യു.കെ.വാര്‍ത്തകള്‍

ബെര്‍ക്ക്‌ഷെയറിലെ കമ്യൂണിറ്റി സെന്ററില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി പീഡനം; 41കാരന്‍ അറസ്റ്റില്‍
കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഭക്ഷണം നല്‍കി കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ 41 കാരനായ പുരുഷനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ബെര്‍ക്ക്‌ഷെയറിലെ എയ്ല്‍സ്ബറിയിലുള്ള ബക്കിങ്ഹാം പാര്‍ക്ക് കമ്യൂണഇറ്റി സെന്ററിലാണ് സംഭവം നടന്നത്. തുടര്‍ന്ന് കമ്യൂണിറ്റി സെന്ററിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്ന് തെയിംസ് വാലി പൊലീസ് അഭ്യര്‍ത്ഥിച്ചു. അറസ്റ്റ് നടന്നെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. വാട്ടര്‍മീഡില്‍ നിന്ന് അറസ്റ്റ് ചെയ്തയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

More »

പുതിയ എന്‍എച്ച്എസ് പദ്ധതി വിദേശ റിക്രൂട്ട്‌മെന്റ് 34 ല്‍ നിന്നും 10 ശതമാനമായി കുറയ്ക്കുമെന്ന് ആശങ്ക; തിരിച്ചടി ഇന്ത്യക്കാര്‍ക്ക്
യുകെയിലേക്കു കുടിയേറാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി പുതിയ എന്‍എച്ച്എസ് പദ്ധതി. ഇത് വിദേശ റിക്രൂട്ട്‌മെന്റ് 34 ല്‍ നിന്നും 10 ശതമാനമായി കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവതരിപ്പിച്ച ഹെല്‍ത്ത്‌കെയര്‍ 10 വര്‍ഷ പദ്ധതി പാരയായി മാറും. എന്‍എച്ച്എസിലെ വിദേശ ജീവനക്കാരുടെ എണ്ണം 2035 ആകുന്നതോടെ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാരിലും, നഴ്‌സുമാരിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം എന്‍എച്ച്എസില്‍ 60,533 ഇന്ത്യന്‍ പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 10,865 ഡോക്ടര്‍മാരും, 31,992 നഴ്‌സുമാരും ഉള്‍പ്പെടുന്നു.

More »

വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ തള്ളിയത് തിരിച്ചടിക്കും! ഓട്ടം ബജറ്റില്‍ നികുതി വര്‍ധന തള്ളാതെ ചാന്‍സലര്‍
വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ ലേബര്‍ പാര്‍ട്ടി എംപിമാരുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നത് നികുതിയുടെ രൂപത്തില്‍ ജനത്തിന്റെ ചുമലിലേക്ക് വീഴാന്‍ സാധ്യത. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ ആവിയായി പോയതോടെ 5 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരം വഹിക്കേണ്ട ഗതികേടിലാണ് ട്രഷറി. എന്നാല്‍ പദ്ധതി തള്ളിയതിന്റെ പ്രത്യാഘാതം ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ നല്‍കുന്ന സൂചന. അടുത്ത ഓട്ടം ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്. അതേസമയം സഭയില്‍ കരഞ്ഞെങ്കിലും താന്‍ രാജിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് റീവ്‌സ് അവകാശപ്പെട്ടു. വെല്‍ഫെയര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തതിന് വില കൊടുക്കേണ്ടി വരുമെന്ന് ഗാര്‍ഡിയന് നല്‍കിയ

More »

ലേബറില്‍ നിന്ന് രാജിവച്ച് മുന്‍ എംപി സാറ സുല്‍ത്താന; കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കും
അധികാരത്തിലെത്തിയതിനു പിന്നാലെ ലേബര്‍ പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ വലിയ തിരിച്ചടിയാവുകയാണ്. ഏറ്റവും ഒടുവിലായി മുന്‍ എംപി സാറാ സുല്‍ത്താന പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അവര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവര്‍ഷം അവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കവന്‍ട്രി എംപി സ്ഥാനം അവര്‍ക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയില്‍ സര്‍ക്കാര്‍ സജീവ പങ്കാളിയാണെന്ന് സുല്‍ത്താന ഒരു സോഷ്യല്‍ മീഡിയ

More »

യുകെയില്‍ കോവിഡ് പുതിയ വകഭേദം പിടിമുറുക്കുന്നു; ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തില്‍
ആരോഗ്യ മേഖല വീണ്ടും സമ്മര്‍ദ്ദത്തിലാക്കി പുതിയ കോവിഡ് വകഭേദം യുകെയിലാകെ വ്യാപകമാകുകയാണ്. പുതിയ കോവിഡ് തരംഗത്തില്‍ ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എക്‌സ് എഫ് ജി എന്ന പേരിലുള്ള കോവിഡ് വൈറസ് മുന്‍ വകഭേദങ്ങളേക്കാള്‍ അതി വ്യാപന ശേഷിയുള്ളതാണ്. മ്യൂട്ടേഷന്‍ കാരണം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ഇതിന് കഴിയുന്നുണ്ട്. യുകെ ആരോഗ്യ മേഖലയ്ക്ക് ഇതു കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. മേയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ പത്തുശതമാനത്തോളം പേരില്‍ വൈറസ് സാന്നിധ്യമുണ്ട്. മൂന്നാഴ്ചയ്ക്ക് പിന്നാലെ ജൂണ്‍ പകുതിയില്‍ ഇത് 40 ശതമാനം കൂടി. ഒമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയായ സ്ട്രാറ്റസ് വലിയ തോതില്‍ വ്യാപന ശേഷിയുള്ളവയാണ്. ഒരു വ്യക്തിയെ ഒരേസമയം രണ്ട് വ്യത്യസ്തതരം കോവിഡ് വകഭേദങ്ങള്‍ ബാധിക്കുമ്പോള്‍, അവ സംയോജിച്ചുണ്ടാകുന്ന സങ്കരയിനം വൈറസാണിത്. വാക്‌സിന്‍

More »

ശരീര ഭാരം കുറച്ച് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍; മരുന്നുകള്‍ ഷോപ്പിങ് സെന്ററുകള്‍ വഴി സൗജന്യമായി ലഭ്യമാക്കും
അമിത വണ്ണം കുട്ടികള്‍ക്കടക്കം കൂടിവരുന്നത് യുകെയിലെ ആരോഗ്യ മേഖലയ്ക്കു വലിയ വെല്ലുവിളിയാണ്. ശരീര ഭാരം കൂടുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ജങ്ക് ഫുഡുകള്‍ക്ക് നികുതി കൂട്ടിയും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടും കാര്യങ്ങള്‍ നേര്‍വഴിക്കാകുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പുതിയ നീക്കവുമായി രംഗത്തുവന്നത്. മരുന്നുകള്‍ സൗജന്യമായി നല്‍കി ജനങ്ങളുടെ അമിത വണ്ണം കുറയ്ക്കലാണ് പദ്ധതി. ഇപ്പോഴിതാ ഷോപ്പിങ് സെന്ററുകളിലൂടെ സൗജന്യമായി മരുന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് എളുപ്പം ലഭ്യമാക്കുന്ന രീതിയില്‍ മരുന്ന് ലഭ്യമാക്കാനാണ് ശ്രമം. രോഗം വരാതിരിക്കാനുള്ള ശ്രമം എന്ന പേരിലാണ് ജനങ്ങളുടെ അമിത വണ്ണം കുറയ്ക്കാനുള്ള മരുന്ന് നല്‍കാന്‍ ആരോഗ്യ രംഗം തീരുമാനമെടുത്തത്. ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുന്ന ഡിജിറ്റല്‍ മാതൃകയും ആലോചിക്കുന്നുണ്ട്. ശരീര ഭാരം കുറച്ചാല്‍

More »

പദ്ധതികള്‍ പിന്‍വലിക്കേണ്ടി വരുന്ന സമ്മര്‍ദത്തില്‍ കോമണ്‍സില്‍ കരഞ്ഞ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
തന്റെ പദ്ധതികള്‍ പിന്‍വലിക്കേണ്ടി വരുന്ന സമ്മര്‍ദവും സ്വന്തം എംപിമാരുടെ എതിര്‍പ്പും മൂലം കോമണ്‍സില്‍ കണ്ണീര്‍ പൊഴിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ ദുരന്തമായ മിനി ബജറ്റിന് തുല്യമായ അവസ്ഥയെന്ന വിലയിരുത്തലാണ് ഇപ്പോഴത്തേത്. വിപണിയിലും തകര്‍ച്ച നേരിട്ടു. യുകെയുടെ പത്ത് വര്‍ഷത്തെ കടമെടുപ്പ് ചെലവുകള്‍ 4.7 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സഭയില്‍ ചാന്‍സലര്‍ കരഞ്ഞതോടെ വിപണിയില്‍ പൗണ്ട് ഡോളറിനെതിരെ ഒരു ശതമാനം താഴ്ച്ച രേഖപ്പെടുത്തി 1.36 ഡോളറിന് താഴെയെത്തി. ഇതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റേച്ചല്‍ റീവ്‌സിനെ നീക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഇതുവരെ 'ഇരുമ്പ്' കൊണ്ട് നിര്‍മ്മിച്ച ചാന്‍സലര്‍ എന്ന് സ്വയം അവതിപ്പിച്ച ചാന്‍സലറാണ് ജോലിയിലെ സമ്മര്‍ദങ്ങള്‍ മൂലം കരച്ചിലില്‍ എത്തിയത്. വികലാംഗ ആനുകൂല്യങ്ങള്‍, വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് തുടങ്ങിയ

More »

ചികിത്സ ഹെല്‍ത്ത് സെന്ററുകളിലേക്ക്; 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍
ചികിത്സകള്‍ ആശുപത്രികളില്‍ നിന്ന് പുതിയ ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റാനുള്ള തീരുമാനം അടക്കം 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ജനങ്ങളുടെ വീടുകള്‍ക്ക് അരികിലേക്ക് ചികിത്സകള്‍ എത്തിച്ച് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കുകയാണ് ലക്‌ഷ്യം. ആശുപത്രികള്‍ നല്‍കുന്ന ചികിത്സകളില്‍ വലിയൊരു പങ്കും പുതിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റാനാണു പദ്ധതി. ലേബര്‍ ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രകാരമാണ് ഈ സുപ്രധാന മാറ്റങ്ങള്‍. ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് എളുപ്പത്തില്‍ ജിപി സേവനങ്ങളും, സ്‌കാനുകളും, മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടും ലഭ്യമാക്കാനായി ഈ സേവനങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുകയോ,

More »

ലെസ്റ്ററിലെ തെരുവില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജ മരിച്ചു; പ്രതി റിമാന്‍ഡില്‍
ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്. വിശ്വസ്തയായ സുഹൃത്തും കഠിനാധ്വാനിയുമായിരുന്നു അമ്മയെന്ന് നിള പട്ടേലിന്റെ മകന്‍ ജയ്ദാനും മകള്‍ ഡാനിക്കയും പറഞ്ഞു. " ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions