യു.കെ.വാര്‍ത്തകള്‍

സമരങ്ങള്‍ക്കിടെയിലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു!

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്കിടയിലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നേരിയ കുറവ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം നടത്തിയതിന് പിന്നാലെയാണ് ഏവരെയും അതിശയിപ്പിച്ച് കണക്കുകള്‍ പുറത്തുവരുന്നത്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് തുടര്‍ച്ചയായ നാലാം മാസവും താഴ്ന്നു. എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6.32 മില്ല്യണ്‍ രോഗികള്‍ക്ക് ആവശ്യമുള്ള 7.60 മില്ല്യണ്‍ ചികിത്സകളാണ് ജനുവരി അവസാനത്തോടെ 7.58 മില്ല്യണിലേക്ക് ചുരുങ്ങിയത്. ജനുവരിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഇടിവ് എന്നതാണ് ശ്രദ്ധേയം .

അതേസമയം 18 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ ക്യാന്‍സര്‍ പരിചരണവും ലക്ഷ്യത്തില്‍ താഴെയാണ്. ആകെ വെയ്റ്റിംഗ് ലിസ്റ്റ് കുറഞ്ഞെങ്കിലും 18 മാസത്തിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം ഡിസംബര്‍ അവസാനത്തെ 13,164 എന്നതില്‍ നിന്നും 14,013-യിലേക്കാണ് ഉയര്‍ന്നത്.

2023 ഏപ്രിലിനകം 18 മാസത്തിലേറെയുള്ള കാത്തിരിപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടും, ഗവണ്‍മെന്റും ലക്ഷ്യമിട്ടത്. അതിസങ്കീര്‍ണ്ണമായ കേസുകളും, കൂടുതല്‍ തയ്യാറാകുന്ന രോഗികളെയും ഒഴിവാക്കി നിര്‍ത്തി ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല.

ചികിത്സ ആരംഭിക്കാനായി 52 ആഴ്ചയില്‍ കൂടുതല്‍ കാത്തിരുന്ന രോഗികളുടെ എണ്ണം ഡിസംബറിലെ 337,450-ല്‍ നിന്നും 321,394-ലേക്കാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിലേറെയുള്ള കാത്തിരിപ്പ് പട്ടിക 2025 മാര്‍ച്ചോടെ ഇല്ലാതാക്കാനായിരുന്നു പദ്ധതി. എന്‍എച്ച്എസിലെ സമരങ്ങളാണ് വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുന്നതിന് പ്രധാന തടസ്സമെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം നടത്തിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്രതിജ്ഞാബദ്ധയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. നിരവധി സമരങ്ങളും, തടസ്സങ്ങളും, റെക്കോര്‍ഡ് വിന്റര്‍ സമ്മര്‍ദങ്ങളും അതിജീവിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്, അവര്‍ ചൂണ്ടിക്കാണിച്ചു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions