യു.കെ.വാര്‍ത്തകള്‍

16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും
ഓസ്ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേ പറഞ്ഞു. എല്ലാത്തിന്റെയും രേഖകള്‍ കയ്യിലുണ്ടെന്നും തനിക്ക് ആദ്യം കൂടുതല്‍ തെളിവുകളുടെ വ്യക്തത ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും കൈലേ പറഞ്ഞു. 16 വയസുവരെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ലോകത്തിലാദ്യമായി ഓസ്ട്രേലിയ അവതരിപ്പിച്ചിരുന്നു. ഓസ്ട്രേലിയയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രി മിഷേല്‍ റോളണ്ട് അവതരിപ്പിച്ച ബില്ല് ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രാധാന്യം നല്‍കുന്നു. ബില്ല് പാസായാല്‍

More »

റൈറ്റ് ടു ബൈ സ്‌കീം നിയന്ത്രിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി
കൗണ്‍സില്‍ ഭവനങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഈ വീടുകള്‍ വാങ്ങുന്നതിന് നല്‍കിയിരുന്ന അവകാശങ്ങള്‍ക്ക് നിയന്ത്രണം വരുമെന്ന് ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചെല റെയ്‌നര്‍. ഈ വീടുകള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്നവരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താനുള്ള കണ്‍സള്‍ട്ടേഷനുകള്‍ ആരംഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി. കൗണ്‍സില്‍ വീടുകള്‍ വാങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റിക്കൊണ്ടാണ് മന്ത്രിമാര്‍ സോഷ്യല്‍ ഹൗസിംഗ് സ്‌റ്റോക്ക് നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. സോഷ്യല്‍ റെന്റല്‍ ഹോമുകളുടെ ലഭ്യത കുറച്ചെന്ന് റെയ്‌നര്‍ അവകാശപ്പെടുന്നു. 'പകരം വീടുകള്‍ ലഭ്യമാക്കുന്നതിന് മുന്‍പ് കൂടുതല്‍ വില്‍പ്പന നടക്കുന്നത് ഹൗസിംഗ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്', റെയ്‌നര്‍ പറയുന്നു. റെയ്‌നര്‍ തന്റെ കൗണ്‍സില്‍ ഭവനം അഞ്ചക്ക

More »

ബജറ്റ് പ്രഖ്യാപനം: തൊഴിലവസരങ്ങള്‍ കുറയുമെന്നും, വില വര്‍ധിക്കുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ ഇരുതലമൂര്‍ച്ചയുള്ള ബജറ്റ് പ്രഖ്യാപനങ്ങളില്‍ തിരിച്ചടി നേരിടേണ്ടിവരുന്ന രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഇതിനു തടയിടാനുള്ള നടപടികള്‍ ആലോചിക്കുന്നു. തൊഴിലവസരങ്ങള്‍ കുറച്ചും വിലകൂട്ടിയും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണവര്‍. വിലകൂട്ടുന്നത് ജനത്തിന് വലിയ തിരിച്ചടിയാവും. അതുപോലെ തൊഴിലവസരങ്ങള്‍ കുറയുന്നത് മലയാളികളെയും ബാധിക്കും. പ്രധാനമായ നാഷണല്‍ ഇന്‍ഷുറന്‍സ് തുകയിലുള്ള വര്‍ധന മൂലം പ്രമുഖ റിട്ടെയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ, അസ്‌ഡ, ആല്‍ഡി, മോറിസണ്‍സ്, സെയിന്‍സ്‌ബറി തുടങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകളില്‍ വരാനിരിക്കുന്ന 25 ബില്യണ്‍ പൗണ്ടിന്റെ വര്‍ധനവാണ് ഇതിന് കാരണമെന്ന് ചാന്‍സലര്‍ക്ക് എഴുതിയ തുറന്ന കത്തില്‍ ഇവര്‍ വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍

More »

ഇന്‍ഹെററ്റന്‍സ് ടാക്സ്; ലണ്ടനിലും ട്രാക്ടറുകളുമായി കര്‍ഷക സമരം
ഇന്‍ഹെററ്റന്‍സ് ടാക്‌സിനെതിരെ വന്‍ കര്‍ഷക പ്രതിഷേധം ലണ്ടനിലും അരങ്ങേറി. ഇന്‍ഹെററ്റന്‍സ് ടാക്‌സില്‍ ബജറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ കടുത്ത വഞ്ചനയാണെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ (എന്‍എഫ്‌യു) ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ നേരെത്തെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് സംഘാടകരില്‍ ഒരാളായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. പ്രതിഷേധ റാലി വൈറ്റ്ഹാളിലെ റിച്ച്മണ്ട് ടെറസിലാണ് നടന്നത് . കര്‍ഷകനും ബ്രോഡ്കാസ്റ്ററുമായ ജെറമി ക്ലാര്‍ക്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു . തങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ആ റാലിയുടെ സഹസംഘാടകനായ സ്റ്റാഫോര്‍ഡ്‌ഷെയര്‍ കര്‍ഷകനായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. ഇപ്പോഴത്തെ രൂപത്തില്‍ ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ തന്റെ ഫാം വില്‍ക്കേണ്ടി വരുമെന്ന് കന്നുകാലി കര്‍ഷകനായ ഡേവിഡ് ബാര്‍ട്ടണ്‍ പറഞ്ഞു. പല

More »

57 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത് സ്ത്രീയെ കൊന്ന കുറ്റത്തിന് 92 കാരന്‍ പിടിയില്‍
അന്‍പത്തേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്ത വ്യക്തി തൊണ്ണൂറ്റിരണ്ടാം വയസില്‍ പിടിയില്‍. 1967 ല്‍ ലൂസിയ ഡണ്‍ എന്ന വനിതയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്ത കേസില്‍ ആണ് സഫോക്കിലെ ഇപ്സ്വിച്ച് ഭാഗത്തുള്ള ഈ പെന്‍ഷന്‍കാരന്‍ അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെ ഫൊറെന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് പെന്‍ഷന്‍കാരന്‍ അറസ്റ്റിലായത്. അന്‍പത്തേഴ് വര്‍ഷം മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പൊള്‍ ഡണ്ണിന് പ്രായം 75 ആയിരുന്നു. ബ്രിസ്റ്റോളിലെ ബ്രിട്ടാനിയ റോഡില്‍ ആയിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് പ്രതിയ്ക്ക് മുപ്പതുകളില്‍ ആയിരുന്നു പ്രായം. കഴിഞ്ഞ വര്‍ഷമായിരുന്നു കേസ് പുനരന്വേഷണത്തിന് എടുത്തത്. ഫൊറെന്‍സിക് ശാസ്ത്രത്തിലെ വളര്‍ച്ചയാണ് ഇപ്പോള്‍ ഈ കേസ് തെളിയുന്നതിന് ഇടയായത്. തന്റെ

More »

ഹര്‍ഷിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; പ്രതി ഇന്ത്യയില്‍ ഒളിവിലെന്ന്
ഈസ്റ്റ് ലണ്ടനില്‍ 24 കാരി ഹര്‍ഷിത ബെല്ലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് സ്ഥിരീകരണം. ഇതിന് ശേഷം മൃതദേഹം കാറിന്റെ ബൂട്ടിലിട്ട് താമസ സ്ഥലത്തു നിന്ന് നൂറു മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹര്‍ഷിതയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈസ്റ്റ് ലണ്ടനില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് 23 കാരന്‍ പങ്കജ് ലാംബ തന്നെയാണ് കൊല ചെയ്ത ശേഷം മുങ്ങിയതെന്ന് പൊലീസ് കരുതുന്നു. ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതിനിടെ ഹര്‍ഷിത ബ്രെല്ലയുടെ മരണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് കുടുംബം രംഗത്തെത്തി. കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നവംബര്‍ 10 ഞായറാഴ്ചയാണ് ഹര്‍ഷിതയുടെ മൃതദേഹം ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്. ഭര്‍തൃ പീഡനത്തില്‍ യുവതി സഹായം തേടി പൊലീസിനെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്തിലായിരുന്നു സംഭവം.

More »

മോര്‍ട്ട്‌ഗേജുകളുടെ ഫിക്സ്ഡ് ഡീല്‍ നിരക്ക് കൂടുന്നു; ശരാശരി വീട് വിലയില്‍ 5000 പൗണ്ട് വരെ ഇടിവ്
കൈയില്‍ പണം ഉള്ളവര്‍ക്ക് ഇപ്പോള്‍ യുകെയില്‍ വീട് വാങ്ങാന്‍ പറ്റിയ സമയമാണ്. കാരണം ശരാശരി വീട് വിലയില്‍ 5000 പൗണ്ട് വരെ ഇടിവ് സംഭവിച്ചിരിക്കുകയാണ്. റൈറ്റ് മൂവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റ്വും പുതിയ കണക്കുകള്‍ പ്രകാരം, നവംബര്‍ മാസത്തില്‍, ഒരു വീടിന്റെ വിലയില്‍ ശരാശരി 5000 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.യു കെയില്‍ ആകമാനം പരിശോധിച്ചാല്‍ ഒരു ശരാശരി വീടിന് ചോദിക്കുന്ന വില ഇപ്പോള്‍ 3,66,592 പൗണ്ടാണ്. അതായത്, കഴിഞ്ഞ മാസത്തേക്കാള്‍ 1.4 ശതമാനം അല്ലെങ്കില്‍ 5,366 പൗണ്ട് കുറവ്. സാധാരണയായി ഈ സമയത്ത് വീട് വിലയില്‍ ഉണ്ടാകുന്ന കുറവ് 0.8 ശതമാനം ആയിരിക്കും. ഭവന വിപണി കഴിഞ്ഞ രണ്ട് മാസക്കാലമായി സ്തംഭനാവസ്ഥയിലാണ്. വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവര്‍ ശരത്ക്കാല ബജറ്റിനായി കാത്തിരുന്നതായിരുന്നു പ്രധാന കാരണം. ബജറ്റ് പൂര്‍വ്വ ആശങ്കകള്‍ ബജറ്റാനന്തര നിരാശകളായി മാറിയതോടെ വിപണി ഏതാണ്ട് നിശ്ചലമാകുന്ന അവസ്ഥയില്‍ എത്തി. അതുകൊണ്ടു തന്നെയാണ്

More »

യുവതീ യുവാക്കളെ ആകര്‍ഷിക്കാന്‍ സബ്‌സിഡൈസ്ഡ് ജോബ് പദ്ധതി വേണമെന്നാവശ്യം
യുകെയില്‍ തൊഴില്‍ രഹിതരും പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഉള്‍പ്പെടാത്തതോ ആയ യുവതീ യുവാക്കളെ എണ്ണം കൂടി വരുന്നത് കടുത്ത ആശങ്കയുയര്‍ത്തുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 16 നും 24 നും ഇടയില്‍ പ്രായമുള്ള 7,89,000 ആളുകളാണ് തൊഴിലിലോ, പൂര്‍ണ്ണസമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏര്‍പ്പെടാതെ ഉള്ളത്. ഇതേ പ്രായ പരിധിയിലുള്ള 4,22,000 പേര്‍ തൊഴില്‍ അന്വേഷകരായും ഉണ്ട്. ഇതോടെ തൊഴില്‍ രഹിതരായ യുവതലമുറയുടെ ആകെ എണ്ണം 12 ലക്ഷത്തില്‍ അധികമായി. രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്. കൂടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും അതുപോലെ സ്‌കില്‍സ് ട്രെയിനിംഗ്, അപ്രന്റീസ്ഷിപ് എന്നിവ ആവശ്യത്തിനില്ലാത്തതുമാണ് ഇതിനു കാരണമെന്ന് വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ ഇല്ലാത്തവരും, വിദ്യാഭ്യാസ- പരീശീലനങ്ങളില്‍

More »

യുകെയില്‍ ശൈത്യം തീവ്രമാകുന്നു; പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു
യുകെയില്‍ ശൈത്യം കടുക്കുന്നതിന്റെ സൂചനകള്‍ നല്‍കി സൗത്ത് ഈസ്റ്റിലും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഐസ് അലേര്‍ട്ട്. ചൊവ്വാഴ്ച ശൈത്യകാല സാഹചര്യങ്ങള്‍ ശക്തമായതോടെ വ്യാപകമായ യാത്രാ തടസ്സങ്ങളാണ് രൂപപ്പെട്ടത്. 200-ലേറെ സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയും നേരിട്ടു. ബുധനാഴ്ച രാവിലെ ഓഫീസിലും, സ്‌കൂളിലും പോകുന്ന സമയത്തും ഈ ബുദ്ധിമുട്ടിപ്പിക്കുന്ന അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. റോഡുകളും, പൊതുഗതാഗത സംവിധാനങ്ങളും ഈ പ്രശ്‌നത്തില്‍ പൊറുതിമുട്ടും. ലണ്ടന്‍ മുതല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ എക്സ്റ്റര്‍, ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ചെസ്റ്റര്‍ എന്നിങ്ങനെ സ്ഥലങ്ങളിലും ഐസ് അലേര്‍ട്ട് ബാധകമാണ്. രാവിലെ 10 വരെയാണ് നിലവില്‍ പ്രാബല്യം. വെയില്‍സിലെ ഭൂരിഭാഗം മേഖലകള്‍ക്കും മഞ്ഞ്, ഐസ് മുന്നറിയിപ്പ് നിലവിലുണ്ട്. കൂടാതെ വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഇത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions