യു.കെ.വാര്‍ത്തകള്‍

41% കെയറര്‍മാരും ജോലിയില്‍ നിന്നും പിന്‍വാങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ലക്ഷ്യമിടുന്നു


അടുത്ത വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 41 ശതമാനം കെയറര്‍മാരാണ് ജോലി സ്ഥലത്ത് വിട്ടിറങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ബന്ധുവിനെ പരിപാലിക്കുന്നതിനായാണ് അവര്‍ ജോലി ഒഴിവാക്കുന്നത്. വര്‍ക്ക്‌ഫോഴ്‌സില്‍ നിന്നും ഫാമിലി കെയറര്‍മാരുടെ പലായനം ട്രഷറിക്ക് 6.2 ബില്ല്യണ്‍ പൗണ്ട് വരുന്ന നികുതി നഷ്ടവും, അധിക ബെനഫിറ്റ് പെയ്‌മെന്റുകളുമായി കലാശിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2021-22 വര്‍ഷത്തില്‍ ഏകദേശം 400,000 പേരാണ് ബന്ധുവിനെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചത്. ജോലിയിലെ ഉയര്‍ന്ന ഡിമാന്‍ഡുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ക്ക് ജോലി വിടേണ്ടിവന്നത്. സാമ്പത്തികമായി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്നവരെ ജോലിയിലേക്ക് മടക്കിയെത്തിക്കാനുള്ള ഗവണ്‍മെന്റ് ലക്ഷ്യം ഫാമിലി കെയറര്‍മാര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കാതെ ഫലപ്രദമാകില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ തന്നെ കനത്ത സമ്മര്‍ദം നേരിടുന്ന സോഷ്യല്‍ കെയര്‍ സിസ്റ്റത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇത് ഉപകരിക്കുക. ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ 65 ശതമാനം ഫാമിലി കെയറര്‍മാരും ജോലിയില്ലാത്ത നിലലയിലാണ്. കൃത്യമായ പിന്തുണ ലഭ്യമായാല്‍ 64 ശതമാനം പാര്‍ട്ട്‌ടൈം ജോലിക്കാരും ജോലി സ്ഥലത്തേക്ക് മടങ്ങുകയോ, പ്രവൃത്തി സമയം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാന്‍ തയ്യാറാണ്.
ഏതായാലും മലയാളികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ കെയറര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയാണ്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions