യു.കെ.വാര്‍ത്തകള്‍

വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണം ഉയരുമ്പോഴും, വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്
ബ്രിട്ടനില്‍ ഭവനവില വര്‍ദ്ധനയ്ക്ക് ഗതിവേഗം നഷ്ടപ്പെട്ടതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല. മാര്‍ച്ച് അവസാനത്തില്‍ വില വര്‍ദ്ധന താഴ്ന്നതാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. വാങ്ങാന്‍ ശ്രമിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉത്സാഹക്കുറവ് നേരിടുകയും, വിപണിയില്‍ എത്തുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് വളര്‍ച്ചയെ താഴേക്ക് വലിക്കുന്നതെന്ന് സൂപ്ല പറയുന്നു. അതുകൊണ്ട് തന്നെ വില ഇനിയും താഴുമെന്നാണ് പ്രവചനങ്ങള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഭവനവിലകള്‍ 1.6 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2024-ല്‍ ഈ സമയത്ത് 1.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. എന്നിരുന്നാലും 2023 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 0.2 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വളര്‍ച്ച. ശരാശരി വീടിന്റെ വില ഇപ്പോള്‍ 268,000 പൗണ്ടിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4270 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഇത്. സീസണല്‍ വിഷയങ്ങള്‍ക്ക് പുറമെ

More »

പോയ വര്‍ഷം ലൈസന്‍സ് നഷ്ടപ്പെട്ടത് 1500-ല്‍ അധികം കെയര്‍ ഹോമുകള്‍ക്ക്
യു കെയിലെ കെയര്‍വര്‍ക്കര്‍മാരുടെ കുറവ് പരിഹരിക്കാനായി വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ തെരുവിലായ സ്ഥിതി. സര്‍ക്കാരിന്റെ കര്‍ശന നിയമങ്ങള്‍ മൂലം പല കെയര്‍ സേവന ദാതാക്കള്‍ക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് നഷ്ടമായതാണ് കാരണം. ഇത്തരത്തില്‍ യു കെയില്‍ എത്തിയ പല കെയര്‍വര്‍ക്കര്‍മാരും ചൂഷണത്തിനു വിധേയരായി ജീവിക്കുകയായിരുന്നു. ഇപ്പോള്‍ തൊഴില്‍ കൂടി നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണവര്‍ക്ക്. ബി ബി സി വിവരാവകാശ നിയമപ്രകാരം നേടിയ രേഖകള്‍ പറയുന്നത് 2024 ല്‍ 1,514 കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകളാണ് റദ്ദാക്കിയത് എന്നാണ്. 2023 ല്‍ ഇത് കേവലം 336 ആയിരുന്നു. അതായത്, 350 അതമാനത്തിന്റെ വര്‍ദ്ധനവ്. ഇവയില്‍ മൂന്നില്‍ ഒന്നും ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. സര്‍ക്കാരിന്റെ കര്‍ശന നടപടികളുടെ ഭാഗമായി

More »

എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ യോഗ്യതക്കായി 36 കോഴ്‌സുകള്‍ അംഗീകരിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍
പ്രതിവര്‍ഷം എന്‍എച്ച്എസില്‍ ആയിരത്തിലേറെ ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ക്ക് ജോലി ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍. ഫിസിഷ്യന്‍ അസോസിയേറ്റുമാരെയും, അനസ്‌തേഷ്യ അസോസിയേറ്റുമാരെയും പഠിപ്പിക്കാനായി 36 കോഴ്‌സുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ജിഎംസി വ്യക്തമാക്കി. ഈ കോഴ്‌സുകളിലൂടെ ഓരോ വര്‍ഷവും 1059 പിഎമാരും, 42 എഎമാരുമാണ് യോഗ്യത നേടുക. പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയത് വഴി പിഎമാരും, എഎമാരും ആവശ്യത്തിന് അറിവും, യോഗ്യതയും നേടി സുരക്ഷിതമായി പ്രാക്ടീസ് ചെയ്യുന്നുവെന്ന് രോഗികള്‍ക്കും, എംപ്ലോയര്‍മാര്‍ക്കും, സഹജീവനക്കാര്‍ക്കും ഉറപ്പ് ലഭിക്കുമെന്ന് ജിഎംസി ചൂണ്ടിക്കാണിച്ചു. ഹെല്‍ത്ത്, ലൈഫ് സയന്‍സ് ഡിഗ്രി നേടുകയും, രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പരിശീലനം നേടിയവരുമാണ് പിഎ ആവുന്നത്. ഒരു ഡോക്ടറുടെ

More »

വിമാന യാത്രയ്ക്കിറങ്ങുന്നവര്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കണം
വിമാന യാത്രയില്‍ ബ്രിട്ടീഷുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉള്‍പ്പെടെ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സിഎഎ മുന്നറിയിപ്പില്‍ പറയുന്നു. പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് ജനുവരിയില്‍ തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് എയര്‍ലൈനുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യാത്ര പുറപ്പെടും മുമ്പ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം. ഫ്‌ളൈറ്റിനായി ബാഗുകള്‍ പാക്ക് ചെയ്യുമ്പോള്‍

More »

യൂറോപ്പ് ഇരുട്ടില്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിനും, പോര്‍ച്ചുഗലും
വൈദ്യുതി ബന്ധത്തില്‍ സാരമായ തടസ്സങ്ങള്‍ നേരിട്ടതോടെ യൂറോപ്പ് ഇരുട്ടില്‍. അവസ്ഥ രൂക്ഷമായതോടെ സ്‌പെയിനും, പോര്‍ച്ചുഗലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ രണ്ട് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സിലെ ചില ഭാഗങ്ങളും ഇരുട്ടിലാണ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ട്രെയിനുകളില്‍ ആയിരങ്ങള്‍ കുടുങ്ങിയ നിലയിലാണ്. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും, വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കയിലായ ജനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാക്കി. സ്ഥിതി ഏതാനും ദിവസം നീണ്ടുനില്‍ക്കുമെന്നാണ് ആശങ്ക. ഇരുട്ടിലാഴ്ന്നതോടെ ഉടലെടുത്ത പ്രതിസന്ധി നേരിടാന്‍ സ്‌പെയിന്‍ ആഭ്യന്തര മന്ത്രാലയം 30,000 പോലീസ് ഓഫീസര്‍മാരെ രംഗത്തിറക്കി. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തടസ്സം നേരിടുകയാണ്. അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പോര്‍ച്ചുഗലിന്റെ റെഡെസ് എനെര്‍ജെറ്റികാസ് നാകിയോനെയ്‌സ് വ്യക്തമാക്കുന്നത്.

More »

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍; ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് മാസ വാടക 1349 പൗണ്ടിലെത്തി
യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി രാജ്യത്തു വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍. ബ്രിട്ടനിലെ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് താണ്ടിയെന്നാണ് റൈറ്റ്മൂവ് പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് പ്രതിമാസ വാടക ഇപ്പോള്‍ 1349 പൗണ്ടിലേക്ക് എത്തിയെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ പറയുന്നത്. അതേസമയം തലസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം വട്ടവും റെക്കോര്‍ഡ് സൃഷ്ടിച്ച് പ്രതിമാസ വാടക 2698 പൗണ്ടിലുമെത്തി. എന്നിരുന്നാലും വാടക വിപണിയില്‍ ശരാശരി നിരക്കുകള്‍ 2020 മുതലുള്ള വേഗതയില്‍ കൂടിയിട്ടില്ലെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു. കാല്‍ശതമാനം റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പരസ്യം ചെയ്തിട്ടുള്ള നിരക്കുകള്‍ കുറഞ്ഞതായും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്താക്കി. 2018 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്. ഈ വര്‍ഷത്തെ ആദ്യ മൂന്ന്

More »

4 മില്ല്യണ്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യൂണിഫോമുകളില്‍ മാറ്റം; രക്ഷിതാക്കള്‍ക്ക് ചെലവ് കുറയും
യുകെയില്‍ സ്‌കൂള്‍ യൂണിഫോം പോളിസിയില്‍ വരുന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ക്ക് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നു റിപ്പോര്‍ട്ട് . ഇംഗ്ലണ്ടിലെ നാല് മില്ല്യണ്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന യൂണിഫോം നയം ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുകയാണ് പത്തില്‍ ഏഴ് സെക്കന്‍ഡറി സ്‌കൂളുകളെയും, 35% പ്രൈമറി സ്‌കൂളുകളെ ബാധിക്കുന്നതാണ് മാറ്റങ്ങളെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നു. ഈ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിതമായി നല്‍കാവുന്ന ബ്രാന്റഡ് ഐറ്റങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയും, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബ്രാന്റഡ് ടൈ കൂടിയുമാണ് നല്‍കാന്‍ കഴിയുക. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്ലിന്റെ ഭാഗമാണ് ഈ പുതിയ നിയമം. പാര്‍ലമെന്റില്‍ നിരവധി ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇത് നിയമമായി മാറുക. കുടുംബങ്ങള്‍ പണം ലാഭിക്കാന്‍ കഴിയുമെന്നാണ്

More »

കുട്ടികളുടെ ആര്‍ട്ടിഫിഷ്യല്‍ ലൈംഗിക ചിത്രങ്ങള്‍ വ്യാപകം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട്
കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമായി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് രംഗത്തുവന്നു. കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികതയും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ആണ് ശക്തമായിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉള്ള ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'നഗ്നത' അനുവദിക്കുന്ന ആപ്പുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ആവശ്യമാണെന്ന് ഡാം റേച്ചല്‍ ഡിസൂസ പറഞ്ഞു. യഥാര്‍ത്ഥ ആളുകളുടെ ഫോട്ടോകള്‍ Al ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നരായി കാണിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ ശരീരത്തിന്റെ നഗ്നത സൃഷ്ടിക്കാന്‍ മാത്രമായി നിരവധി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളതായി തിങ്കളാഴ്ച

More »

ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ ആറ് മാസം കാക്കേണ്ട സ്ഥിതി
ലണ്ടന്‍ : യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് അപ്പോയിന്‍മെന്റ് കിട്ടാന്‍ കുറഞ്ഞത് ആറ് മാസം കാക്കേണ്ട സ്ഥിതി/ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) യുടെ വെബ്‌സൈറ്റില്‍ കയറി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുന്നവര്‍ക്ക് അനന്തമായ കാത്തിരിപ്പാണ് ലഭിക്കുക. കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തന്നെ ടെസ്റ്റ് നടത്താന്‍ ആകാത്തതിനാല്‍ പലരും എന്ന് ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കും എന്നറിയാതെ വലയുകയാണ്. ചിലരെങ്കിലും പണം മുടക്കി സ്ലോട്ടുകള്‍ ലഭ്യമാകുമ്പോള്‍ അറിയിപ്പ് തരുന്ന ആപ്പുകള്‍ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. യുകെയിലെ 319 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ടെസ്റ്റിംഗ് സ്ലോട്ട് ലഭിക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം 22 ആഴ്ചകളാണെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുക്കാല്‍ പങ്ക് കേന്ദ്രങ്ങളിലും ഇത് 24 ആഴ്ചകള്‍ വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions