യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ മുക്തി നേടിയവര്‍ മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ് വിവേചനം നേരിടുന്നു
കാന്‍സര്‍ രോഗത്തോട് പോരടിച്ച് ജയിച്ചാലും മുക്തി നേടിയവര്‍ക്ക് സാമ്പത്തിക വിവേചനം തുടരുന്നു. രോഗം മാറി വര്‍ഷങ്ങള്‍ കഴിഞ്ഞാലും മുക്തി നേടിയവര്‍ക്ക് മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കുത്തനെ ഉയരുകയാണ്. മറ്റേത് രോഗവും പോലെ മരുന്ന് കഴിച്ച് മുന്നോട്ട് പോകാവുന്നതല്ല ഇത്. ശക്തമായ മാനസിക പോരാട്ടം നടത്തി രോഗത്തെ ജയിച്ചാലും പുറമെ നിന്നും ആ പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല. കാന്‍സറിനെ തോല്‍പ്പിച്ചവര്‍ മോര്‍ട്ട്‌ഗേജിനും, ഇന്‍ഷുറന്‍സിനുമായി സമീപിക്കുമ്പോഴാണ് ഈ വിവേചനം നേരിടേണ്ടി വരുന്നത്. രോഗമുക്തി നേടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇതാണ് സ്ഥിതിയെന്ന് പഠനം വെളിപ്പെടുത്തി. യൂറോപ്പിലെ 20 മില്ല്യണിലേറെ കാന്‍സര്‍ രോഗമുക്തി നേടിയവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് സാമ്പത്തിക സേവനങ്ങള്‍ നേടുന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുന്നത്. ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നത് പോലും വളരെ ബുദ്ധിമുട്ടിയാണ്.

More »

യുകെയില്‍ തൊഴിലില്ലായ്മ കുറയുന്നു; ശമ്പളവര്‍ധന വളര്‍ച്ച രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍
യുകെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നതിന് പകരം തൊഴിലില്ലായ്മ കുറച്ചതായി ഔദ്യോഗിക കണക്കുകള്‍. കൂടാതെ ശമ്പളങ്ങള്‍ പണപ്പെരുപ്പത്തിന് മുകളില്‍ തന്നെ തുടര്‍ന്നു. ഇതോടെ പൗണ്ടിന്റെ മൂല്യവും ഉയരത്തിലെത്തി. ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ അപ്രതീക്ഷിതമായി 4.4 ശതമാനത്തില്‍ നിന്നും 4.2 ശതമാനത്തിലേക്ക് താഴ്ത്തു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് തൊഴിലില്ലായ്മ കുറയുന്നതായി വ്യക്തമായത്. ബോണസുകള്‍ ഒഴിവാക്കിയുള്ള ശമ്പള വര്‍ദ്ധന വര്‍ഷാവര്‍ഷ അനുപാതം അനുസരിച്ച് ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ 5.4 ശതമാനത്തിലാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലെ 5.7 ശതമാനത്തില്‍ നിന്നുമാണ് ഈ താഴ്ച്ച. പണപ്പെരുപ്പവുമായി തട്ടിച്ച് നോക്കുമ്പോള്‍ ശമ്പളം 1.6% വര്‍ദ്ധന രേഖപ്പെടുത്തി. ഇതോടെ ജോലിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് ഉറപ്പായി. വേക്കന്‍സികളുടെ എണ്ണത്തിലും ഇടിവ്

More »

എ-ലെവല്‍ ഫലങ്ങള്‍; ഏത് ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പം
എ-ലെവല്‍ ഫലങ്ങള്‍ വ്യാഴാഴ്ച പുറത്തുവരാനിരിക്കെ വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏത് ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ വര്‍ഷം ക്ലിയറിംഗില്‍ എത്തിയ ഏറ്റവും വലിയ വിദ്യാര്‍ത്ഥി വിഭാഗം തങ്ങളുടെ ഒറിജിനല്‍ ഓഫര്‍ പണയം വെച്ചവരാണ്‌. ഡിഗ്രി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഏത് ജോലി ചെയ്യണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ്. എന്നാല്‍ വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളുടെയും സ്ഥിതി ഇതല്ല. എ-ലെവല്‍ ഫലങ്ങള്‍ വന്നതിന് ശേഷം ഏത് ഡിഗ്രി കോഴ്‌സിന് ചേരണമെന്ന് തീരുമാനിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് അഡ്മിഷന്‍സ് മേധാവി വ്യക്തമാക്കുന്നത്. എക്‌സാം ഗ്രേഡുകള്‍ ലഭിച്ചതിന് ശേഷം ക്ലിയറിംഗ് നടപടിക്രമത്തിലൂടെ തങ്ങള്‍ക്ക് അഭിലഷണീയമായ കോഴ്‌സിന് ചേരാമെന്നാണ് കൂടുതല് വിദ്യാര്‍ത്ഥികളും ചിന്തിക്കുന്നതെന്ന് യുകാസ് മേധാവി ഡോ. ജോ സാക്‌സ്റ്റണ്‍

More »

ബ്രിട്ടനിലെ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്നു
ബ്രിട്ടനിലെ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതി. ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് ട്രെയിനില്‍ ഓരോ വര്‍ഷവും ഗുരുതരമായ അക്രമങ്ങള്‍ക്കും, ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരകളാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഗുരുതര അക്രമങ്ങളുടെ എണ്ണം 50 ശതമാനത്തോളം വര്‍ദ്ധിച്ചു. 2021-ല്‍ 7561 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023-ല്‍ 11,357 കേസുകളായി വര്‍ദ്ധിച്ചെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ലൈംഗിക അതിക്രമങ്ങളാകട്ടെ ഈ കാലയളവില്‍ 10 ശതമാനം ഉയര്‍ന്നു. 2235 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2475 കേസുകളായാണ് ഉയര്‍ന്നത്. അതേസമയം, ലൈംഗിക പീഡന കേസുകള്‍ 1908 ആയും ഉയര്‍ന്നു. സുരക്ഷിതമാണോയെന്ന് അന്വേഷിച്ച ശേഷം മാത്രം സ്ത്രീകള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ വരരുതെന്ന് സ്ത്രീകള്‍ക്കും,

More »

ലെസ്റ്റര്‍ സ്‌ക്വയറില്‍ പട്ടാപ്പകല്‍ കത്തിയാക്രമണം; യുവതിയ്ക്കും മകള്‍ക്കും കുത്തേറ്റു
ലെസ്റ്റര്‍ സ്‌ക്വയറില്‍ പട്ടാപ്പകല്‍ കത്തിയുമായി ചാടിവീണ അക്രമി യുവതിയെയും 11 വയസുള്ള മകളെയും കുത്തിവീഴ്ത്തി. പട്ടാപ്പകല്‍ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടില്‍ നടന്ന അക്രമത്തിന് പിന്നാലെ 32-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. കുടുംബത്തിന് പ്രതിയെ അറിയില്ലെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഡിറ്റക്ടീവുമാര്‍ കരുതുന്നത്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അമ്മയെയും, മകളെയും കുത്തിയ അക്രമിയെ തടഞ്ഞത് സുരക്ഷാ ഗാര്‍ഡിന്റെ ധൈര്യപൂര്‍വ്വമുള്ള ഇടപെടല്‍ കൊണ്ടാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സൂചിപ്പിക്കുന്ന വിഷയങ്ങളൊന്നും കണ്ടെത്താന്‍ നിലവില്‍ സാധിച്ചിട്ടില്ല. സ്‌ക്വയറിന് തൊട്ടടുത്തുള്ള ടിഡബ്യുജി ടീ ഷോപ്പില്‍ ജോലി ചെയ്യുന്ന 29-കാരനായ ഗാര്‍ഡ് അബ്ദുള്ളയാണ് അക്രമം തടയാനായി ആദ്യം ഓടിയെത്തിയത്. പിന്നീട് മറ്റ് പൊതുജനങ്ങളും ഇയാളെ തടയാന്‍ സഹായിച്ചു. ഇവരുടെ ധീരമായ

More »

ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 3 പേരുടെ കൂട്ടക്കൊലയില്‍ നടന്ന റിവ്യൂ തിരിച്ചറിഞ്ഞത് ഗുരുതര വീഴ്ചകള്‍
ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരുടെ ജീവനെടുത്ത കൂട്ടക്കൊലയില്‍ നടന്ന റിവ്യൂ തിരിച്ചറിഞ്ഞത് ഗുരുതര വീഴ്ചകള്‍. സൈക്കോ കൊലയാളി വാല്‍ഡോ കാലോകെയിനെ നിരപരാധികളുടെ ജീവനെടുക്കുന്ന നിലയില്‍ കെട്ടഴിച്ച് വിട്ടത് ഡോക്ടര്‍മാരുടെയും, പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളെന്ന് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു. കൊലയാളിയുടെ ചികിത്സയിലിണ്ടായ നിരവധി പിഴവുകളും, ഒഴിവാക്കലുകളും, തെറ്റിദ്ധാരണകളും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. കാലോകെയിന്‍ മൂന്നോട്ട് വെയ്ക്കുന്ന ഗുരുതര അപകടങ്ങള്‍ ഡോക്ടര്‍മാര്‍ ചെറുതായി കാണുകയോ, ഒഴിവാക്കുകയോ ചെയ്‌തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് വര്‍ഷം മുന്‍പ് പാരാനോയ്ഡ് ഷീസോഫ്രെനിയ തിരിച്ചറിഞ്ഞ കൊലയാളി പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന അപകടം സ്ഥിരീകരിക്കുന്നതിലാണ്

More »

പുതിയ എന്‍എച്ച്എസ് കരാറില്‍ ഉടക്കിട്ട് ജിപിമാര്‍; സര്‍വീസുകളെ സ്തംഭിപ്പിക്കും
പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടിന്റെ പേരിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ പകുതിയോളം ജിപി പ്രാക്ടീസുകളും ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി സര്‍വ്വെ. ഈ മാസം ആദ്യമാണ് കരാറിനെ സംബന്ധിച്ച് വോട്ട് ചെയ്ത് പ്രതിഷേധ നടപടികള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഫാമിലി ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. സേവനങ്ങള്‍ മെല്ലെപ്പോക്കിലേക്ക് മാറ്റി എന്‍എച്ച്എസ് സേവനങ്ങള്‍ സ്തംഭിപ്പിക്കുമെന്നാണ് യൂണിയന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനകം തന്നെ ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പള്‍സ് ട്രേഡ് മാഗസിന്‍ 283 ജിപി പാര്‍ട്ണര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ കണ്ടെത്തി. 46 ശതമാനം പേരാണ് പ്രതിഷേധം തുടങ്ങിയതായി അറിയിച്ചത്. മറ്റൊരു 20 ശതമാനം അധികം വൈകാതെ നടപടിയിലേക്ക് നീങ്ങും. കേവലം 7 ശതമാനം മാത്രമാണ് സമരനടപടികള്‍

More »

ബ്രക്‌സിറ്റിനുശേഷം ബ്രിട്ടനിലെ ജോലികളില്‍ തദ്ദേശീയരെക്കാള്‍ അധികവും കയറിയത് ഇന്ത്യന്‍ പൗരന്‍മാര്‍
ബ്രക്‌സിറ്റിനുശേഷം യുകെയിലെ തൊഴില്‍ മേഖലയില്‍ ബ്രിട്ടീഷുകാരേക്കാള്‍ 'സ്വാധീനം' ഇന്ത്യക്കാര്‍ക്കും, നൈജീരിയന്‍ പൗരന്‍മാര്‍ക്കുമാണെന്ന് കണക്കുകള്‍. 2019 മുതല്‍ 2023 വരെ കാലത്തെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് സ്വദേശികളെ മറികടന്ന് ഈ രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ കൂടുതല്‍ ജോലികള്‍ നേടിയെന്ന് വ്യക്തമാകുന്നത്. വിവരാവകാശ അപേക്ഷ പ്രകാരം എച്ച്എംആര്‍സിയില്‍ നിന്നുള്ള ഡാറ്റ പ്രകാരമാണ് ഈ കാലയളവില്‍ തൊഴിലുകള്‍ നേടിയതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത് ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയിലാണെന്ന് വ്യക്തമായത്. നൈജീരിയന്‍ പൗരന്‍മാര്‍ക്കിടയില്‍ 278,700 തൊഴിലുകള്‍ വര്‍ദ്ധിച്ചപ്പോള്‍ 2019 ഡിസംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ കാലയളവില്‍ യുകെ പൗരന്‍മാര്‍ക്കിടയില്‍ 257,000 തൊഴിലുകളുടെ വര്‍ദ്ധന മാത്രമാണ് ഉണ്ടായത്. ഈ കാലത്ത് ആകെ 1.481 മില്ല്യണിലേറെ എംപ്ലോയ്‌മെന്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. 1.465

More »

കേരളത്തെ വെല്ലുന്ന ചൂടില്‍ പൊള്ളി ബ്രിട്ടന്‍; കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയത് 34-8 ഡിഗ്രി
ലണ്ടന്‍ : കേരളത്തിലെ ചൂടേറിയ വേനല്‍ക്കാലത്തെ അനുസ്മരിപ്പിച്ചു ബ്രിട്ടനും ചുട്ടുപൊള്ളുന്നു. ബ്രിട്ടീഷുകാര്‍ ഇന്നലെ അനുഭവിച്ചത് ഈവര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം ആണ്. രാജ്യത്തിന്റെ പലഭാഗത്തും ഉച്ചയോടെ താപനില 33 ഡിഗ്രിക്ക് മുകളിലെത്തി. കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയത് 34-8 ഡിഗ്രി താപനിലയാണ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലും സൗത്ത് ഇഗ്ലണ്ടിലുമാണ് ചൂടില്‍ ജനങ്ങള്‍ ഏറ്റവും വലഞ്ഞത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ രാവിലെ ലഭിച്ച ചാറ്റല്‍ മഴയും വൈകിട്ട് ഇടിയോടുകൂടിയെത്തിയ മഴയും ആശ്വാസമായി. ഇംഗ്ലണ്ടില്‍ പലേടത്തും യെല്ലോ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാണ് അധികൃതര്‍ ചൂടിനെ നേരിടാന്‍ തയാറാകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഈ ജാഗ്രതാ നിര്‍ദേശം ബുധനാഴ്ചവരെ തുടരും. ലണ്ടന്‍ നഗരത്തില്‍ എല്ലായിടത്തും മുപ്പത് ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലെ താപനില. ഇതിനു മുമ്പ് ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions