യു.കെ.വാര്‍ത്തകള്‍

ടോറി നേതൃ സ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ എണ്ണം നാലായി കുറഞ്ഞു
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം മുറുകുമ്പോള്‍ മുന്‍ കാബിനറ്റ് മന്ത്രി മെല്‍ സ്‌ട്രൈഡ് അടക്കം പുറത്തായി. നിലവില്‍ നാലുപേരാണ് മത്സര രംഗത്തുള്ളത്. മുന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് നിലവില്‍ 33 വോട്ടുകളോടെ മുന്നിട്ട് നില്‍ക്കുകയാണ്. 28 വോട്ടുകളുമായി കെമി ബാഡ്‌നോക്ക് രണ്ടാം സ്ഥാനത്ത് എത്തി. ജെയിംസ് ക്ലെവര്‍ലിക്കും ടോം ടുഗന്‍ഡട്ടിനും 21 വോട്ടുകള്‍ വീതം ലഭിച്ചു. ടോറി എം പിമാര്‍ പങ്കെടുത്ത വോട്ടിംഗില്‍ മെല്‍ സ്‌ട്രൈഡിന് വെറും 16 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അടുത്ത മാസത്തെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം എം പി മാര്‍ക്കിടയില്‍ അടുത്ത വട്ട വോട്ടിംഗ് നടക്കും. സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാകുമ്പോള്‍, നേതാവ് ആരെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും, മത്സരം ശരിക്കും ആസ്വദിച്ചു എന്നാണ് പുറത്തായതിനു ശേഷം

More »

സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിയോഗം ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കവേ
സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം കാലടി സ്വദേശിജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ ജോര്‍ജാ(28)ണ് മരണമടഞ്ഞത്. പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പറയുന്നു. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍. കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ് ജോയല്‍. ഏകസഹോദരി : അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍. ജോയലിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.

More »

പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നിര്‍ത്തിച്ചു; പാസായത് 228ന് എതിരെ 348 വോട്ടുകള്‍ നേടി
10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി നടപ്പായി. സഭയിലെ മൃഗീയ ഭൂരിപക്ഷം മുതലാക്കിയാണ് 228ന് എതിരെ 348 വോട്ടുകളുമായി പ്രധാനമന്ത്രി പേയ്‌മെന്റ് പിന്‍വലിക്കാനുള്ള അവകാശം കരസ്ഥമാക്കിയത്. പ്രായമായ ആളുകള്‍ വിന്ററില്‍ ഹീറ്റിംഗ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കോമണ്‍സില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കാനുള്ള നീക്കത്തിന് അംഗീകാരം നേടിയെടുത്തത്. നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് വിപ്പുമാര്‍ ലേബര്‍ എംപിമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ 50-ഓളം എംപിമാര്‍ സഭയില്‍ ഹാജരായില്ല. ഒരേയൊരു ലേബര്‍ എംപി മാത്രമാണ് തന്റെ എതിര്‍പ്പ് ശക്തമായി രേഖപ്പെടുത്തി വോട്ട് ചെയ്തത്. ലോര്‍ഡ്‌സില്‍ പദ്ധതിയെ തടഞ്ഞുവെയ്ക്കാന്‍

More »

കീമോ പൂര്‍ത്തിയായി; കെയ്റ്റ് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോ പുറത്ത്
കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിലാണ് വെയില്‍സ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ്. കീമോ തെറാപ്പി പൂര്‍ത്തീകരിച്ചതായി കെയ്റ്റ് വ്യക്തമാക്കി. താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പൊതുജനങ്ങളില്‍ നിന്ന് മാറി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കെയ്റ്റ്, ഭര്‍ത്താവ് വില്യം രാജകുമാരന്‍, മക്കളായ ജോര്‍ജ്, ഷാലറ്റ്, ലൂയിസ് എന്നിവര്‍ക്കൊപ്പം നോര്‍ഫോക്കില്‍ സമയം ചെലവഴിക്കുന്ന ദൃശ്യമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കഠിനവും അവിശ്വസനീയവുമായ യാത്രയെന്നാണ് തന്റെ ജീവിതത്തെ കുറിച്ച് കെയ്റ്റ് പറയുന്നത്. രോഗത്തില്‍ നിന്ന് ആരോഗ്യം മെച്ചപ്പെട്ടെന്നും എന്നാല്‍ ഇനിയും അധിക ദൂരം പോകേണ്ടതുണ്ടെന്നും കെയ്റ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കെയ്റ്റ് അവസാനമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

More »

ബ്രിട്ടനില്‍ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
സമീപകാലത്തു ബ്രിട്ടനെ ഉലച്ച കുടിയേറ്റ വിരുദ്ധ കലാപത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം. കലാപത്തിന് കാരണം വംശീയവെറി മാത്രമാകണമെന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വംശീയവെറിക്ക് ഒപ്പം, ദാരിദ്ര്യം, മദ്യാസക്തി, സമൂഹ മാധ്യമം എന്നിവയൊക്കെ അതിന് കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തികച്ചും അനാവശ്യമായ ഈ ലഹള, രാജ്യത്തിന് ഏറെ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഈ ലഹളക്ക് കാരണമായെങ്കിലും, അത് കേവലം ഒരു കാരണം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വലതുപക്ഷ തീവ്രവാദികള്‍ തങ്ങള്‍ക്ക് കിട്ടിയ അവസരം മുതലാക്കുകയായിരുന്നു എന്നതും സത്യമാണ്. എന്നാല്‍, എരിഞ്ഞടങ്ങാതെ നിലനിന്നിരുന്ന കോപത്തെ ആളിക്കത്തിച്ചതായിരുന്നു ലഹളയുടെ പ്രധാന കാരണം. എന്തുകൊണ്ടാണ് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ മറ്റൊരു വിഭാഗത്തിനെതിരെ കോപമുണ്ടാകുന്നത് എന്ന് ചിന്തിക്കണം എന്നാണ്

More »

ടോറികളെ പഴിച്ച് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നിര്‍ത്തലാക്കാനുള്ള വോട്ട് സഭയില്‍
10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. വിവാദമായ പദ്ധതി അവതരിപ്പിക്കുന്നതിന് കുറ്റപ്പെടുത്തേണ്ടത് കണ്‍സര്‍വേറ്റീവുകളെയാണെന്ന് ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറയുന്നത്. ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ ചില ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബില്‍ പാസാകുമെന്ന് തന്നെയാണ് കരുതുന്നത്. ലേബര്‍ എംപിമാര്‍ വിമതനീക്കം നടത്തുമെന്നു കരുതുന്നുണ്ട്. വിന്ററില്‍ ഹീറ്റിംഗ് ഓണാക്കാന്‍ മടിച്ച് പെന്‍ഷന്‍കാര്‍ മരിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കവെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സ്‌റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ തന്നെ 900

More »

1750 തടവുകാര്‍ ഇന്ന് പുറത്തേക്ക്; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരകള്‍ക്ക് ആശങ്ക
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് ഉള്‍പ്പെടെ ജയിലില്‍ പോയ ശേഷം പകുതി കാലംപോലും ശിക്ഷ അനുഭവിക്കാതെ കുറ്റവാളികള്‍ പുറത്തേയ്ക്ക്. ഇവരെ ഇപ്രകാരം തുറന്നുവിടുന്നത് നൂറുകണക്കിന് ഇരകള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റായിരിക്കും. കാരണം ലേബര്‍ ഗവണ്‍മെന്റിന്റെ തടവുകാരുടെ കൂട്ടമോചനത്തില്‍ ഇരകള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. ഇത് പല ഇരകള്‍ക്കും ഷോക്കായി മാറുമെന്ന് ലണ്ടന്‍ വിക്ടിംഗ് കമ്മീഷണര്‍ ക്ലെയര്‍ വാക്‌സ്മാന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ നേരത്തെ പുറത്തിറങ്ങുമെന്ന് ഇവര്‍ക്ക് അറിവില്ല. ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാമെന്നും വാക്‌സ്മാന്‍ ചൂണ്ടിക്കാണിച്ചു. അടുത്ത ആറാഴ്ച കാലത്ത് 5000-ലേറെ തടവുകാരാണ് ജസ്റ്റിസ് സെക്രട്ടറി ഷബാനാ മഹ്മൂദിന്റെ പദ്ധതി പ്രകാരം മോചിതരാകുന്നത്. ബ്രിട്ടനിലെ ജയിലുകള്‍ തടവുകാരെ കൊണ്ട് നിറഞ്ഞ്

More »

വര്‍ക്ക് ഫ്രം ഹോം നല്ല തൊഴില്‍ സംസ്‌കാരമെന്ന് ബിസിനസ് സെക്രട്ടറി
കോവിഡ് കാലത്താണ് വര്‍ക്ക് ഫ്രം ഹോം സജീവമായത്. പിന്നീട് പലര്‍ക്കും ഓഫീസിലേക്ക് പോകാനും മടിയായി. ഒടുവില്‍ സര്‍ക്കാര്‍ പല നടപടികള്‍ കൊണ്ടുവന്നാണ് ജീവനക്കാരെ തൊഴിലിടത്തിലേക്ക് മടക്കിയത്. ഇപ്പോഴിതാ കണ്‍സര്‍വേറ്റിവ് ചിന്താഗതിയല്ല നിലവിലുള്ള സര്‍ക്കാരിന്റെത്. പുതിയ സര്‍ക്കാര്‍ നയം മറ്റൊന്നാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ജോലി ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമമായി ചെയ്യുന്നു. തന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് ഓഫീസിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആഴ്ചയില്‍ മൂന്നുദിവസം എന്തായാലും ഓഫീസില്‍ പോണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇപ്പോഴിതാ ജോലി പൂര്‍ത്തിയാക്കിയാല്‍ പിന്നെ നിയന്ത്രണങ്ങളെന്തിനെന്നാണ് പുതിയ സര്‍ക്കാര്‍ കാഴ്ചപ്പാട്. വീട്ടില്‍

More »

ലേബറിന്റെ സാമ്പത്തിക മുന്നറിയിപ്പുകളില്‍ ആശങ്കയോടെ ബിസിനസ് സ്ഥാപനങ്ങള്‍; ജോലിക്കാരെ തേടുന്നത് നിര്‍ത്തിവച്ചു
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തുന്നതിന് മുന്‍പും, അതിന് ശേഷവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രചരണങ്ങളുടെ പ്രത്യാഘാതം തൊഴില്‍ വിപണിയെ ബാധിക്കുന്നു. ബജറ്റിന് മുന്നോടിയായി ധനകാര്യ മേഖല നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് മാത്രമാണ് ഗവണ്‍മെന്റ് സംസാരിക്കുന്നത്. ഈ ഘട്ടത്തിലാണ് ബിസിനസ്സുകള്‍ ജോലിക്കാരെ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലേബര്‍ ഗവണ്‍മെന്റ് തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിലും സ്ഥാപനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്ത മാസം ബജറ്റില്‍ പല കടുത്ത നികുതി വര്‍ദ്ധനവുകളും ഉണ്ടാകുമെന്ന ആശങ്കയാണ് ബിസിനസ്സ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്. ഇതിനിടയിലാണ് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions