യു.കെ.വാര്‍ത്തകള്‍

സ്റ്റെയര്‍കേസില്‍ നിന്നും വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച
പത്തു ദിവസം മുമ്പ് ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് ഇറങ്ങവേ വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ ഏഴാം തീയതി രാത്രിയായിരുന്നു കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് നായരുടെ (49) മരണം സംഭവിച്ചത്. ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്‌സിനേയും

More »

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിംഗ് പ്രതിസന്ധി: വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കണമെന്ന്
വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും പഠന ചെലവ് ഉയരുന്നതും മൂലം ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി യുകെ യൂണിവേഴ്‌സിറ്റികള്‍. യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി യൂണിവേഴ്‌സിറ്റീസ് യുകെ രംഗത്തുവന്നു. ചില യൂണിവേഴ്‌സിറ്റികള്‍ പൊളിയാതിരിക്കാന്‍ നികുതിദായകരുടെ കൂടുതല്‍ പണം ആവശ്യമാണെന്നും 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന്റെ പ്രസിഡന്റ് പ്രൊഫസര്‍ ഡെയിം സാലി മാപ്പ്‌സ്റ്റോണ്‍ ചൂണ്ടിക്കാണിച്ചു. വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിച്ച് നില്‍ക്കുന്ന യുകെ യൂണിവേഴ്‌സിറ്റി മേഖല വിസാ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയാത്ത നിലയിലാണ്. അതേസമയം സ്വദേശികളുടെ ട്യൂഷന്‍ ഫീസ് മരിവിപ്പിച്ച് നിര്‍ത്തിയിട്ട് വര്‍ഷങ്ങളുമായി. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ദ്ധന അനിവാര്യമെന്ന നിലയിലേക്ക്

More »

യുകെ കടന്നുപോകുന്നത് ഒരു ദശാബ്ദത്തിനിടയിലെ ചൂടുകുറഞ്ഞ വേനല്‍ക്കാലത്തിലൂടെ
ലണ്ടന്‍ : ബ്രിട്ടനില്‍ ഇത്തവണ കൊടും ചൂട് പ്രവചിച്ചിരുന്നവര്‍ക്കും കാത്തിരുന്നവര്‍ക്കും തെറ്റി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനല്‍ക്കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെല്‍ഷ്യസാണ് ഈ സീസണില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഉഷ്ണതരംഗത്തിന്റെ ഭീഷണിയും ഇക്കുറി ബ്രിട്ടനില്‍ ഉണ്ടായില്ല. രണ്ടു മൂന്നു ദിവസങ്ങളില്‍ തെക്കന്‍ ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ്സ് ഉണ്ടായെങ്കിലും ഇവ ചെറിയ ഇടവേളകളില്‍ മാത്രമായി ഒതുങ്ങി. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ പത്തു വേനല്‍ക്കാലവും രണ്ടായിരമാണ്ടിന് ശേഷമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരില്‍ ഇത്തവണയും വലിയ ചൂട് പ്രതീക്ഷിച്ചിരുന്നു . പക്ഷേ, ഇടയ്ക്കിടെയുണ്ടായ വേനല്‍ മഴയും കാറ്റും അന്തരീക്ഷത്തെ തണുപ്പിച്ചു. 2022 ജൂലൈയില്‍ ലിങ്കണ്‍ഷെയറില്‍ 40.3 ഡിഗ്രി വരെ താപനില

More »

ഒറ്റക്ക് താമസിക്കുന്നവരുടെ വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്സിലുള്ള ഇളവ് എടുത്തു കളയും!
ഒരാള്‍ മാത്രം താമസിക്കുന്ന വീടുകള്‍ക്കുള്ള നികുതി ഇളവ് ലേബര്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് ലേബര്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. വിധവകളുടെ നികുതി എന്നറിയപ്പെടുന്ന ഈ ഇളവ്, നികുതിദായകരുടെ നികുതി ബില്ലില്‍ നിന്നും കുറയ്ക്കുകയായിരുന്നു ചെയ്ത്‌കൊണ്ടിരുന്നത്. ഈ ഇളവ് എടുത്തു കളഞ്ഞാല്‍ യു കെയില്‍ ഏകദേശം 30 ലക്ഷം പെന്‍ഷന്‍കാരെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതുന്നത്. ടാക്സ് പെയേഴ്സ് അലയന്‍സിന്റെ കണക്കുകള്‍ പറയുന്നത് ഈ കിഴിവുകള്‍ അവസാനിപ്പിക്കുക വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് 5.4 ബില്യന്‍ പൗണ്ട് അധികമായി മുതല്‍ക്കൂട്ടാനാകുമെന്നാണ്. അതില്‍ ഏകദേശം 1.9 ബില്യന്‍ പൗണ്ട് നല്‍കുന്നത് പെന്‍ഷന്‍കാരായിരിക്കും. ഈ ഇളവ് എടുത്തു കളഞ്ഞാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കായിരിക്കും 600 പൗണ്ട് അധികമായി നല്‍കേണ്ടി വരിക. ഉദാഹരണത്തിന്

More »

തെളിവുകളുടെ അഭാവം തിരിച്ചടി; 'കില്ലര്‍ നഴ്‌സി'ന് ഇളവ് ലഭിക്കുമോ?
ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ഏഴ് ശിശുക്കളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട നഴ്‌സ് ലൂസി ലെറ്റ്ബിയെ ശിക്ഷ ഇളവിന് വഴിവയ്ക്കുമെന്ന് സൂചന. കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളിലെ വീഴ്ചകളാണ് ലെറ്റ്ബിക്ക് ഇളവ് കിട്ടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വസിക്കാന്‍ സഹായിക്കുന്ന ട്യൂബ് ലെറ്റ്ബി നാല്പത് തവണ കട്ടാക്കി എന്നത് അവിശ്വസനീയമെന്ന് വിദഗ്ധര്‍ പറയുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന 2012 - 2015 കാലഘട്ടത്തില്‍ ലെറ്റ്ബി തന്റെ ഡ്യൂട്ടി സമയത്ത് സാധാരണ ചെയ്യുന്നതിലും 40 തവണ അധികമായി ട്യൂബിന്റെ ബന്ധം വിച്ഛേദിച്ചു എന്നായിരുന്നു. എന്നാല്‍, നിയോനാറ്റോളജിസ്റ്റുകളും സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ചേര്‍ന്ന് ലേഡി ജസ്റ്റിസ് തേള്‍വാളിനെഴുതിയ കത്തില്‍ ഈ ആരോപണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യക്തമായ അടിസ്ഥാനമില്ലാത്ത

More »

22% ശമ്പളവര്‍ധന അംഗീകരിച്ച് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍; 18 മാസത്തെ തര്‍ക്കങ്ങള്‍ക്ക് അവസാനം
നീണ്ട പതിനെട്ടു മാസക്കാലമായി തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 22% ശമ്പളവര്‍ധന അംഗീകരിക്കാന്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66% അംഗങ്ങളാണ് ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 18 മാസത്തിനിടെ 11 തവണയായി പണിമുടക്ക് സംഘടിപ്പിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വമ്പര്‍ കരാര്‍ കൈക്കലാക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ധനവാണ് കരാറായിരിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ധനവുകള്‍ പ്രതീക്ഷിക്കുന്നതായും, ഇത് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ബിഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ബിഎംഎ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയില്ല. ഹെല്‍ത്ത് സെക്രട്ടറി വെസ്

More »

19000 പൗണ്ടിന്റെ സമ്മാനങ്ങളും 20000 പൗണ്ട് സംഭാവനയും; സ്റ്റാര്‍മര്‍ വിവാദത്തില്‍
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. ജൂലൈയില്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോര്‍ഡ് അല്ലി സ്റ്റാര്‍മറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാര്‍മറിന് വിലകൂടിയ വസ്ത്രങ്ങള്‍ നല്‍കുകയും ഒരു സ്വകാര്യ ഷോപ്പറിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം. ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ലോര്‍ഡ് അല്ലി 19000 പൗണ്ടിന്റെ വസ്ത്രങ്ങളും ഗ്ലാസുകളും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. 200 മില്യണ്‍ പൗണ്ട് ആസ്തിയുള്ള ലോര്‍ഡ് അല്ലി തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറിനായി 20000 പൗണ്ട് ചിലവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ന്യായീകരണവുമായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകള്‍ക്കായി യുകെ സര്‍ക്കാര്‍ പ്രത്യേകമായി ഫണ്ടു നല്‍കുന്നില്ല. ലോക വേദിയില്‍

More »

കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച ബിബിസി മുന്‍ അവതാരകന് തടവുശിക്ഷ
ലണ്ടന്‍ : വാട്സാപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്താ അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി 6 മാസത്തെ തടവുശിക്ഷ വിധിച്ചു. 2 വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂ. 7 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളുടെ 41 ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതില്‍ ഏഴെണ്ണം അതീവഗുരുതര സ്വഭാവമുള്ളതായിരുന്നു. 3 കേസുകളാണ് ഹ്യൂ എഡ്വേര്‍ഡിനെതിരെ ഫയല്‍ ചെയ്തിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു. മറ്റൊരു ലൈംഗിക കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുകയായിരുന്ന വെയില്‍സ് ഡിറ്റക്ടീവുമാരാണ് ഹവ് എഡ്വാര്‍ഡ്‌സിന്റെ മുഖം മൂടി പുറത്ത് കൊണ്ടുവന്നത്. ഈ കുറ്റവാളിയുമായി ബിബിസി താരം നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്. 62-കാരനായ എഡ്വാര്‍ഡ്‌സ് ഇപ്പോള്‍ കുട്ടികളുടെ 41 അശ്ലീല ചിത്രങ്ങള്‍

More »

കാന്‍സര്‍ ചികിത്സയിലിരിക്കെ യുകെയില്‍ മലയാളി നഴ്‌സ് വിടവാങ്ങി
ഓണാഘോഷത്തിന്റെ ലഹരിയിലായിരുന്നു യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28) വാണ് മരണമടഞ്ഞത്. പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി-ലിസയുടെ മകളാണ് അന്നു. 2023ലാണ് നഴ്‌സായ അന്നു യുകെയില്‍ എത്തിയത്. ഒരുപാട് സ്വപ്നങ്ങളുമായി നഴ്‌സിംഗ് ഹോമില്‍ കെയറര്‍ വിസയിലാണ് അന്നു എത്തിയത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് രെഞ്ചു തോമസും ഈ വര്‍ഷം ജനുവരിയില്‍ അന്നുവിനൊപ്പം എത്തുകയായിരുന്നു അന്നു ഗര്‍ഭിണിയാവുകയും ആ സന്തോഷ വാര്‍ത്ത കുടുംബങ്ങളും പ്രിയപ്പെട്ടവരും ആഘോഷമാക്കിയതിനു പിന്നാലെയാണ് വിധിയുടെ ക്രൂരത അന്നുവിനെ തേടി എത്തിയത്. മൂന്നു മാസം ഗര്‍ഭിണി ആയ സമയത്ത് ഇടയ്ക്കുണ്ടാകുന്ന രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് കാന്‍സര്‍ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായായിരുന്നു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions