യു.കെ.വാര്‍ത്തകള്‍

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നവംബര്‍ 29ന് പാര്‍ലമെന്റില്‍; ആശങ്ക എംപിയെ അറിയിക്കാം
നവംബര്‍ 29ന് കോമണ്‍സില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അവതരിപ്പിക്കപ്പെടും. ബില്‍ പാസായാല്‍ ദയാവധം രാജ്യത്ത് നിയമപരമായി മാറും. മരണം വരിക്കാന്‍ ആഗ്രഹിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് ദയാവധം വിധിക്കാന്‍ സഹായിക്കുന്ന ബില്‍ എന്നാണ് വിളിപ്പേരെങ്കിലും വിപുലമായ ചര്‍ച്ചകളും, ആഴത്തിലുള്ള ആശയ സംവാദങ്ങളും നടത്താതെ തിടുക്കത്തില്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ എംപിമാര്‍ വോട്ട് ചെയ്യുമ്പോള്‍ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്. നിലവിലെ നിയമങ്ങള്‍

More »

കാര്‍ ഡിക്കിയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം; കൊലയ്ക്കു പിന്നാലെ ഭര്‍ത്താവ് മുങ്ങി
ഈസ്റ്റ് ലണ്ടനില്‍ കാര്‍ ഡിക്കിയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പ്രതിയായ ഭര്‍ത്താവ് മുങ്ങി. ഇന്ത്യന്‍ വംശജയായ 24 കാരി ഹര്‍ഷിത ബെല്ലയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന് പിന്നിലിട്ട് വഴിയരികില്‍ ഉപേക്ഷിച്ച 23 കാരനായ ഭര്‍ത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായിട്ടാണ് സംശയം. പ്രതി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന സംശയത്തിലാണ് പൊലീസ്. വിവാഹം കഴിഞ്ഞ് ഹര്‍ഷിത യുകെയില്‍ എത്തിയിട്ട് വെറും എട്ടു മാസം മാത്രം ആയപ്പോഴാണ് ക്രൂര കൊപാതകം. ഹര്‍ഷിതയ്ക്ക് നീതി തേടി കുടുംബം രംഗത്തുവന്നു. തങ്ങളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞപോലെയെന്നാണ് ഹര്‍ഷികയുടെ സഹോദരി സോണിയ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായവും തേടിയേക്കാം. പങ്കജിനെ വിവാഹം ചെയ്ത് ഹര്‍ഷിത മാര്‍ച്ചിലാണ് യുകെയില്‍ എത്തിയത്. കഴിഞ്ഞാഴ്ച

More »

ബ്രിട്ടീഷ് എര്‍വേയ്‌സിന്റെ സോഫ്റ്റ് വെയര്‍ സിസ്റ്റം തകരാറിലായി; നിരവധി സര്‍വീസുകള്‍ റദ്ദാക്കി
ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സോഫ്റ്റ് വെയര്‍ സിസ്റ്റം തകരാറിലായതോടെ നിരവധി സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് യാത്രാ ദുരിതത്തിലായത്. ടൂര്‍ പോകാനെത്തിയവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചിലര്‍ വിമാനത്തിനുള്ളില്‍ പറക്കുന്നതും കാത്ത് ഇരുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ ലഗേജിനായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിലായി. ഡിജിറ്റലായി ഫൈല്‍ ചെയ്യുന്ന പൈലറ്റ് പ്ലാനുകളിലാണ് സോഫ്റ്റ് വെയര്‍ പിഴവു സംഭവിച്ചതെന്നാണ് സൂചന. ഹീത്രൂ ഓപ്പറേഷന്‍ സെന്ററിലെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കേണ്ട അവസ്ഥയിലായി പൈലറ്റുമാര്‍. വിമാനത്തില്‍ കയറ്റുന്ന ലഗേജുകള്‍, ഇന്ധനം, യാത്രക്കാര്‍ എന്നിവയുടെ ഭാരം എന്നിവ ഉള്‍പ്പെടുത്തുന്ന ലോഡ് ഷീറ്റ് ഫയല്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവില്‍ സോഫ്റ്റ് വെയര്‍ പ്രശ്‌ന പരിഹാരം ഉണ്ടായെങ്കിലും തകിടം മറഞ്ഞ കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമം

More »

ശനിയാഴ്ച്ച വരെ മഞ്ഞും തണുപ്പും തുടരും; താപനില മൈനസ് ആറ് ഡിഗ്രി വരെയായി
താപനില കൂപ്പുകുത്തിയതോടെ ബ്രിട്ടനിലെ പ്രായമായവരുടെയും രോഗികളുടെയും ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കകള്‍ . ആറ് ദിവസത്തേക്ക് ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി. ഈയാഴ്ച വടക്ക് കിഴക്കന്‍ മേഖലയില്‍ താപനില മൈനസ് എട്ട് ഡിഗ്രി വരെ താഴാന്‍ ഇടയുണ്ട്. ബ്രിട്ടന്‍ ലക്ഷ്യമാക്കി നീങ്ങുന്ന ആര്‍ക്ടിക് ശീതവായു പ്രവാാഹം ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഹിമപാതവും കൊണ്ടുവരും എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഏറ്റവും കഠിനമായ ശൈത്യകാല കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഈ വര്‍ഷം ആദ്യമായി പുറത്തിറക്കുന്ന ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് നവംബര്‍ 23 ശനിയാഴ്ച വരെ നിലനില്‍ക്കും. താപനില താഴുന്നതോടെ പ്രായമേറിയവര്‍ക്കും, മറ്റ് രോഗബാധിതര്‍ക്കും സ്ഥിതി കൂടുതല്‍ ക്ലേശകരമാകാന്‍ ഇടയുണ്ടെന്ന്

More »

എന്‍എച്ച്എസ് ഗൈനക്കോളജി കാത്തിരിപ്പ് സമയത്തില്‍ റെക്കോര്‍ഡ്; ഏഴര ലക്ഷം സ്ത്രീകള്‍ വെയിറ്റിങ്ങില്‍
യുകെയില്‍ ഗര്‍ഭിണികളും അമ്മമാരാകാര്‍ ചികിത്സയിലുള്ളവരും എന്‍എച്ച്എസ് ഒഴിവാക്കേണ്ട സ്ഥിതി. രാജ്യത്തു ഉടനീളമുള്ള ഗൈനക്കോളജി അപ്പോയിന്റ്മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇരട്ടിയായി വര്‍ധിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . 2020 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇത്രയും വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം മുക്കാല്‍ ദശലക്ഷം (755, 046) സ്ത്രീകള്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് ഈ വെയിറ്റിംഗ് ലിസ്റ്റ് 630, 000 മാത്രമായിരുന്നു. യുകെയില്‍ ഉടനീളം ആരോഗ്യ മേഖലയിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അതീവ ഗുരുതരമായി

More »

കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി വര്‍ധന വരുത്താന്‍ ലോക്കല്‍ അധികൃതര്‍ക്ക് അനുമതി
കുടുംബങ്ങള്‍ക്ക് ആഘാതമായി കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി വര്‍ധന വരും. പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി നിരക്കില്‍ കൗണ്‍സില്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയത് രാജ്യത്തെ പത്തിലൊന്ന് കുടുംബങ്ങള്‍ക്ക് 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ സമ്മാനിക്കുമെന്ന് മുന്നറിയിപ്പ്. 5 ശതമാനം ക്യാപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഏപ്രില്‍ മാസത്തില്‍ 109 പൗണ്ട് വര്‍ദ്ധിച്ച് 2280 പൗണ്ടായി നിരക്ക് ഉയര്‍ത്തും. 2025-26 വര്‍ഷത്തില്‍ ഏകദേശം 2.5 മില്ല്യണ്‍ കുടുംബങ്ങള്‍ 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്‍ നല്‍കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. നിലവില്‍ 436,000 പേരാണ് ഈ നിരക്കില്‍ ബില്‍ അടയ്ക്കുന്നത്. പുതിയ നിരക്കുകള്‍ എല്ലാ കുടുംബങ്ങളുടെയും 9.6 ശതമാനം വരും. ആറ് വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും വളരെ വിഭിന്നമാണ് ഈ അവസ്ഥ. ആ

More »

ബ്രിട്ടന്‍ മഞ്ഞു പുതച്ചു; ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അലേര്‍ട്ടുകള്‍ നിലവില്‍
യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വ്യാഴാഴ്ച രാവിലെ 9 വരെ നീണ്ടുനില്‍ക്കും. മെറ്റ് ഓഫീസ് രണ്ട് വ്യത്യസ്ത മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മഞ്ഞും, ഐസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തേത്ത് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ നിലവിലുണ്ടാകും, തിങ്കളാഴ്ച രാവിലെ 11 വരെ ഇതിന് പ്രാബല്യമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. രണ്ടാമത്തെ മഞ്ഞ ജാഗ്രത തിങ്കളാഴ്ച രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് നിലവിലുള്ളത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും, സതേണ്‍ സ്‌കോട്ട്‌ലണ്ടിലെയും ഭാഗങ്ങളാണ് ഇതില്‍

More »

യുകെയില്‍ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം
യുകെയില്‍ തന്റെ കാമുകിയുമായി പ്രണയത്തിലായ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം.16 കാരനായ കെവിന്‍ ബിജിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. സ്വന്തം കാമുകിയുമായി പ്രണയത്തിലായ വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ സ്‌നാപ്പ് ചാറ്റിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കെവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. കെവിന്‍ ബിജിയാണ് കാമുകിയുടെ പേരില്‍ സുഹൃത്തിന് മെസ്സേജ് അയച്ചുവരുത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരേ സ്‌കിസ്ത് ഫോം കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്നും ലൈംഗീക ബന്ധത്തിന് ക്ഷണിച്ചുകൊണ്ടുള്ള സ്‌നാപ് ചാറ്റ് സന്ദേശം ഇരയായ ആണ്‍കുട്ടിക്ക് ലഭിക്കുമ്പോള്‍

More »

ലോങ്ങ് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നില്ല
കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങും ഭയപ്പെട്ടു നിന്നപ്പോഴും സ്വന്തം ജീവന്‍ പോലും പണംവച്ചു ഉറക്കമൊഴിച്ച് ആതുര ശുശ്രൂഷ ചെയ്തവരാണ് നഴ്സുമാര്‍. ആദ്യ കാലത്തു മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പലര്‍ക്കും ജീവന്‍ നഷ്ടമായി. മറ്റുള്ളവരാകട്ടെ ലോങ്ങ് കോവിഡ് ബാധിച്ചബാധിച്ചു ആരോഗ്യ വെല്ലുവിളി നേരിട്ടു. പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു അത്. അവരുടെ അര്‍പ്പണബോധവും സഹിഷ്ണുതയും എണ്ണമറ്റ ജീവനുകള്‍ രക്ഷിച്ചപ്പോള്‍ അസാധാരണമായ വെല്ലുവിളികളെയാണ് നഴ്സുമാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് പലര്‍ക്കും അധിക ഷിഫ്റ്റുകളും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മറ്റ് മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ വര്‍ക്ക് ഫ്രം ഹോമിന്റെ സംരക്ഷണത്തില്‍ നിന്നപ്പോള്‍ യുദ്ധമുഖത്തെ മുന്‍നിര പോരാളികളായിരുന്നു യുകെ മലയാളി നഴ്സുമാര്‍. ജോലിക്കിടെ അണുബാധയേറ്റ് മിക്കവര്‍ക്കും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions