യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി അപേക്ഷ തള്ളപ്പെട്ട ഇന്ത്യക്കാരന്‍ 14-കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു
ജയിലില്‍ നിന്നും പുറത്തിറങ്ങിയ, അഭയാര്‍ത്ഥി അപേക്ഷ തള്ളപ്പെട്ട ഇന്ത്യന്‍ അഭയാര്‍ത്ഥി 14 വയസ്സുള്ള പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. 34-കാരന്‍ സാം ശര്‍മ്മയാണ് കുറ്റകൃത്യം നടത്തിയത്. അനധികൃത അഭയാര്‍ത്ഥിയെ നാടുകടത്തുന്നതില്‍ ഹോം ഓഫീസ് പരാജയപ്പെട്ടതോടെയാണ് ഈ സംഭവം നേരിട്ടത്. കഴിഞ്ഞ വര്‍ഷം മേയ് 26ന് ഡണ്‍ഡിയില്‍ ഒരു പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ് തെളിഞ്ഞതോടെ മൂന്ന് വര്‍ഷത്തെ ശിക്ഷ കൂടി കോടതി ശര്‍മ്മയ്ക്ക് വിധിച്ചു. പെണ്‍കുട്ടിക്കും, മറ്റൊരു സ്ത്രീക്കും കഞ്ചാവ് കൊടുത്ത കുറ്റത്തിനും ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് പോലീസ് ഓഫര്‍മാര്‍ക്ക് നേരെ തുപ്പുകയും, മൂത്രമൊഴിക്കുകയും, വംശീയ അധിക്ഷേപം ചൊരിയുകയും ചെയ്തതിന് പുറമെ ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും

More »

ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശിയായ നഴ്സ്; മലയാളി മത്സരിക്കുന്നത് ഇതാദ്യം
ലണ്ടന്‍ : യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പ്രമുഖ യൂണിയനായ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇതാദ്യമായി മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സായ പാലാ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍ ആണ് മത്സര രംഗത്തുള്ളത്. ബിജോയ്‌ ഉള്‍പ്പടെ 6 പേരാണ് മത്സരിക്കുന്നത്. 2025 ജനുവരി 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ട് വര്‍ഷമാണ്‌ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി. ഇവരുടെ പേരുകള്‍ കഴിഞ്ഞ ദിവസം റോയല്‍ കോളജ് ഓഫ് നഴ്സിങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്ദീകരിച്ചു. ഒക്ടോബര്‍ 14 മുതല്‍ ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1916 ല്‍ കേവലം 34 അംഗങ്ങളുമായി

More »

പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയില്‍ പലിശ നിരക്കുകള്‍ 5%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തില്‍ തുടരാത്തതും ഉയരുമെന്ന ആശങ്കയും മൂലം പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ആഗസ്റ്റില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിലാണുള്ളത്. അതുകൊണ്ടു അടിസ്ഥാന പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയിലാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത്. അതേസമയം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള വഴിയിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ കടമെടുപ്പ് ചെലവുകള്‍ ഇപ്പോള്‍ താഴാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. 'പലിശ നിരക്കുകള്‍

More »

എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങളും ദുരവസ്ഥയില്‍; പകുതിയോളം യൂണിറ്റുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്
വളരെ ശ്രദ്ധ വേണ്ട എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങള്‍ തകര്‍ച്ച നേരിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി. നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി. സ്ഥിതി ദേശീയ നാണക്കേടാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. മൂന്നില്‍ രണ്ട് സേവനങ്ങളും മെച്ചപ്പെടുത്തല്‍ ആവശ്യമുള്ളതോ, അല്ലെങ്കില്‍ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് അപര്യാപ്തമോ ആണെന്ന് സിക്യൂസി പറയുന്നു.

More »

എട്ടു മാസത്തോളം ദിവസം 13 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് 87000 പൗണ്ട് നഷ്ടപരിഹാരം
അധിക ജോലി ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുന്ന സാഹചര്യത്തില്‍ പലരും ജോലി ഉപേക്ഷിക്കുന്നുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി നിരവധി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഒഴിവുകള്‍ അതേപടി തുടരുകയുമാണ്. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി ചെയ്യിപ്പിച്ച മേധാവികള്‍ 87000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുകയാണ് . എന്‍എച്ച്എസ് സൈക്കോളജിസ്റ്റായ ഡോ പിപ്പാ സ്റ്റാള്‍വര്‍ത്തിക്ക് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളാണ് ജോലി ചെയ്യേണ്ടിവന്നത്. എട്ടു മാസക്കാലം ഈ അവസ്ഥ തുടര്‍ന്നു. വന്‍ തോതിലാണ് ഇവര്‍ക്ക് മേല്‍ ജോലി ഭാരം വന്നതെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഹെല്‍ത്ത് സര്‍വ്വീസ് തനിക്ക് ഒരു പിന്തുണയും നല്‍കിയില്ലെന്ന് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജസിറ്റ് പറഞ്ഞു. ബുദ്ധിമുട്ട്

More »

കോവിഡിന് ശേഷം ബ്രിട്ടനില്‍ ജോലി വിട്ടത് എട്ടു ലക്ഷത്തോളം പേര്‍
കോവിഡിന് ശേഷം ബ്രിട്ടനിലെ വര്‍ക്ക് ഫോഴ്സില്‍ വന്‍ കൊഴിഞ്ഞുപോക്ക്. 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ വിപണിയില്‍ നിന്നും അകന്ന് പോയത്. ഇവര്‍ തിരികെ എത്താത്തത് സമ്പദ്ഘടനയെ ക്ഷീണിപ്പിക്കുകയും, സര്‍ക്കാര്‍ ഖജനാവിനെ ശോഷിപ്പിക്കുകയും ചെയ്തു എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനാറ് വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴില്‍ രംഗം വിട്ടുപോയതോ തൊഴില്‍ അന്വേഷിക്കാത്തവരോ ആയി 8 ലക്ഷം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രയധികം പേര്‍ തൊഴില്‍ രംഗത്തു നിന്നും വിട്ടു

More »

ഇംഗ്ലണ്ടില്‍ അധ്യാപക ജോലി ആകര്‍ഷകമാക്കാന്‍ വിശ്രമിക്കാനടക്കം സമയം അനുവദിക്കും
ഇംഗ്ലണ്ടില്‍ പുതിയ തലമുറ അധ്യാപക മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുകയാണ്. അധ്യാപക മേഖലയിലെ പോരായ്മകള്‍ നിമിത്തമാണ് പുതിയ തലമുറ ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ തയാറാകാത്തത് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു പരിഹാരം കാണുന്നതിന് അധ്യാപക ജോലികള്‍ ആകര്‍ഷകമാക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുകയാണ്. ആഴ്ചയില്‍ രണ്ട് സൗജന്യ പിരീഡുകള്‍ അനുവദിച്ച് ഒന്ന് വിശ്രമിക്കാനും, വീടുകളില്‍ കൂടുതല്‍ സമയം ഒരുങ്ങാനും സമയം അനുവദിച്ച് വര്‍ക്ക്-ലൈഫ് ബാലന്‍സ് ക്രമപ്പെടുത്താനാണ് ഓഫര്‍. അധ്യാപക റിക്രൂട്ട്‌മെന്റിന് പുറമെ ഉള്ള അധ്യാപകരെ പിടിച്ചുനിര്‍ത്തുന്നത് വെല്ലുവിളിയായി മാറിയതോടെയാണ് സ്‌കൂളുകളും, അക്കാഡമി ട്രസ്റ്റുകളും പുതിയ നയങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. ഇതുവഴി പുതിയ റിക്രൂട്ടുകളെ ആകര്‍ഷിക്കാമെന്നും, അനുഭവസമ്പത്തുള്ള ജീവനക്കാരെ ക്ലാസുകളില്‍ പിടിച്ചുനിര്‍ത്താനും കഴിയുമെന്ന് അധികൃതര്‍

More »

കോവിഡ് പ്രതിസന്ധിയുടെ എല്ലാ സമ്മര്‍ദ്ദവും പേറേണ്ടിവന്നത് നഴ്‌സുമാര്‍- മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ട്
കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട 2020 -21 കാലം ഏറ്റവും അപകടകരവും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയും കടന്നു പോയത് നഴ്‌സുമാരാണ്. പിപിഇ കിറ്റുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ക്കു ജീവന്‍ നഷ്ടമായി. അക്കാലത്തു എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ മരിക്കുകയോ കിടപ്പിലാകുകയോ ചെയ്യേണ്ടിവന്നപ്പോള്‍ പലരും തളര്‍ന്നു. ജോലി ഭാരം താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. ലോകം മഹാമാരിയില്‍ പകച്ചു നിന്നപ്പോള്‍ യോദ്ധാക്കളായി ഇറങ്ങിയ നഴ്‌സുമാര്‍ക്ക് പലപ്പോഴും സുരക്ഷാ ഉപകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. നഴ്‌സുമാരും മറ്റ് ജീവനക്കാരും വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോവിഡ് അന്വേഷണ കമ്മിഷന്‍ മുമ്പാകെ ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് നഴ്‌സ് ഡെയിം റൂത്ത് മേയ് വ്യക്തമാക്കി. പലരും കുടുംബത്തെ കുറിച്ചും ജോലിയെ

More »

ഏപ്രില്‍ മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ കൂടും; ഇലക്ട്രിക് കാറുകള്‍ക്കും നിരക്ക് വര്‍ധിക്കും
വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ വര്‍ധിക്കും. കൂടാതെ ഏപ്രില്‍ മുതല്‍ ഇലക്ട്രിക് വാഹനമുടമകളും വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിയില്‍ അവരുടെ പങ്ക് നല്‍കാന്‍ തുടങ്ങും. ഇതുവഴി ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റിക്ക് (ഡിവിഎല്‍എ) ലക്ഷക്കണക്കിന് പൗണ്ടുകളുടെ അധിക വരുമാനം ലഭ്യമാകുമെന്ന് കണക്കുകള്‍ പറയുന്നു. ഡി വി എല്‍ എ ക്ക് ഏകദേശം 8 ബില്യണ്‍ പൗണ്ടായിരിക്കും ഇതുവഴി ലഭിക്കുക. വി ഇ ഡി പോളിസിയിലുണ്ടായ മാറ്റങ്ങള്‍ കാരണം അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നതായി ഡി വി എല്‍ എയും അറിയിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ സീറോ എമിഷന്‍ വാഹനങ്ങളുടെ ആദ്യവര്‍ഷത്തെ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം 2025 ഏപ്രിലിന് ശേഷം റെജിസ്റ്റര്‍ ചെയ്ത, ലിസ്റ്റ് പ്രൈസ് 40,000 പൗണ്ടിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റും. അതേസമയം,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions