യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ബാങ്ക് ഇടപാടുകളിലുള്ള പരിശോധന കൂടുതല്‍ കര്‍ശനമാക്കും
ഓണ്‍ലൈന്‍ ബാങ്ക് സംവിധാനങ്ങള്‍ സാര്‍വത്രികമായതോടെ പണം തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമായി. 2023 -ല്‍ ഒരു ബില്യണ്‍ പൗണ്ടിലധികം ആണ് തട്ടിപ്പുകാര്‍ പല രീതിയില്‍ കവര്‍ന്നെടുത്തത് എന്നാണു റിപ്പോര്‍ട്ട് . 2022 നെ അപേക്ഷിച്ച് കവര്‍ന്നെടുത്ത പണത്തിന്റെ മൂല്യത്തില്‍ 104 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. ബാങ്ക് ഇടപാടുകളിലുള്ള തട്ടിപ്പ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ പണ ഇടപാടുകള്‍ നിലവില്‍ വരാന്‍ ഈ മാസം മുതല്‍ കൂടുതല്‍ സാവകാശം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരം പണമിടപാടുകള്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇനി മുതല്‍ 4 പ്രവര്‍ത്തി ദിവസം വരെ വേണ്ടിവരും. വ്യക്തിഗത ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കിയും മറ്റും തട്ടിപ്പു നടത്തുന്ന കുറ്റവാളികളെ മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്.

More »

അടുത്ത ആഴ്ച ഇംഗ്ലണ്ടിലും വെയില്‍സിലും കിര്‍ക്ക് കൊടുങ്കാറ്റ് ദുരിതം വിതയ്ക്കും
അടുത്ത ആഴ്ച കാര്യങ്ങള്‍ വഷളാക്കും; അതിശക്തമായ മഴയും, ബുദ്ധിമുട്ടിപ്പിക്കുന്ന കാറ്റും ആഗതമാകുമെന്ന് മെറ്റ് ഓഫീസ്; ബാധിക്കുന്ന സ്ഥലങ്ങളുടെ ഭൂപടം പുറത്തുവിട്ടു; ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഈ ഭാഗങ്ങള്‍ ചൂടറിയും യുകെയില്‍ കാലാവസ്ഥ കൂടുതല്‍ മോശമാക്കാന്‍ അടുത്തയാഴ്ച 'കിര്‍ക്ക്' കൊടുങ്കാറ്റ് എത്തിച്ചേരും. അതിശക്തമായ മഴയ്ക്ക് പുറമെ കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാറ്റഗറി 4 കൊടുങ്കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇത് നേരിട്ട് ബ്രിട്ടനിലേക്ക് എത്തില്ലെങ്കിലും കാലാവസ്ഥാ മോശമാക്കാന്‍ ഈ വ്യതിയാനം വഴിയൊരുക്കും. അടുത്ത ആഴ്ചയോടെ രാജ്യത്തെ താപനില താഴ്ത്താനും ഇത് കാരണമാകും. ശക്തമായ കാറ്റും, മഴയും നേരിടുന്ന ഭാഗങ്ങളെ വ്യക്തമാക്കുന്ന മാപ്പ് മെറ്റ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ചില

More »

യുദ്ധഭീതി: യൂറോപ്പ് - ഗള്‍ഫ് വിമാന സര്‍വീസുകള്‍ താറുമാറായി, മലയാളികള്‍ക്കും തിരിച്ചടി
ഇസ്രയേല്‍ ലെബനനിലെ ആക്രമണം കടുപ്പിക്കുകയും, ആസന്നമായ ഇറാന്‍ - ഇസ്രയേല്‍ യുദ്ധ പ്രതീതിയും യൂറോപ്പ് - ഗള്‍ഫ് വിമാന സര്‍വീസുകളെ താറുമാറാക്കി. റഷ്യന്‍ - യുക്രൈന്‍ യുദ്ധം മൂലമുള്ള തിരിച്ചടിയ്ക്കു പിന്നാലെയാണ്മേ പശ്ചിമേഷ്യയിലെ സംഘര്‍ഷം. ഇതോടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള യാത്ര കൂടുതല്‍ ക്ലേശകരമാവുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കാകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച അതിരാവിലെയുമായി യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്ക് പറന്ന പല വിമാനങ്ങളും ഏറെ തടസ്സങ്ങള്‍ നേരിട്ടു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേയ്‌സും ഡസന്‍ കണക്കിന് വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. ഇതോടെ ദുബായിലും ദോഹയിലുമൊക്കെ വിമാനങ്ങള്‍ എത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ഇത് വിമാന ഷെഡ്യൂളുകളെയും ജീവനക്കാരുടെ വിന്യാസത്തെയും താറുമാറാക്കി.

More »

സ്ത്രീകളുടെ ലൈംഗികാതിക്രമ പരാതി: കെറ്ററിംഗില്‍ മലയാളിയ്ക്ക് 3 വര്‍ഷം ജയില്‍ശിക്ഷ
യുകെ മലയാളികള്‍ക്ക് നാണക്കേടായി കെറ്ററിംഗില്‍ മലയാളിയ്ക്ക് ജയില്‍ശിക്ഷ. പൊതുവഴിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് 47 കാരനായ ബിനു പോളിന് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നത്. 2019 മാര്‍ച്ച് 5 നാണു പരാതിക്കാധാരമായ സംഭവം. അഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കോടതികള്‍ കോവിഡ് നടപടികള്‍ മൂലം ഇഴഞ്ഞ സാഹചര്യത്തിലാണ് കേസിലെ അന്തിമ വിധി താമസിക്കാന്‍ കാരണമായത്. എന്നാല്‍ മദ്യലഹരിയില്‍ സംഭവിച്ച അബദ്ധം ആണെന്നാണ് ഇയാളെ പരിചയമുള്ളവര്‍ വെളിപ്പെടുത്തുന്നത്. ഒരു ദശകത്തോളമായി യുകെയില്‍ കഴിയുന്ന ബിനുവിനെതിരെ പൊതു നിരത്തില്‍ അപമര്യാദയായി പെരുമാറിയ രണ്ടു സംഭവങ്ങള്‍ ഉണ്ടായതാണ് ജയില്‍ ശിക്ഷ ഉറപ്പിച്ചത് എന്നാണു വിവരം. കേറ്ററിംഗിലും അടുത്തപട്ടണമായ റാഷ്ടനിലും ആണ് കേസിനു ആസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. 2019 മാര്‍ച്ചില്‍ സംഭവിച്ച കേസിലാണ് ഇപ്പോള്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

More »

എമിറേറ്റ്‌സും ഫ്ലൈ ദുബായിയും അടക്കം യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി
ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രധാന വിമാനക്കമ്പനികള്‍ അവരുടെ യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. യു എ ഇ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവര്‍ ദുബായില്‍ നിന്നും യു കെ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കും ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും നാളെയുമായി (വെള്ളി, ശനി) ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതും, ആ രാജ്യങ്ങളിലേക്കുള്ളതുമായ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സും അറിയിച്ചു. ദുബായ് വഴി ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവരുടെ യാത്ര തുടങ്ങുന്ന

More »

യുകെ വിന്ററിലേയ്ക്ക്; അടുത്താഴ്ച മുതല്‍ മഞ്ഞുപെയ്തു തുടങ്ങുമെന്ന് മുന്നറിയിപ്പ്
ചൂടേറിയ സമ്മറും തൊട്ടുപിന്നാലെ ഉണ്ടായ പേമാരിയ്ക്കും ശേഷം ബ്രിട്ടനിലെ കാലാവസ്ഥ പെട്ടെന്നുതന്നെ വിന്ററിലേയ്ക്ക് കടക്കുന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ വൈകാതെ മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. കിര്‍ക്ക് കൊടുങ്കാറ്റ് ആണ് യുകെയില്‍ കാലാവസ്ഥാ മാറ്റത്തിന് ആധാരമാകുന്നത്. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ന്യൂനമര്‍ദ്ദമുണ്ടാകുന്നതാണ് യുകെ കാലാവസ്ഥയെ ബാധിക്കുക. ശൈത്യകാലത്തിന് സമാനമായ മഞ്ഞുവീഴ്ചയാണ് മെറ്റ് ഓഫീസ് പറയുന്നത്. ഒക്ടോബര്‍ 8 മുതല്‍ 17 വരെ അസ്ഥിര കാലാവസ്ഥയാകും. ന്യൂനമര്‍ദ്ദം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ മഴയും കാറ്റും ഉണ്ടാകും. ശക്തമായ മഴ രാജ്യത്തെ തെക്കന്‍ മേഖലയെ ബാധിക്കുമെന്നും സൂചനയുണ്ട്. തണുപ്പേറിയ ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ്. മറ്റ് പ്രദേശങ്ങളില്‍ തണുപ്പ് അനുഭവപ്പെടും. സ്‌കോട്ടിഷ് പര്‍വ്വത നിരകളില്‍ മഞ്ഞുവീഴ്ച ശക്തമാകും. ഇംഗ്ലണ്ടിലും വെയില്‍സിലും

More »

ലണ്ടനില്‍ വീടിന് തീ പിടിച്ച് നാലു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി
ലണ്ടനില്‍ വീടിന് തീ പിടിച്ച് നാലു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. നവംബര്‍15ന് ശിക്ഷ വിധിക്കും. കുഞ്ഞുങ്ങളെ തനിച്ചാക്കി ഷോപ്പിങ്ങിന് പോകുന്ന രക്ഷിതാക്കള്‍ക്ക് താക്കീതാണ് ലണ്ടന്‍ സണ്ടണിലെ സംഭവം. 2021 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 30 കാരിയായ ദേവേക റോസ് തന്റെ നാലു കുട്ടികളെയും വീട്ടിലാക്കി സാധനങ്ങള്‍ മേടിക്കാന്‍ പോയി. മൂന്നു വയസ്സുള്ള ലെയ്ടണും ലോഗന്‍ ഹോത്തും നാലു വയസ്സുള്ള കൈസണും ബ്രൈസണ്‍ ഹോത്തുമാണ് കൊല്ലപ്പെട്ടത്. കേസില്‍ അമ്മ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. മൂന്നുമണിക്കൂര്‍ വിചാരണ നീണ്ട ശേഷമാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ജഡ്ജിങ് പാനലില്‍ ഒരു ജഡ്ജി വിധിയില്‍ വിയോജിപ്പറിയിച്ചു. കുഞ്ഞു കുട്ടികളെ തനിച്ചാക്കി പോയതാണ് ദുരന്തത്തിന് കാരണമായത്. എന്നാല്‍ ജെയ്‌സണ്‍ എന്ന സുഹൃത്തിനെ നോക്കാല്‍

More »

മാരകമായ 'മാര്‍ബര്‍ഗ് വൈറസ്' ഭീതിയില്‍ യുകെ; ബാധിക്കപ്പെട്ടാല്‍ പത്തില്‍ ഒന്‍പത് പേരുടെയും ജീവന് ഭീഷണി
മാരകമായ മാര്‍ബര്‍ഗ് വൈറസ് ഉടന്‍ ബ്രിട്ടീഷ് തീരത്ത് എത്താനിടയുണ്ടെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ഗുരുതരമായ രക്തസ്രാവത്തിലൂടെ മരണത്തിന് കാരണമാകുന്ന വൈറസിനെ സംബന്ധിച്ചാണ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധരുടെ മുന്നറിയിപ്പ്. ബാധിക്കപ്പെട്ടാല്‍ പത്തില്‍ ഒന്‍പത് പേരുടെയും ജീവനെടുക്കാവുന്നത്ര മാരകമാണിത്. വൈറസ് പിടിപെട്ടാല്‍ ഒരു മാസത്തോളം കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഇത് നിശബ്ദമായി പടരാന്‍ ഇടയാക്കുന്നത്. ഇന്‍ഫെക്ഷന്‍ ബാധിച്ചാലും രോഗികള്‍ ഇത് അറിയില്ലെന്നതിനാല്‍ രോഗം കൂടുതല്‍ ആളുകള്‍ക്ക് വ്യാപിക്കാന്‍ ഇടവരും. രോഗം പിടിപെട്ടവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ എത്തിയ ശേഷമാകും ഇത് തിരിച്ചറിയുകയെന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ റുവാന്‍ഡയിലാണ് മാരകമായ വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ യാത്രകള്‍ നടക്കുന്നതിനാല്‍ ഏത് നിമിഷവും വൈറസ് 'വിമാനം പിടിച്ച്' രാജ്യത്ത്

More »

കോവിഡ് ഗൂഢാലോചനയെന്ന് വിശ്വസിച്ച് മാസ്‌ക് ധരിക്കാത്ത ഡെവണിലെ നഴ്സിനെതിരെ നടപടി
ഏഴ് പേര്‍ കോവിഡ് മൂലം മരണമടഞ്ഞ ഡെവണിലെ കെയര്‍ഹോമില്‍, കോവിഡ് - 19 ഒരു ഗൂഢാലോചനയാണെന്ന് വിശ്വസിച്ച് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച നഴ്സിനെതിരെ നടപടി വരുന്നു. സിഡ്‌ഫോര്‍ഡിലെ ഹോള്‍മെസ്ലി കെയര്‍ഹോമില്‍ 2021 മാര്‍ച്ചിനും ഏപ്രിലിലും ഇടയിലായി ഏഴ് അന്തേവാസികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേ വര്‍ഷം ഫെബ്രുവരിയില്‍ കെയര്‍ ഹോം സന്ദര്‍ശിച്ച കെയര്‍ ക്വാളിറ്റി കമ്മീഷനും (സി ക്യു സി) അവിടെ പി പി ഇ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാലയളവില്‍ രണ്ട് തവണയായിരുന്നു സി ക്യു സി ഈ കെയര്‍ ഹോം സന്ദര്‍ശിച്ചത്. മാസ്‌ക് ധരിക്കാതെയെത്തിയ നഴ്സിനോട് താന്‍ അക്കാര്യം സംസാരിച്ചിരുന്നു എന്നും, കോവിഡ് വെറും ഗൂഢാലോചന മാത്രമാണെന്നായിരുന്നു അയാളുടെ പ്രതികരണമെന്നും കൗണ്ടി ഹാളില്‍ നടന്ന വിചാരണയില്‍ നഴ്സിംഗ് ഹോം ഡെപ്യൂട്ടി മാനേജറും, ഒരു റെജിസ്റ്റേര്‍ഡ് നഴ്സും കൂടിയായ ജെമ്മ ടേണര്‍ പറഞ്ഞു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions