യു.കെ.വാര്‍ത്തകള്‍

ഇമിഗ്രേഷനില്‍ വാര്‍ഷിക ക്യാപ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കെമി ബാഡെനോക്
ഇമിഗ്രേഷനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ ടോറികള്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ച് പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്. നിലവിലെ തോതില്‍ കുടിയേറ്റക്കാര്‍ ഒഴുകിയെത്തുന്നത് രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ബാഡെനോകിന്റെ പ്രഖ്യാപനം ഈ വിഷയത്തെ കുറിച്ച് ഭയപ്പാടില്ലാതെ സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് ടോറി നേതാവ് വ്യക്തമാക്കി. കൂടാതെ തങ്ങളുടെ മുന്‍ ഗവണ്‍മെന്റുകള്‍ക്ക് പര്യാപ്തമായ തോതില്‍ നിയന്ത്രണം നടപ്പാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ സമ്മതിച്ചു. ഇതിന്റെ ഭാഗമായി വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ബാഡെനോക് മുന്നോട്ട് വെയ്ക്കുന്നത്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സിനെ ഇതില്‍ ഇടപെടാന്‍ അനുവദിക്കാത്ത തരത്തിലാകും

More »

ബ്രിട്ടന്‍ കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളി! ഹാരോഡ്‌സ് മുന്‍ ഉടമ 94-കാരന്‍ മുഹമ്മദ് അല്‍ ഫയെദ് 111 സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പോലീസ്
ബ്രിട്ടന്‍ കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളി 94-കാരനായ ഹാരോഡ്‌സ് മുന്‍ ഉടമ മുഹമ്മദ് അല്‍ ഫയെദ് ആണോ ? ഇയാള്‍ 111 സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പോലീസ് പറയുന്നു. ലക്ഷ്വറി സ്‌റ്റോര്‍ ഉടമയായിരുന്ന മുഹമ്മദ് അല്‍ ഫയെദ് 111-ലേറെ സ്ത്രീകളെ ബലാത്സംഗത്തിനും, ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്ന് പോലീസ് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് കേവലം 13 വയസ് മാത്രമാണെന്നും പോലീസ് പറയുന്നു. ഫായെദ് നടത്തിയ കുറ്റകൃത്യങ്ങളുടെ ആഴം പരിശോധിക്കുമ്പോള്‍ രാജ്യം കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളിയായി ഇയാള്‍ മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയേറെ കുറ്റകൃത്യങ്ങള്‍ നടത്തിയ വ്യക്തി എങ്ങനെ നിയമത്തിന്റെ കുരുക്കില്‍ പെടാതെ രക്ഷപ്പെട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്. ഫയെദിന് പീഡിപ്പിക്കാന്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയ അഞ്ച് വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

More »

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ബസ് ,റെയില്‍ , വിമാന സര്‍വീസുകളെ ബാധിക്കും
കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍. അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാലാണ് കനത്ത മൂടല്‍മഞ്ഞ് എത്തിയത്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്റര്‍ ,ബര്‍മ്മിങ്ഹാം, സാലിസ്ബറിയിലെല്ലാം കനത്ത മഞ്ഞാണ്. റെയില്‍, റോഡ്, വിമാന സര്‍വീസുകളെ മഞ്ഞുവീഴ്ച ബാധിച്ചേക്കും. കൊണാള്‍ കൊടുങ്കാറ്റിന് പിന്നാലെയാണ് കാലാവസ്ഥ പ്രതിസന്ധി. ബെര്‍ട്ട് കൊടുങ്കാറ്റില്‍ കനത്ത വെള്ളപ്പൊക്ക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More »

ബോക്‌സിങ്ങില്‍ നാഷണല്‍ ചാമ്പ്യനായി ന്യൂ കാസിലിലെ ആല്‍വിന്‍ ജിജോ മാധവപ്പള്ളില്‍
ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാര്‍ എംപി ആയും മേയര്‍ ആയും കൗണ്‍സിലര്‍ ആയും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പുതു ചരിത്രം രചിക്കവേ പുതു തലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ചു വിവിധ മേഖലകളില്‍ പ്രതിഭ തെളിയിക്കുകയാണ്. ഏറ്റവും ഒടുവില്‍ ന്യൂകാസിലിലെ മലയാളി പയ്യന്റെ വിജയ ഗാഥയാണ് എത്തിയിരിക്കുന്നത്. പുതു തലമുറയിലെ മാധവപ്പള്ളില്‍ ആല്‍വിന്‍ ജിജോ 46 കിലോ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ആയി മാറിയിരിക്കുന്നു , യുകെയില്‍ എത്തിയ കാലം മുതല്‍ സാമുദായിക, സാംസ്‌കാരിക മേഖലകളിലും, ബ്രിട്ടനില്‍ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ മുന്‍ വൈസ് പ്രെസിഡന്റും, ഇപ്പോള്‍ ന്യൂ കാസില്‍ ക്‌നാനായ മിഷന്റെ കൈക്കാരന്മാരില്‍ ഒരാളുമായ ഇന്റര്‍ നാഷണല്‍ ടൂര്‍ ഓപ്പറേറ്ററും ആയ ജിജോ മാധവപ്പള്ളില്‍ ,

More »

നിര്‍മ്മല നെറ്റോയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക്
കാന്‍സറിനോട് പടപൊരുതി മരണത്തിന് കീഴടങ്ങിയ സ്റ്റോക്ക്‌പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ (37)യ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി ചൊല്ലി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ചൊവ്വാഴ്ച ഹേസല്‍ ഗ്രോവിലെ സെന്റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നൂറിലധികം പേരാണ് പങ്കെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം 3.30 ആയപ്പോഴാണ് നിര്‍മ്മലയുടെ മൃതദേഹം പള്ളിമുറ്റത്തേക്ക് കൊണ്ടു വന്നത്. നാലു മണിയോടെ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ വികാരി ഫാ. പീറ്ററിന്റെ നേതൃത്വത്തില്‍ മൃതദേഹം പള്ളിയ്ക്കകത്തേക്ക് ആനയിച്ചു. പള്ളി നിറയെ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും മലയാളികളും അടക്കം തിങ്ങിനിറഞ്ഞ് നിര്‍മ്മലയെ അവസാന നോക്കു കാണാന്‍ ജനങ്ങള്‍ എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം മലയാളത്തില്‍ ഒപ്പീസ് നടത്തി. അതിനു ശേഷം ഹെയ്‌സല്‍ ഗ്രൂ പാരിഷ് പ്രീസ്റ്റ് ഫാ. പീറ്റര്‍ മാസിന് നേതൃത്വം കൊടുത്തു. കുര്‍ബാനയ്ക്കിടെയുള്ള

More »

യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്‌തെന്ന് നടി ലിന്റു റോണി
യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്ന് നടി ലിന്റു റോണി. ഞായാറാഴ്ച പള്ളിയിലെ ബ്രദറുടെ പ്രസംഗം ക്ലാസ് പോലെ നീണ്ടുപോയപ്പോള്‍ അതിനെതിരെ പ്രതികരിച്ചതാണ് തന്നെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്യാന്‍ കാരണം. നടി തന്നെയാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ആദം ജോണ്‍ അടക്കമുള്ള സിനിമകളും സീരിയലുകളിലും അഭിനയിച്ച നടിയാണ് ലിന്റു. എന്നെ ബാന്‍ ചെയ്തത് യുകെ ലസ്റ്ററിലുള്ള ഒരു ചര്‍ച്ചാണ്. ഞാന്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് മുടക്കാറില്ല. അത് എന്നെ മമ്മി പഠിപ്പിച്ചൊരു ശീലമാണ്. എത്ര അവശതകളുണ്ടെങ്കിലും അത് ഞാന്‍ മുടക്കാറില്ല. അതിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട് താനും. പല ചര്‍ച്ചുകളിലും ഗസ്റ്റായി ഞാന്‍ പോയിട്ടുണ്ട്. സര്‍വീസ് ചെയ്യാനും പോയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒരു പുതിയ ചര്‍ച്ചിലായിരുന്നു ഞാന്‍ പോയത്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍ പാട്ടും പ്രസംഗവും വീഡിയോയായി എടുത്ത് പോസ്റ്റ്

More »

യുകെയില്‍ ഡെന്റിസ്റ്റുകളുടെ ക്ഷാമം രൂക്ഷം; ചികിത്സ കിട്ടാന്‍ നീണ്ട കാത്തിരിപ്പ്
പല്ലുവേദന വന്നാല്‍ സഹിക്കാതെ വഴിയില്ലെന്ന അവസ്ഥയിലാണ് യുകെയിലെ ജനങ്ങള്‍. എത്ര വേദനയുണ്ടെങ്കിലും ചികിത്സ തേടാന്‍ കഴിയാത്ത അവസ്ഥ. ഡെന്റിസ്റ്റുകളുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തില്‍ കാര്യമായ നടപടികളില്ല. രോഗികളുടെ പല്ലിന്റെ അവസ്ഥ വഷളാകുമ്പോഴാണ് പലര്‍ക്കും ചികിത്സ ലഭിക്കുന്നത്. ഗവണ്‍മെന്റിന്റെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗ് നാഷണല്‍ ഓഡിറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ് ഒന്നിനും ഫലം കാണുന്നില്ലെന്ന് വ്യക്തമാകുന്നു. രോഗികള്‍ക്ക് ചികിത്സ അസാധ്യമാണെന്ന് എന്‍എഒ പറയുന്നു. പല്ലുകള്‍ ജീര്‍ണ്ണിച്ച് ഗുരുതര അവസ്ഥയിലാണ് പലര്‍ക്കും. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 1.5 മില്യണ്‍ അധിക ചികിത്സ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്‍എച്ച്എസ് ജോലി ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം കുറവാണെന്നതിനാല്‍ പലരും നീണ്ട കാത്തിരിപ്പിലാണ്. മൊബൈല്‍ ഡെന്റല്‍ വാനുകളൊരുക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. കൂടുതല്‍ ശമ്പളമുള്‍പ്പെടെ

More »

ദുരിതം വിതക്കാന്‍ കോണാള്‍ കൊടുങ്കാറ്റ് ; രണ്ടു ദിവസം കൂടി കനത്ത മഴ, കൂടുതല്‍ വെള്ളപ്പൊക്കത്തിനും സാധ്യത
യുകെയെ ദുരിതത്തിലാക്കി ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍. രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും ബുധനാഴ്ചയും മഴ കൂടുതലായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്. കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡച്ച് വെതര്‍ സര്‍വ്വീസ് കോണാള്‍ എന്നുപേരിട്ട കൊടുങ്കാറ്റിന്റെ വരവ്. അര്‍ദ്ധരാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടില്‍ അതിശക്തമായ മഴയുമായി കോണാള്‍ പ്രവേശിക്കുമെന്നായിരുന്നു മെറ്റ് ഓഫീസ് വ്യക്തമാക്കിയിരുന്നത്. സസെക്‌സ്, കെന്റ്, ഐല്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളിലാണ് മഴ സാരമായി മാറുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ മഞ്ഞ മുന്നറിയിപ്പും

More »

യുകെയില്‍ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താന്‍ അംഗീകാരം നല്‍കി എംപിമാര്‍
യുകെയില്‍ പതിനഞ്ചു വയസോ അതില്‍ താഴെയുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികള്‍ക്കു അംഗീകാരം നല്‍കി എംപിമാര്‍. രാജ്യത്തു ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. റിഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു. ചൊവ്വാഴ്ച പുതിയ ടുബാക്കോ ആന്‍ഡ് വേപ്സ് ബില്‍ 47നെതിരെ 415 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. എന്നാല്‍ ചില ടോറി , ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാര്‍ലമെന്റില്‍ പാസായ ബില്‍ എംപിമാരില്‍ നിന്നും മറ്റ് വിദഗ്ധരില്‍ നിന്നും കൂടുതല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions