യു.കെ.വാര്‍ത്തകള്‍

പീഡനക്കേസില്‍പ്പെട്ട 24% ഡോക്ടര്‍മാര്‍ക്കും ജോലി തുടരാന്‍ അനുമതി കിട്ടുന്നു!
ലൈംഗിക പീഡനങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്ന യുകെ ഡോക്ടര്‍മാര്‍ക്ക് മെഡിസിന്‍ ജോലി തുടരാന്‍ അനുമതി കിട്ടുന്നതായി റിപ്പോര്‍ട്ട്. ലൈംഗിക ആരോപണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ശേഷവും 24 ശതമാനം ഡോക്ടര്‍മാരും സസ്‌പെന്‍ഷന്‍ ലഭിച്ച ശേഷം മെഡിസിന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നാണ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തിയ ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇത്തരം ഡോക്ടര്‍മാരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കണമെന്ന് റെഗുലേറ്ററായ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് ഈ സ്ഥിതി. ഡോക്ടര്‍മാര്‍ക്ക് എതിരായ പരാതികള്‍ അന്വേഷിക്കുന്ന ജിഎംസി, ഏറ്റവും ഗുരുതരമായ സംഭവങ്ങള്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസിന്റെ വിധിയെഴുത്തിനായി റഫര്‍ ചെയ്യും. ഇവിടെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് പ്രാക്ടീസ് ചെയ്യാനുള്ള ഫിറ്റ്‌നസ് ഉണ്ടോയെന്ന്

More »

സാറാ സുല്‍ത്താന ഇടഞ്ഞു; ജെറമി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രതിസന്ധിയില്‍
ലണ്ടന്‍ : ജെറമി കോര്‍ബിന്റെ പുതിയ ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രശ്നം രൂക്ഷമായി. പാര്‍ട്ടിയുടെ സഹസ്ഥാപിക കൂടിയായ കവന്‍ട്രി സൗത്ത് എം പി സാറാ സുല്‍ത്താന പറയുന്നത്, തനിക്ക് നേരെ ഭീഷണികള്‍ ഉയര്‍ത്തുന്നു എന്നാണ്. ആളുകളോട് പാര്‍ട്ടി അംഗത്വം എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ആധികാരികതയില്ലാത്ത മെയില്‍ സന്ദേശം വ്യാപകമായി പരക്കുന്നു എന്ന കോര്‍ബിന്റെ പ്രസ്താവനയോടെയാണ് പ്രശ്നങ്ങള്‍ക്ക് ആരംഭമായത്. ഇ മെയില്‍ നല്‍കിയ ഒരു ലിങ്ക് വഴി, പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട്, പ്രതിവര്‍ഷ അംഗത്വ ഫീസായി 55 പൗണ്ട് നല്‍കാനും സുല്‍ത്താന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, അംഗങ്ങളോട് ഏതെങ്കിലും ഡയറക്റ്റ് ഡെബിറ്റ്‌സ് ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ കോര്‍ബിന്‍ ആവശ്യപ്പെടുകയായിരുന്നു. കോര്‍ബിനൊപ്പം, പാര്‍ലമെന്റില്‍ അദ്ദേഹം രൂപീകരിച്ച സ്വതന്ത്ര എം പിമാരുടെ സഖ്യത്തിലെ മറ്റ്

More »

ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഹോം ഓഫീസ്; നാടുകടത്തിയത് ഇന്ത്യക്കാരനെ!
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പരാജയപ്പെട്ടതിന്റെ നാണക്കേടിലായിരുന്ന ലേബര്‍ ഗവണ്‍മെന്റിന് ആദ്യ വിജയം. ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹോം ഓഫീസ്. ആദ്യത്തെ നറുക്ക് വീണത് ഒരു ഇന്ത്യക്കാരനാണ്. ഗവണ്‍മെന്റിന്റെ ഫ്രാന്‍സിലേക്ക് പുറത്താക്കുന്ന സ്‌കീം പ്രകാരം നാടുകടത്തുന്നതിന് എതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹോം ഓഫീസ് വിജയം നേടുകയായിരുന്നു. ഇന്ത്യക്കാരനെ ലണ്ടനില്‍ നിന്നും പാരീസിലേക്ക് മടക്കി അയയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ നാടുകടത്തല്‍ നടന്നതോടെ ബ്രിട്ടന്‍ കൂടുതല്‍ കുടിയേറ്റക്കാരെ ഫ്രാന്‍സില്‍ നിന്നും സ്വീകരിക്കും. നിലവില്‍ ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുക. മുന്‍പ് യുകെയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും, ദേശീയ സുരക്ഷയ്‌ക്കോ, പൊതുജീവിതത്തിനോ അപകടം

More »

ക്രോയ്ഡോണില്‍ ഇന്ത്യന്‍ വയോധികന്‍ ബൈക്കിടിച്ച് കൊല്ലപ്പെട്ട സംഭവം; യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും
ലണ്ടനിലെ ബ്രോംലിയില്‍ ക്രോയ്ഡോണില്‍ റോഡിലെ കാല്‍നട പാതയില്‍ 86 കാരനായ ഇന്ത്യന്‍ വംശജനായ കുന്‍വര്‍ സിംഗ് അപകടത്തില്‍പ്പെട്ട് ദാരുണമായി മരിച്ച സംഭവത്തില്‍ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു. 25 കാരനായ ഡാനിയല്‍ റെഡ്പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു 40 മൈല്‍ വേഗ പരിധിയുള്ള സ്ഥലത്ത് 64 മൈല്‍ വേഗത്തിലാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാല്‍നടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഓള്‍ഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്നു വര്‍ഷത്തേക്ക് ഡ്രൈവിങ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്നും ജഡ്ജി റിച്ചാര്‍ഡ് മാര്‍ക്‌സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാര ഭരിതമായ

More »

നമ്മുടെ നിയമങ്ങള്‍ കൊണ്ട് കുടിയേറ്റക്കാര്‍ തമാശ കാണിക്കുന്നുവെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതില്‍ ഞെട്ടി ലേബര്‍ പാര്‍ട്ടി. കണ്‍സര്‍വേറ്റീവുകള്‍ അഭയാര്‍ത്ഥികളെ ചുരുക്കാന്‍ നടപടിയെടുക്കുമ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ ലേബറിന് ഇപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇടത് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തന്നെ തിരിച്ചടി കിട്ടിയതോടെ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് രോഷം മറച്ചുവെച്ചില്ല. കൊട്ടിഘോഷിച്ച 'ഒരാള്‍ അകത്ത് ഒരാള്‍ പുറത്ത് സ്‌കീം' നടപ്പിലാക്കാന്‍ കഴിയാതെ അവസാന നിമിഷം നിയമപരമായ വെല്ലുവിളികള്‍ പാരയായതോടെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹ്മൂദ് രംഗത്ത് വന്നിരിക്കുന്നത്. കുടിയേറ്റക്കാര്‍ നമ്മുടെ നിയമങ്ങളെ പരിഹസിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ ആധുനിക അടിമത്തത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് അനധികൃത കുടിയേറ്റക്കാര്‍ വാദിക്കുന്നത്. നാടുകടത്തല്‍ നടപടികള്‍

More »

കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് യുകെ; ഹീത്രുവില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍
യുകെയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ഹീത്രൂ വിമാനത്താവളത്തിലിറങ്ങാന്‍ വിമാനങ്ങള്‍ ഏറെ ക്ലേശിച്ചു. പല വിമാനങ്ങളും ആഞ്ഞടിക്കുന്ന കാറ്റില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചില വിമാനങ്ങള്‍ ശ്രമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും ഏതാണ്ട് മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മെറ്റ് ഓഫീസ് പുറപ്പെടുവിച്ച യെല്ലോ വാര്‍ണിംഗ് നിലനിന്നിരുന്നു. ഞായറാഴ്ചയിലെ ശക്തമായ കാറ്റ് നിറഞ്ഞ ഒരു കാലാവസ്ഥയ്ക്ക് ശേഷമാണ് ഇതെത്തുന്നത്. അന്ന് പലയിടങ്ങളിലും കാറ്റിന് മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത രേഖപ്പെടുത്തിയിരുന്നു. സ്വാന്‍സീ, കാര്‍മാര്‍തെന്‍, കാര്‍ഡിഫിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ശക്തമായ കാറ്റ് അനുഭവപ്പെട്ടത്. കനത്ത മഴമൂലം ചിലയിടങ്ങളില്‍ വീടുകളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യവുമുണ്ടായി.നേരത്തേ മുന്നറിയിപ്പ്

More »

ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല!
ചികിത്സകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും കാത്തിരിപ്പ് പട്ടിക ഉയരുകയും ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല എന്ന് റിപ്പോര്‍ട്ട്. രജിസ്റ്ററിലുള്ള 20,000-ലേറെ ഫാമിലി ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ഇല്ല. ജനറല്‍ പ്രാക്ടീസില്‍ 38,626 പേര്‍ മാത്രമാണുള്ളത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല പല വിധത്തിലുള്ള സമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആണിത്. ജിപിമാരില്‍ വലിയൊരു ശതമാനം പേര്‍ വിദേശത്തേക്ക് പോകുകയോ, ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറായി മാറുകയോ ചെയ്യുന്ന പ്രതിഭാസമാണ് കാണുന്നത്. ഇത് അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള രോഗികളുടെ ബുദ്ധിമുട്ട് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു യോഗ്യരായ ഫാമിലി ഡോക്ടര്‍മാരായിരുന്നിട്ടും, എന്‍എച്ച്എസ് വഴി പരിചരണം നല്‍കാത്ത ജിപിമാരുടെ എണ്ണം 2015-ല്‍ 27 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 34 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി

More »

ഡൊണാള്‍ഡ് ട്രംപിനും, ഫസ്റ്റ് ലേഡി മെലാനിയയ്ക്കും സ്റ്റേറ്റ് ബാന്‍ക്വറ്റ് നല്‍കി രാജാവും രാജ്ഞിയും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദേശീയ സന്ദര്‍ശനം ആഘോഷമാക്കി ചാള്‍സ് രാജാവും, കാമില്ല രാജ്ഞിയും. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സ്റ്റേറ്റ് ബാന്‍ക്വറ്റില്‍ തൃപ്തിയടഞ്ഞാണ് ട്രംപും, കുടുംബവും മടങ്ങിയത്. വിന്‍ഡ്‌സര്‍ കാസിലില്‍ ഒരുക്കിയ ബാന്‍ക്വറ്റില്‍ രാജാവും, പ്രസിഡന്റും പ്രസംഗിച്ചു. അമേരിക്കയുമായുള്ള സവിശേഷ ബന്ധത്തെ കുറിച്ചാണ് രാജാവ് പ്രസംഗിച്ചത്. ഒപ്പം യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങളും, സഖ്യകക്ഷികളും ഉക്രെയിന് പിന്തുണ നല്‍കുന്നു, അക്രമം തടയാനും, സമാധാനം പുനഃസ്ഥാപിപ്പിക്കാനുമാണ് ഇത്. രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നിമിഷം. മികച്ചതും, മോശവുമായ സമയങ്ങളില്‍ ഒരുമിച്ച് ആഘോഷിക്കുകയും, ഒരുമിച്ച് കരയുകയും, ഒരുമിച്ച് നില്‍ക്കുകയും ചെയ്തവരാണ് നമ്മള്‍', ട്രംപിനെ അരികിലിരുത്തി ചാള്‍സ് പറഞ്ഞു. 1970-കളില്‍ പ്രസിഡന്റ്

More »

യുകെയിലെ വീടുകളുടെ വില 12 മാസത്തിനിടെ 2.8% വര്‍ധിച്ചു
ലണ്ടന്‍ : യുകെയിലെ വീടുകളുടെ വില 12 മാസത്തിനിടെ 2.8% വര്‍ധിച്ചതായി കണക്കുകള്‍. ജൂലൈയില്‍ ശരാശരി വീടുകളുടെ വില കഴിഞ്ഞഒരു വര്‍ഷത്തേക്കാള്‍ 2.8% കൂടുതലായിരുന്നു, ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത് 3.6% ആയിരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ബുധനാഴ്ച അറിയിച്ചു. മാര്‍ച്ചില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം പ്രോപ്പര്‍ട്ടി വിലകളിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞു, നിരവധി വീടുകള്‍ വാങ്ങുന്നതിനുള്ള നികുതി ഇളവ് അവസാനിക്കുന്നതിന് മുമ്പ് വാങ്ങുന്നവര്‍ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ തിടുക്കം കൂട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 5.9% ല്‍ നിന്ന് ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വാടക വളര്‍ച്ച 5.7% ആയി കുറഞ്ഞു, 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ചെറിയ വാര്‍ഷിക വര്‍ധനവാണിതെന്നും ONS കൂട്ടിച്ചേര്‍ത്തു. രാജ്യത്തു വാടക വീട് ലഭിക്കാനുള്ള ബുദ്ധിമുട്ടും, അതിന് വേണ്ടിവരുന്ന അധിക വാടക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions