യു.കെ.വാര്‍ത്തകള്‍

ഡ്രീംലൈനര്‍ എഞ്ചിനുകള്‍ തകരാറില്‍; നൂറു കണക്കിന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി
സാങ്കേതിക തകരാറ് മൂലം യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി. മലേഷ്യയിലേക്കുള്ള പുതിയ റൂട്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്ക് ജെ എഫ് കെന്നഡിയിലേക്കുള്ള സര്‍വീസ് ഉള്‍പ്പടെ മറ്റ് പല സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തി. ഇതിനോടകം തന്നെ 11 റൂട്ടുകളിലെ സര്‍വീസ് റദ്ദാക്കിയ വിമാനക്കമ്പനിയുടെ നടപടി ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്. ബോയിംഗ് 787 ഡ്രീംലൈനര്‍ ജെറ്റുകളില്‍ ഉപയോഗിച്ചിട്ടുള്ള ട്രെന്റ് 1000 എഞ്ചിനുകളിലാണ് തകരാറ് കണ്ടെത്തിയത്. അമിതമായ തേയ്മാനവും മറ്റും മൂലമുണ്ടായ തകരാറാണിത്. ഇതിന്റെ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന് പകരം എഞ്ചിനുകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ 15 ശതമാനത്തോളം സര്‍വീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. തുടര്‍ന്ന് ബോയിംഗ് 777 ഉപയോഗിച്ച് ഈ

More »

യുകെയില്‍ വാടക വീടുകള്‍ പൊള്ളും
ലണ്ടന്‍ : കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് പ്രോപ്പര്‍ട്ടികളുടെയും നിരക്ക് ഉയരുകയാണ്. സമീപ വര്‍ഷങ്ങളിലും നിരക്ക് വര്‍ധന തുടരുമെന്നാണ് സൂചന. വീടുകളുടെ ഡിമാന്‍ഡ് ഉയരുന്നഅവസരം പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരും വാടകക്ക് വീടു നല്‍കുന്നവരും പരമാവധി മുതലാക്കിക്കൊണ്ടിരിക്കുന്നു. റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലിപ്പോള്‍. സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകളും ചെറിയ വീടുകളും ഒന്നും കിട്ടാനില്ലാത്തതാണ് സ്ഥിതി. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക

More »

മാതാപിതാക്കളെ കൊന്ന് മൃതദേഹങ്ങള്‍ക്കൊപ്പം നാലു വര്‍ഷം ജീവിച്ച യുവതിയ്ക്ക് 36 വര്‍ഷം തടവുശിക്ഷ
മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം നാലു വര്‍ഷം ജീവിച്ച യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ. 36 കാരിയായ വിര്‍ജീനിയ മക്കല്ലഫിനെയാണ് ചെംസ് ഫോര്‍ഡ് ക്രൗണ്‍ കോടതി 36 വര്‍ഷം തടവിന് ശിക്ഷിച്ചത്. പിതാവ് ജോണ്‍ മക്കല്ലൗവിനേയും (70) അമ്മ ലോയിസ് മക്കല്ലോയെയുമാണഅ (71) മകള്‍ വിര്‍ജീനിയ മക്കല്ലഫ് കൊലപ്പെടുത്തിയത്. 2019 ജൂണില്‍ എസെക്‌സിലെ ഗ്രേറ്റ് ബഡോവിലുള്ള ഇവരുടെ വീട്ടിലാണ് കൊലപാതകം നടന്നത്. പിതാവിനെ മരുന്നില്‍ വിഷം കലര്‍ത്തി മദ്യത്തില്‍ ചേര്‍ത്താണ് കൊലപ്പെടുത്തിയത്. അമ്മയെ ചുറ്റിക കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചില്‍ ഒന്നിലധികം തവണ കുത്തുകയും ചെയ്തു. കൊലപാതകത്തിന് ശേഷം നാലു വര്‍ഷം പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ചു. പിതാവിന്റെ മൃതദേഹം മക്കല്ലോയുടെ കിടപ്പുമുറിയില്‍ കണ്ടെത്തി. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന പിതാവിനായി വിര്‍ജീനിയ ഒരു താല്‍ക്കാലിക ശവകുടീരം

More »

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ റസ്റ്റൊറന്റ് മാനേജരെ കാറിടിച്ച് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസില്‍ പാക് വംശജന് ജീവപര്യന്തം
വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് ഇന്ത്യന്‍ റസ്‌റ്റൊറന്റ് മാനേജറെ കൊലപ്പെടുത്തിയ കേസില്‍ പാക് വംശജന് ജീവപര്യന്തം തടവ്. റീഡിങ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് വിഗ്നേഷ് പട്ടാഭിരാമനെ (36) കൊലപ്പെടുത്തിയ കേസില്‍ പാക് വംശജനായ ഷസേബ് ഖാലിദ് (25) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 14ന് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ മനപൂര്‍വ്വം കാറിടിച്ച് വിഗ്നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. റോയല്‍ ബെര്‍ക്ഷെയര്‍ ഹോസ്പിറ്റലില്‍ വച്ച് വിഗ്നേഷ് മരിക്കുകയും കൊലപാതക അന്വേഷണം ആരംഭിക്കുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റെസ്റ്റൊറന്റിനെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചതിന് ഉത്തരവാദി വിഗ്നേഷാണെന്ന തെറ്റായ വിശ്വാസത്തിലായിരുന്നു കൊലപാതകം. വാഹനമിടിച്ച് തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് പട്ടാഭിരാമന്‍ മരിച്ചതെന്ന്

More »

യുകെ തണുത്തുറയും; സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ പൂജ്യത്തിന് താഴേക്ക്, മുന്‍കരുതലെടുക്കണം
യുകെയില്‍ കാലാവസ്ഥ തണുപ്പിലേക്ക്. ആര്‍ട്ടിക്ക് കാറ്റ് വീശിയതോടെയാണ് ഇംഗ്ലണ്ടിലെ മിക്ക മേഖലകളും തണുപ്പിലേക്ക് മാറുന്നത്. സതേണ്‍ ഇംഗ്ലണ്ട് മാത്രമാകും അല്‍പ്പം ഉയര്‍ന്ന താപനില ഉണ്ടാവുക . ഇതോടെ വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ കട്ടിയേറിയ കോട്ടുകളുടെ ആവശ്യം വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വീക്കെന്‍ഡിലെ ഏറ്റവും ഈര്‍പ്പമേറിയ ദിനം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇത് സവിശേഷമാകും. ഉച്ചതിരിഞ്ഞ് മഴ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭാഗങ്ങളിലേക്ക് നീങ്ങും. മഴയും, വെയിലും മറ്റ് ഭാഗങ്ങളില്‍ മാറിമാറി ലഭിക്കും. ശനിയാഴ്ച

More »

വെളുപ്പിന് 2.30 മുതല്‍ നീണ്ട ക്യൂ; എന്‍എച്ച്എസ് ഡെന്റിസ്റ്റ് അപ്പോയ്ന്റ്‌മെന്റ് 3 % രോഗികള്‍ക്ക് മാത്രം
എന്‍എച്ച്എസ് ഡെന്റിസ്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ വെളുപ്പിന് 2.30ന് ക്യൂ നില്‍ക്കുന്ന രോഗികള്‍ നൂറിലേറെ. പല്ലുവേദന വന്നാല്‍ ഇനിയും ഡോക്ടറെ കാണാതെ സഹിച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. യുകെയില്‍ ഡെന്റിസ്റ്റിന്റെ അപ്പോയ്ന്റ്‌മെന്റ് കിട്ടാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുന്നതാണ് ഇത് . പലപ്പോഴും അപ്പോയ്ന്റ്‌മെന്റ് കിട്ടാതെ രോഗികള്‍ നിരാശയോടെ മടങ്ങുകയാണ് പതിവെന്ന് ബ്രിട്ടിഷ് ഡെന്റല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ചെഷയറിലെ വാറിങ്ടണിലെ ക്യൂവിന്റെ ചിത്രമാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമിച്ചവരില്‍ 96.9 ശതമാനം പേര്‍ക്കും ഇതിനു സാധിച്ചില്ലെന്നും കണക്കുകള്‍ പറയുന്നു. അത്യാവശ്യ ഘട്ടമായതിനാല്‍ 11 ശതമാനം സ്വകാര്യ ചികിത്സ തേടി.1.6 ശതമാനം എമര്‍ജന്‍സിയില്‍ എത്തി കണ്ടു. 1.1 ശതമാനം ജിപിയുടെ സേവനം തേടി. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം 78.5 ശതമാനം പേരും ആരേയും കാണാന്‍

More »

ഏറ്റവും മോശം മോട്ടോര്‍ വേഎം 42 ; ഏവര്‍ക്കും പ്രിയങ്കരമായത് എം 40
റോഡുകളിലെ നീണ്ട ബ്ലോക്കുകളും ശോചനീയാവസ്ഥയും ഡ്രൈവര്‍മാര്‍ക്കു എന്നും തലവേദനയാണ്. നീണ്ട ബ്ലോക്കും കുഴികളും ഒക്കെയായി ഏറ്റവും മോശം മോട്ടോര്‍ വേയായി എം 42 മാറിയിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയും വേഗ പരിധിയും ഒക്കെയാണ് കാരണം. ബര്‍മിങ്ഹാം, നോട്ടിങ്ഹാം, സോളിഹള്‍, ടാംവര്‍ത്ത്, റെഡ്ഡിച്ച് എന്നിവിടങ്ങളെ യോജിപ്പിക്കുന്നതാണ് എം 42. റോഡിലൂടെ യാത്ര ചെയ്യുന്ന 9166 യാത്രക്കാരോടാണ് സര്‍വ്വേ നടത്തിയത്. നീണ്ട ബ്ലോക്കും കുഴികളും ഒക്കെയാണ് പലരും പരാതിയായി പറയുന്നത്. വേഗത നിഷ്ടകളില്ലാതെ കുറയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് എം 42 ലേതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍ ലണ്ടനേയും ബര്‍മ്മിങ്ഹാമിനേയും ബന്ധിപ്പിക്കുന്ന എം 40 ഏവര്‍ക്കും പ്രിയങ്കരമാണ്. മികച്ച റോഡുകള്‍ നിര്‍മ്മിച്ച് യാത്രാ സൗകര്യം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഡ്രൈവര്‍മാര്‍

More »

പെന്‍ഷനില്‍ തൊട്ടാല്‍ വീണ്ടും സമരമെന്ന് ചാന്‍സലര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
പെന്‍ഷന്‍ ഫണ്ടില്‍ നിന്നും നികുതി ഇല്ലാതെ എടുക്കാന്‍ കഴിയുന്ന തുക 25 ശതമാനത്തില്‍ നിന്നും വെട്ടിക്കുറച്ചാല്‍ എന്‍എച്ച്എസില്‍ നിന്നും ഡോക്ടര്‍മാരുടെ പലായനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇത്തരമൊരു നീക്കം നടത്തുന്നതായി വ്യക്തമാകുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് നടപ്പായാല്‍ വെയ്റ്റിംഗ് ലിസ്റ്റ് വര്‍ദ്ധിക്കാനും, കൂടുതല്‍ സമരങ്ങള്‍ക്ക് സാധ്യതയും തെളിയിക്കുമെന്നാണ് രണ്ട് യൂണിയനുകളുടെ മുന്നറിയിപ്പ്. ഡോക്ടര്‍മാര്‍ക്കും, മറ്റ് പൊതുമേഖലാ ജീവനക്കാര്‍ക്കും പണപ്പെരുപ്പത്തെ മറികടക്കുന്ന ശമ്പളവര്‍ദ്ധനവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇറക്കിയ പണം തിരിച്ചുപിടിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. നികുതിരഹിതമായി എടുക്കാന്‍ കഴിയുന്ന തുക 100,000 പൗണ്ടായി കുറയ്ക്കാന്‍ ചാന്‍സലര്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

More »

ആദ്യ വീട് വാങ്ങലുകാര്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ്; പലിശ നിരക്കുകള്‍ തിരിച്ചടി
ആദ്യമായി വീട് വാങ്ങുന്നവര്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ വലിയ വര്‍ധന നേരിടുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ് വരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്‌ന്നെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസം വന്നിട്ടില്ല. 2019-ല്‍ പ്രതിമാസ തിരിച്ചടവ് 578 പൗണ്ടായിരുന്നത് നിലവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 931 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ഓരോ മാസവും 350 പൗണ്ടിലേറെ വര്‍ദ്ധനവാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ ചൂണ്ടിക്കാണിക്കുന്നു. 20 ശതമാനം നല്‍കി ബാക്കിയുള്ള തുക 30 വര്‍ഷക്കാലത്തേക്ക് മോര്‍ട്ട്‌ഗേജ് ചെലവുകളായി നല്‍കുന്ന ആദ്യത്തെ വീട് വാങ്ങുന്നവരെ കണക്കാക്കിയാണ് റൈറ്റ്മൂവ് ഈ നിരക്ക് വ്യക്തമാക്കുന്നത്. സാധാരണ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions