യു.കെ.വാര്‍ത്തകള്‍

ജിസിഎസ്ഇയില്‍ വിജയശതമാനം കുറഞ്ഞിട്ടും മലയാളി കുട്ടികള്‍ക്ക് മികച്ച നേട്ടം
വ്യാഴാഴ്ച പുറത്തു വന്ന ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ ഇത്തവണ വിജയശതമാനം കുറവാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. മലയാളി കുട്ടികള്‍ പതിവ് തെറ്റിക്കാതെ മികവ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. ജിസിഎസ്ഇയില്‍ പഠിച്ച വിഷയങ്ങള്‍ക്കെല്ലാം എ ഡബിള്‍ സ്റ്റാറുകളും എ സ്റ്റാറുകളും നേടിയ ഗോസ്പോര്‍ട്ടിലെ ഒലിവിയയുടെ വിജയത്തിളക്കം മലയാളി സമൂഹത്തിനു അഭിമാനമാണ്. ഒസിആര്‍ കാംബ്രിഡ്ജ് നാഷണല്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറില്‍ നമ്പര്‍ വണ്‍ സ്ഥാനം നേടിയ ഒലിവിയ മെര്‍ലിന്‍ സാജു എന്ന 16കാരി പഠിച്ച സ്‌കൂളിലെ ആദ്യ മൂന്നു സ്ഥാനക്കാരില്‍ ഒരാള്‍

More »

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ പിന്തുണച്ച് കത്തോലിക്ക സഭയുടെ ഇടയലേഖനം
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെയടക്കം ഒട്ടറെ വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീന്‍ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. 'അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്' എന്നിങ്ങനെയുള്ള വരികള്‍ ഉള്‍പ്പെടുന്ന ഇടയ ലേഖനമാണ് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ പുറത്തിറക്കിയത്. ആദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനം പുറപ്പെടുവിക്കുന്നത്. ഇന്ത്യന്‍ ജനതയെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് സര്‍വവിധ സഹകരണവും നല്‍കണമെന്നും ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ ആവശ്യപ്പെട്ടു. വിശ്വാസസമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുവാന്‍ കടപ്പാടുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ വ്യക്തമാക്കുന്നു. ഇടയലേഖനത്തില്‍ നിന്നും ഡബ്ലിനിലെ ഇന്ത്യന്‍

More »

പണപ്പെരുപ്പം മുകളിലേയ്ക്ക്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകുന്ന വാര്‍ത്ത
ഈ വര്‍ഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് നിരാശയേകി പണപ്പെരുപ്പം മുകളിലേയ്ക്ക്. ഈ വര്‍ഷം ഇനിയൊരു പലിശ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്ന തരത്തിലാണ് ട്രേഡര്‍മാര്‍ വിപണിയെ വിലയിരുത്തുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലേക്ക് മാറുന്നതാണ് കാരണം. നിലവില്‍ 4 ശതമാനത്തിലേക്ക് പലിശകള്‍ കുറച്ചിട്ടുണ്ടെങ്കിലും ഇതിന് അപ്പുറത്തേക്ക് ഒരു നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്കിന് ബുദ്ധിമുട്ടുകളുണ്ട്. 2025-ല്‍ മറ്റൊരു കട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു മുന്‍പ് പ്രതീക്ഷിച്ചത്. ചെറുതെങ്കിലും സമ്പദ് വ്യവസ്ഥ വികസിക്കുന്നതും, ശമ്പളവര്‍ദ്ധന കുറയുന്നതും, യുഎസുമായുള്ള വ്യാപാര കരാറും ചേര്‍ന്ന് പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ നല്‍കുമ്പോഴും പണപ്പെരുപ്പം താഴാതെ നില്‍ക്കുന്നത് തിരിച്ചടിയാണ്. കഴിഞ്ഞ

More »

യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകളും കുതിക്കും; ആശങ്കയില്‍ പാസഞ്ചര്‍ ഗ്രൂപ്പുകള്‍
യുകെയില്‍ പണപ്പെരുപ്പത്തിന് ഒപ്പം പിടിക്കുന്നതിന് സകല മേഖലകളിലും നിരക്കുയരുകയാണ്. ഇതിന്റെയെല്ലാം ഭാരം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകള്‍ കുതിയ്ക്കുമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നിരക്ക് വര്‍ധന 5.8 ശതമാനമെങ്കിലും നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പാസഞ്ചര്‍ ഗ്രൂപ്പുകള്‍ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി. ജൂലൈയിലെ പണപ്പെരുപ്പ നിരക്കിനൊപ്പം ഒരു ശതമാനം കൂടി ചേര്‍ത്താണ് റെയില്‍ നിരക്ക് വര്‍ധനവുകള്‍ തീരുമാനിക്കുന്നത്. ഇതോടെ 4.8 ശതമാനമെന്ന നിരക്കാണ് ഫലത്തില്‍ നേരിടുക. അതേസമയം 2026 വര്‍ഷത്തേക്ക് റെഗുലേറ്റഡ് നിരക്കുകള്‍ കണക്കാക്കുന്നത് എങ്ങനെ ആയിരിക്കുമെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അതേ രീതി പാലിച്ചാല്‍ നിരക്ക് 5.8% വര്‍ധിച്ചും. മാര്‍ച്ചില്‍ 4.6% നിരക്ക് കൂട്ടിയിരുന്നു. ആര്‍പിഐ

More »

ന്യൂ ഹാംപ്ഷയറില്‍ ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കി
യുകെ ജനതയെ ഞെട്ടിച്ചു ന്യൂ ഹാംപ്ഷയറില്‍ നടന്ന കൊലപാതക-ആത്മഹത്യാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭര്‍ത്താവിന് നേരിട്ട ഗുരുതര ബ്രെയിന്‍ കാന്‍സര്‍ മൂലം കടുത്ത സമ്മര്‍ദ്ദം നേരിട്ട സ്ത്രീയാണ് ഇദ്ദേഹത്തെയും, രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവന്‍ അവസാനിപ്പിച്ചത്. 34-കാരിയായ എമിലി ലോംഗിനെ കൂടാതെ ഭര്‍ത്താവ് 48-കാരന്‍ റയാന്‍ ലോംഗ്, ഇവരുടെ എട്ടും, ആറും വയസ്സുള്ള കുട്ടികളെയുമാണ് ന്യൂ ഹാംപ്ഷയറിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. 3 വയസ്സുള്ള ഇളയ കുട്ടിയെ മാത്രം അപകടത്തില്‍ പെടാതെ കണ്ടെത്തുകയും ചെയ്തു. ഭര്‍ത്താവിന് ബാധിച്ച കാന്‍സര്‍ ബാധ എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ടിക് ടോക് വീഡിയോകളില്‍ എമിലി

More »

എസെക്സില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനെതിരെ നിര്‍ണായക വിധി സമ്പാദിച്ച് കൗണ്‍സില്‍
അനധികൃത കുടിയേറ്റത്തിനെതിരെ യുകെയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇവരെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചയാണ്. എസെക്സിലെ ബെല്‍ ഹോട്ടല്‍ ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാര്‍ത്ഥികളെ ബെല്‍ ഹോട്ടലില്‍ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗണ്‍സില്‍ അധികാരികള്‍. ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെല്‍ ഹോട്ടലില്‍ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാന്‍ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ആണ് വിധി സമ്പാദിച്ചത് . കൗണ്‍സിലിന്റെ കേസ് തള്ളിക്കളയാന്‍ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നടത്തിയ 11-ാം

More »

വോള്‍വര്‍ഹാംപ്റ്റണില്‍ വയോധികരായ സിഖുകാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : വോള്‍വര്‍ഹാംപ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് രണ്ട് വയോധികരായ സിഖ് വംശജരെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വംശീയാതിക്രമമാണ് ഇരുവര്‍ക്കുമെതിരെ നടന്നതെന്ന് യു.കെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വയോധികരില്‍ ഒരാള്‍ റെയില്‍വേസ്റ്റഷന് പുറത്തെ റോഡില്‍ കിടക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ തലപ്പാവ് അരികിലുണ്ടായിരുന്നു. മറ്റൊരു വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്രൂരമായ മര്‍ദനത്തിന് സാക്ഷിയായ ഒരു സ്ത്രീയാണ് സംഭവം പകര്‍ത്തിയത്. വെള്ളക്കാരായ യുവാക്കളാണ് സിഖ് വംശജരായ വയോധികരെ മര്‍ദിച്ചതെന്നും മര്‍ദനത്തിന് മുമ്പ് രണ്ടുപേരോടും നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അക്രമികള്‍ ചോദിച്ചതായും സംഭവം

More »

ബാങ്ക് ഹോളിഡേയും പണിമുടക്കും: ഈ വാരാന്ത്യത്തില്‍ യുകെ ജനതയെ കാത്തിരിക്കുന്നത് നരക യാത്ര
തിങ്കളാഴ്ച ബാങ്ക് അവധി വരുന്നതു മൂലം അവധി ആഘോഷിക്കാന്‍ ജനം ഇറങ്ങുന്നതോടെ യുകെയില്‍ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യത. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതല്‍ പേര്‍ അവധി ആഘോഷിക്കാന്‍ യാത്രയില്‍ ഏര്‍പ്പെടാനുള്ള സാധ്യത ഉണ്ട്. ഏകദേശം 17.6 ദശലക്ഷം കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് (ആര്‍എസി ) നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിനിടെ ആര്‍എം‌ടി യൂണിയന്റെ പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച റെയില്‍ യാത്രക്കാര്‍ യാത്ര ചെയ്യരുതെന്ന് ക്രോസ് കണ്‍ട്രി നിര്‍ദ്ദേശിച്ചു, അതേസമയം എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നിരവധി പ്രധാന റൂട്ടുകള്‍ അടച്ചിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയിലും അറിയിച്ചിട്ടുണ്ട് . ലണ്ടനിലെ നോട്ടിംഗ് ഹില്‍ കാര്‍ണിവല്‍, റീഡിംഗ്, ലീഡ്സ് ഫെസ്റ്റിവലുകള്‍, ചെഷയറിലെ ക്രീംഫീല്‍ഡ്സ് ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെയുള്ള പരിപാടികളിലേയ്ക്ക് വലിയ ജനക്കൂട്ടം

More »

നികുതി കൊള്ള ബിസിനസുകളുടെ അന്തകരാകുന്നു; ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികള്‍ അടച്ചുപൂട്ടി!
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്ന നികുതി കൊള്ള ചെറുകിട ഇടത്തരം ബിസിനസുകളുടെ അന്തകരാവുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികളാണ് അടച്ചുപൂട്ടിയതന്ന് ഇള്‍സോള്‍വന്‍സി സര്‍വീസിന്റെ ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനം അധികമാണ്. നിര്‍ബന്ധിത അടച്ചുപൂട്ടലും ഉയരുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ നികുതി വര്‍ദ്ധന വന്നതോടെ ആയിരത്തിലെറെ പബ്ബുകളും റെസ്റ്റൊറന്റുകളും അടച്ചുപൂട്ടിയതായി കണക്കാക്കുന്നു. വരും ബജറ്റില്‍ ഇനിയും നികുതി ഉയര്‍ത്തിയാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ നേരിടും. ഹോബിക്രാഫ്റ്റ്, ക്വിസ് ക്ലോത്തിംഗ്, സെലെക്ട് ഫാഷന്‍, ഡബ്യുഎച്ച് സ്മിത്ത് എന്നിങ്ങനെ ബ്രാന്‍ഡുകളും നഷ്ടത്തിലാകുകയോ, അടച്ചുപൂട്ടുകയോ ചെയ്യുന്ന നിലയിലാണ്. നാഷണല്‍ ഇന്‍ഷുറന്‍സിനുള്ള ശമ്പള മാനദണ്ഡ പരിധി കുറച്ചതും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions