഞ്ചു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും വെള്ളപ്പൊക്കവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സരാഘോഷത്തെ ബാധിച്ചിരുന്നു. ഇതിന്

More »

പുതുവത്സര ദിനത്തില്‍ വേദനയായി യുകെയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ വിയോഗം
പുതുവത്സര ദിനത്തില്‍ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ഥിനിയുടെ മരണവാര്‍ത്ത. യുകെയില്‍ പഠനത്തിനായി എത്തിയ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. പുതുവത്സര ദിനത്തില്‍ വെളുപ്പിന് ഒരുമണിക്കു മരണമടഞ്ഞത്. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കല്‍ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.

More »

2025 യുകെ പ്രോപ്പര്‍ട്ടി വിപണി വാങ്ങലുകാരുടേതാകും! വിലപേശാന്‍ ശക്തി കൂടുമെന്ന് വിദഗ്ധര്‍
2025 ബ്രിട്ടന്റെ ഭവനവിപണിയെ വാങ്ങലുകാര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്ന് പ്രവചനങ്ങള്‍. വിപണി ജാഗ്രതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശേഷി കൈവരുന്നത്. എന്നാല്‍ 2025-ല്‍ കാര്യങ്ങള്‍ കൂടുതല്‍ ശുഭകരമാകുന്നതിന് പലവിധ തിരിച്ചടികളും നേരിടുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുവദിച്ചിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആശ്വാസം സ്പ്രിംഗ് സീസണില്‍ അവസാനിക്കും. കൂടാതെ ഉയര്‍ന്ന പലിശ നിരക്കുകളും, നികുതികളും വിപണിയില്‍ സമ്മര്‍ദം ചെലുത്തുന്നു. ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഹൗസിംഗ് വിപണിയിലെന്ന് പ്രോപ്പര്‍ട്ടി കമ്പനിയായ ഹാംപ്ടണ്‍സിലെ റിസേര്‍ച്ച് ഹെഡ് അനേയ്ഷ ബെവെറിഡ്ജ് പറയുന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് മാറ്റത്തിനുള്ള പ്രധാന ഉത്തേജനം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇത് താഴുന്നുണ്ട്. അതേസമയം 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഭവനവില ഉയരുകയാണ് ചെയ്തത്. ഭാവിയിലെ പലിശ

More »

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഇനത്തില്‍ മാറ്റം; മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം
ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം വരുത്തി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്‌സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക് കുട്ടികളെ മാറ്റാനും മാതാപിതാക്കള്‍ ആലോചിക്കും. സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം മാത്രം ബില്യണ്‍ പൗണ്ട് സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 2024

More »

കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക്
ജിപിമാരെ കാണാന്‍ കഴിയാതെ രോഗങ്ങളെ അവഗണിച്ച് ജീവിക്കേണ്ട അവസ്ഥയില്‍ ആളുകള്‍. കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല. നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ നിര്‍ണ്ണയം വൈകിക്കും. മാത്രമല്ല രോഗി ഈ സമയം കടന്നുപോകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടും വളരെയാണ്. ജിപിമാരുടെ എണ്ണം

More »

സമരമൊഴിവാക്കാന്‍ നഴ്സുമാര്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ശമ്പള വര്‍ധനവ് നല്‍കിയേക്കും; പെന്‍ഷന്‍ തുകയില്‍ കുറവ് വരും
ലണ്ടന്‍ : നഴ്സുമാരും അധ്യാപകരും ഉള്‍പ്പടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വര്‍ധനവായിരുന്നു ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത്. . എന്നാല്‍, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലായതോടെ സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നിര്‍ദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വര്‍ധനവ് മാത്രമായിരുന്നു. ഇതോടെ സമരമെന്ന മുന്നറിയിപ്പുമായി വിവിധ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. ഇത് സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കി. സമര പരമ്പരകള്‍ ഒഴിവാക്കുവാനായി സര്‍ക്കാര്‍ കൂടുതല്‍ ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ചേക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പറയുന്നത്. അധ്യാപകര്‍, നഴ്സുമാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ ആയിരക്കണക്കിന് പൗണ്ട് കൂടുതലായി ലഭിക്കും. എന്നാല്‍, അതിനു പകരമായി പെന്‍ഷന്‍ തുക കുറയ്ക്കാന്‍ സമ്മതിക്കേണ്ടി വരുമെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions