യു.കെ.വാര്‍ത്തകള്‍

21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും
ഇംഗ്ലണ്ടിലെയും, സ്‌കോട്ട്‌ലാന്‍ഡിലെയും, വെയ്ല്‍സിലെയും 21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും. ഒരു ശരാശരി കുടുംബത്തിന്റെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഇന്ന് മുതല്‍ പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഓഫ്‌ജെം പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ 7 ശതമാനം കുറവിനെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ഷം അവസാന പാദത്തില്‍ ബില്ലില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഈ കുറഞ്ഞ നിരക്ക് വിന്ററിലും തുടരുമോ എന്ന സംശയമാണ് ഉയരുന്നത്. കുറഞ്ഞ നിരക്കില്‍ ഒരു ഫിക്സ്ഡ് ഡീല്‍ ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലെ എനര്‍ജി നിരക്ക് പ്രവചനാതീതമാണ് എന്നതാണ് ഈ ആശങ്കക്ക് പ്രധാന കാരണം. വരുന്ന ശരത്ക്കാലത്ത് നിരക്കില്‍ വലിയ വ്യത്യാസം വരുമെന്ന് കരുതുന്നില്ലെങ്കിലും മദ്ധ്യപൂര്‍വ്വേഷ്യയിലെ സാഹചര്യങ്ങള്‍

More »

കോവിഡ് മഹാമാരി കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു? അന്വേഷണം തുടങ്ങി
കോവിഡ് മഹാമാരി യുകെയിലെ കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. മഹാമാരി കാലത്ത് കെയര്‍ ഹോമുകളെ കൈകാര്യം ചെയ്ത രീതി വലിയ പരാജയമായാണ് കരുതുന്നത്. അവിടെ അന്തേവാസികളും ജീവനക്കാരും വലിയ തോതില്‍ ഇരകളായി. ഇംഗ്ലണ്ടിലും, വെയില്‍സിലും ഏകദേശം 46,000 കെയര്‍ ഹോം അന്തേവാസികളാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെ കാലയളവിലായിരുന്നു ഇത്. അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും, ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 മാര്‍ച്ചില്‍ ആശുപത്രിയിലെ രോഗികളെ തിടുക്കം പിടിച്ച് കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ സംഭവങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ഡിസ്ചാര്‍ജ്ജാണ് കെയര്‍ ഹോമുകളിലേക്ക് വൈറസ് എത്തിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.

More »

സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താന്‍ Al സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ആരോഗ്യ സംവിധാനമായി എന്‍എച്ച്എസ്
എന്‍എച്ച്എസിന് വിപ്ലവകരമായ പരിഷ്കരണം നടത്തുന്നതിന് അനുമതി. ആധുനികതയുടെ പുതിയ മുഖം നല്‍കാന്‍ Al സാങ്കേതികവിദ്യ ഉപയോഗിക്കും. ആശുപത്രി ഡേറ്റാബേസുകള്‍ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകള്‍ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി ഇതോടെ എന്‍എച്ച്എസ് മാറും. പാറ്റേണുകളോ ട്രെന്‍ഡുകളോ കണ്ടെത്താനും അടിയന്തര പരിശോധനകള്‍ക്ക് തുടക്കമിടാനും കഴിയുന്ന ഒരു മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ഈ സാങ്കേതികവിദ്യ നല്‍കുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. ഈ ആഴ്ച ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുറത്തിറക്കാന്‍ പോകുന്ന എന്‍എച്ച്എസിനുള്ള 10 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. മാനസികാരോഗ്യ മേഖലയിലും പ്രസവപരിചണത്തിനും നിരവധി പരാതികള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. എന്‍എച്ച്എസില്‍ ഉടനീളം രോഗി പരിചരണത്തെ കുറിച്ചുള്ള

More »

ആരോഗ്യകരമായ ഭക്ഷണം കൂടുതല്‍ ആകര്‍ഷകമാക്കണമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളോട് സര്‍ക്കാര്‍
ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം, ഭക്ഷ്യ ബിസിനസുകള്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങുന്നത് എളുപ്പമാക്കണമെന്നു നിര്‍ദ്ദേശം. ഇംഗ്ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ നിര്‍മ്മാതാക്കളും സര്‍ക്കാരുമായി സഹകരിച്ച് ആളുകളെ അവരുടെ ആഴ്ചതോറുമുള്ള കടകളിലെ വാങ്ങല്‍ ആരോഗ്യകരമാക്കാന്‍ പ്രോത്സാഹിപ്പിക്കും. ഭക്ഷ്യ ചില്ലറ വ്യാപാരികള്‍ അത് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കണമെന്ന് മന്ത്രിമാര്‍ പറയുന്നു, എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിന് പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുക, ആരോഗ്യകരമായ ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലോയല്‍റ്റി പോയിന്റുകള്‍ മാറ്റുക, അല്ലെങ്കില്‍ കടകളുടെ ലേഔട്ടുകള്‍ മാറ്റുക എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. നിര്‍ബന്ധിത സര്‍ക്കാര്‍ ലക്ഷ്യങ്ങളെ 'നാനി സ്റ്റേറ്റ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ജനങ്ങളോട് എന്ത് വാങ്ങണമെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്ന്

More »

നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കും: യുകെയിലെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെന്ന് മെറ്റ് ഓഫീസ്
യുകെയുടെ മുന്നിലുള്ളത് കടുത്ത ചൂടേറിയ ദിവസങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെത്തിയെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. യു കെയിലെ ഏറ്റവും ചൂടേറിയ ദിനം തിങ്കളാഴ്ചയാണെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ് പറയുന്നു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരും. ജൂണ്‍ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരിക്കും അത്. നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കുന്നതാണിത്. കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, തെക്ക് കിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കാട്ടു തീക്കും, വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച ഒരാഴ്ചയായിരുന്നു കഴിഞ്ഞത്. അപ്രതീക്ഷിത കാലാവസ്ഥയാണ് യുകെയെ ആശങ്കയിലാക്കുന്നത്. യൂറോപ്പാകെ ഉഷ്ണത്തിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ്

More »

ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് നിന്ന് 100 മില്യണ്‍ പൗണ്ടിന്റെ കൊക്കെയ്ന്‍ പിടിച്ചെടുത്തു
യുകെയിലെ തുറമുഖത്ത് നിന്ന് ഏകദേശം 100 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. എസെക്സിലെ തുറോക്കിലുള്ള ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് പനാമയില്‍ നിന്ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ക്കടിയില്‍ നിന്നാണ് 2.4 ടണ്‍ ഭാരമുള്ള കൊക്കെയ്ന്‍ അധികൃതര്‍ കണ്ടെത്തിയത്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനില്‍ മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ യുകെയില്‍ കപ്പല്‍ എത്തിയതിന് പിന്നാലെ പിടികൂടുകയായിരുന്നു. തുറമുഖ ഓപ്പറേറ്ററുടെ സഹായത്തോടെ 37 വലിയ കണ്ടെയ്‌നറുകളിലായി ഏകദേശം 96 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. ബോര്‍ഡര്‍ ഫോഴ്‌സിന്റെ കണക്കനുസരിച്ച്, യുകെയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്. 2022 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കൊക്കെയ്ന്‍ മരണങ്ങള്‍ 31% വര്‍ദ്ധിച്ചതായി ഹോം ഓഫീസ് ഡേറ്റ പറയുന്നു. ഈ വാരാന്ത്യത്തില്‍

More »

ആദ്യ വര്‍ഷം തന്നെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ഫ്ലോപ്പെന്ന് വോട്ടര്‍മാര്‍
ആദ്യ വര്‍ഷം തന്നെ പാസ്‌മാര്‍ക്ക് പോലും നേടാനാവാതെ പ്രവര്‍ത്തനം ലേബര്‍ സര്‍ക്കാര്‍. കഴിഞ്ഞ ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പരാജയം ആണെന്നാണ് വോട്ടര്‍മാര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ വര്‍ഷത്തെ പ്രകടനം വെറും മോശമാണെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും വ്യക്തമാക്കുന്നത്. ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി നടത്തുന്ന ഭരണം തീര്‍ത്തും നിരാശാജനകമാണെന്നാണ് 54% വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ലേബറിന് വോട്ട് ചെയ്ത കാല്‍ശതമാനം പേരും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമാണെന്ന് വിധിയെഴുതുന്നു. 37 ശതമാനം പേരാണ് ഭരണം കൊള്ളാമെന്ന് പറയുന്നത്. അതേസമയം മുന്‍ ടോറി ഗവണ്‍മെന്റ് ലേബറിനേക്കാള്‍ മികച്ചതായിരുന്നുവെന്ന് 29 ശതമാനം പേര്‍ കരുതുന്നു. 26

More »

ഇനി രോഗികള്‍ രോഗികള്‍ നല്‍കുന്ന റേറ്റിംഗ് അനുസരിച്ച് എന്‍എച്ച്എസ് ആശുപത്രികളുടെ ഫണ്ടിംഗ്
ഇംഗ്ലണ്ടിലെ ആശുപത്രികള്‍ക്ക് പണം നല്‍കുന്നതും, രോഗികളുടെ റേറ്റിംഗും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍. എന്‍എച്ച്എസിന്റെ 10 വര്‍ഷത്തെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും അകന്ന് നിന്നാല്‍ സേവനങ്ങള്‍ തന്നെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ഈ പദ്ധതി. രോഗികള്‍ അസന്തുഷ്ടരായാല്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു ഭാഗം നഷ്ടപ്പെടുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവഴി രോഗികളുടെ ഭാഗം കേള്‍ക്കാന്‍ ആശുപത്രികള്‍ തയാറാകുകയും, കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് മേല്‍ ഉപകരണമില്ലാതെ സര്‍ജറി നടത്തുന്നത് പോലെയാണ് ഈ പദ്ധതിയെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. രോഗികള്‍ ഉപയോഗിച്ച

More »

നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 'ചിരിക്കുന്ന കൊലയാളി' കുറ്റക്കാരന്‍
യുകെയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ചിരിക്കുന്ന കൊലയാളി എന്ന് അറിയപ്പെടുന്ന ഹബീബുര്‍ മാനിനെ (26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യ കുല്‍സുമ അക്തറിനെ (27)യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്‌നാപ്ചാറ്റില്‍ നിന്ന് കുല്‍സുമയുടെ ലൊക്കേഷന്‍ മനസിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്. നടു റോഡില്‍ വച്ച് പ്രതി ഭാര്യയെ 25 തവണ കുത്തി. അതിന് ശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ചുമാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഭാര്യ മേക്ക് അപ്പ് ധരിക്കുന്നതിനെ പ്രതി എതിര്‍ത്തിരുന്നു. ചായ കുടിക്കുന്നതില്‍ നിന്ന് വിലക്കുകയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നിരന്തരമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭാര്യയെ കൊല്ലുമെന്ന് പ്രതി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions