യു.കെ.വാര്‍ത്തകള്‍

കമ്മി നികത്താന്‍ ബജറ്റില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്ക് സാധ്യത; വാഹനമില്ലെങ്കിലും ബാധ്യത
ചുരുങ്ങിയ കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടുന്ന ചാന്‍സലര്‍ എന്ന റെക്കോര്‍ഡിലേക്ക് റേച്ചല്‍ റീവ്‌സ്. ട്രഷറിയുടെ ചുമതലയില്‍ ഇരുന്ന 10 വര്‍ഷക്കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടി കുപ്രശസ്തി നേടിയ ഗോര്‍ഡന്‍ ബ്രൗണിനെ കേവലം 16 മാസക്കാലം കൊണ്ട് റീവ്‌സ് മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1997 മുതല്‍ 2007 വരെ കാലയളവില്‍ മുന്‍ ചാന്‍സലര്‍ ഗോര്‍ഡന്‍ ബ്രൗണ്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലെ റെക്കോര്‍ഡ് നികുതി വര്‍ധന ബജറ്റ് കൊണ്ട് മാത്രം 44 ബില്ല്യണാണ് റീവ്‌സ് കൂട്ടിച്ചേര്‍ത്തത്. നവംബര്‍ 26ന് അടുത്ത ബജറ്റ് അവതരണം കൂടി നടക്കാന്‍ ഇരിക്കവെ ബ്രൗണിന്റെ റെക്കോര്‍ഡ് റീവ്‌സ് അനായാസം മറികടക്കുമെന്നാണ് ആശങ്ക. ഈ ഘട്ടത്തില്‍ 22 ബില്ല്യണ്‍ പൗണ്ട് അധികം കണ്ടെത്താനുള്ള ചുമതലയാണ് റീവ്‌സിന് മുന്നിലുള്ളതെന്ന് ഐഎഫ്എസ് ചൂണ്ടിക്കാണിച്ചു. കടുത്ത

More »

പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍
വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ യുകെ യൂണിവേഴ്‌സിറ്റികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പരിഹാരമായി പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സ്വദേശികളില്‍ നിന്നും ലഭിക്കുന്ന ഫീസ് മാത്രം ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വാര്‍ഷിക ഫീസ് വര്‍ധനയ്ക്ക് എഡ്യൂക്കേഷന്‍ സെക്രട്ടറി പച്ചക്കൊടി വീശിയിരിക്കുകയാണ്. പണപ്പെരുപ്പത്തിന് ആനുപാതികമായി അടുത്ത രണ്ട് വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ വാര്‍ഷിക ഫീസായ 9535 പൗണ്ടിന് മുകളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സാധിക്കുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്ഥിരീകരിച്ചു. ഇതിനൊപ്പം ട്യൂഷന്‍ ഫീ ലോണുകളും ഉയരും. ഓരോ അക്കാഡമിക് വര്‍ഷവും പണപ്പെരുപ്പത്തിനൊപ്പം മെയിന്റനന്‍സ് ലോണുകളും വര്‍ധിക്കുമെന്ന്

More »

ലീഡ്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ പിഴവുകള്‍: സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു
ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളില്‍ ഉണ്ടായ 'തുടര്‍ പിഴവുകളെ' കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവിട്ടു. അഞ്ച് വര്‍ഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് അമ്മമാരുടെയും മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി. ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 70-തിലധികം കുടുംബങ്ങള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു. ഫിയോണ വിന്‍സര്‍-റാം, ഡാന്‍ റാം എന്നിവര്‍ക്ക് 2020-ല്‍ ജനിച്ച മകള്‍ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകള്‍ മൂലമായിരുന്നു. 2024 ജനുവരിയില്‍

More »

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടനില്‍ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നു
സുരക്ഷ മുന്‍ നിര്‍ത്തി ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായാലും വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കഴിയുമെന്ന് നിയമത്തില്‍ പറയുന്നുണ്ട് . ഇതോടെ ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കനത്ത പിഴ ഈടാക്കും. സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാല്‍ നിരവധി ഡ്രൈവര്‍ അനുകൂല സംഘടനകള്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകള്‍ വേഗപരിധിയില്‍ 10% വരെ 'ലീ വേ' (നേരിയ ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 33 മൈല്‍ വരെ ഓടിച്ചാല്‍ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാല്‍ ഈ ഇളവ് ഒഴിവാക്കി

More »

ജിസിഎസ്ഇ പാസാകുന്നവര്‍ക്കായി വി-ലെവല്‍ കോഴ്സുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി യുകെ സര്‍ക്കാര്‍
യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടു സര്‍ക്കാര്‍. നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്. ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാകും പുതിയ പരിഷ്കരണം. ഉപരിപഠനത്തിനായി ഇംഗ്ലിഷ്, മാത്​സ് പരീക്ഷകളുടെ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്സകളിലൂടെ സാധിക്കും.

More »

ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരിലേക്കും റീഫോം യുകെയുടെ 'കടന്നുകയറ്റം'; പിന്തുണ മൂന്നിരട്ടിയായി, ലേബര്‍ പിന്തുണ ഇടിഞ്ഞു
പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചു വന്നിരുന്ന സമൂഹമാണ് യുകെയിലെ ഇന്ത്യക്കാരുടെ. എന്നാല്‍ കീര്‍ സ്റ്റര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുളവാക്കിയിരിക്കുകയാണ്. ഫലം വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്ക് അടുക്കുകയാണ് ഇന്ത്യന്‍ സമൂഹവും. ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരില്‍ നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ ഇപ്പോള്‍ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യന്‍

More »

യുകെയില്‍ 4 ലക്ഷം പുതിയ ഗ്രീന്‍ എനര്‍ജി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍
രാജ്യത്തു ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 400,000 പുതിയ ജോലികള്‍ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറി വരുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും ഈ പദ്ധതിയില്‍ പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കും. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ ലഭിക്കും. ഗ്രീന്‍ എനര്‍ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരാശരി 50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും

More »

ഭവനഉടമകള്‍ക്ക് ഭീഷണിയുമായി പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ്
അടുത്തമാസത്തെ ബജറ്റില്‍ ഭവനഉടമകളെ പിഴിയാന്‍ ചാന്‍സലര്‍ തയാറാകുമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവനഉടമകളെ കുരുക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് വഴി ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിടുമെന്നാണ് ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ വീടുകളില്‍ കഴിയുന്നവരും, സൗത്ത് ഈസ്റ്റിലെ ഭവനഉടമകളുമാണ് പ്രധാനമായി ഇതിന് ഇരകളാകുക. ലേബര്‍ ഗവണ്‍മെന്റിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാന്‍ 42 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യം വെയ്ക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ ട്രഷറിക്കും സന്തോഷമുള്ള കാര്യമാണ്. മെച്ചപ്പെട്ട വരുമാനമുള്ള ആളുകളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം നേടാമെന്നതാണ് ഇതിന്റെ പോസിറ്റീവ് കാര്യമായി കണക്കാക്കുന്നത്. ഈ പാര്‍ലമെന്റ് കാലയളവില്‍

More »

ആന്‍ഡ്രൂവിനെയും സാറാ ഫെര്‍ഗൂസണെയും എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം
ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ ഉലയുന്ന ആന്‍ഡ്രൂ രാജകുമാരനെയും, മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണെയും ഭാവിയിലെ എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം. തന്റെ സ്ഥാനാരോഹണ ചടങ്ങിലും, സാന്‍ഡിഗ്രാമിലെ ക്രിസ്മസ് ആഘോഷങ്ങളിലും ഇനി ഇവര്‍ക്ക് സ്ഥാനം നല്‍കേണ്ടെന്നാണ് വില്ല്യം രാജകുമാരന്റെ നിലപാട്. വില്ല്യം രാജകുമാരനോട് കൂടി അഭിപ്രായം തേടിയ ശേഷമാണ് ആന്‍ഡ്രൂവിന്റെ സകല രാജകീയ സ്ഥാനമാനങ്ങളും രാജാവ് തിരിച്ചെടുത്തത്. എന്നാല്‍ ഈ നടപടിയും പോരെന്ന നിലപാടിലാണ് വില്ല്യമെന്നും പറയപ്പെടുന്നു. ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസനെ 15 വര്‍ഷക്കാലം പണം കൊടുത്ത് സഹായിച്ചത് എപ്സ്റ്റീനാണെന്നാണ് ഇമെയിലുകള്‍ വെളിപ്പെടുത്തുന്നത്. നാണക്കേടിലായ ഡച്ചസ് പണം ചോദിക്കുന്ന രീതികളെ കുറിച്ച് ശിക്ഷിക്കപ്പെട്ട കുട്ടിപ്പീഡകന്‍ സുഹൃത്തുക്കളോട് പരാതിപ്പെട്ടിരുന്നതായാണ് വ്യക്തമാകുന്നത്. 15,000 പൗണ്ട് മാത്രമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions