യു.കെ.വാര്‍ത്തകള്‍

ആദ്യ വീട് വാങ്ങലുകാരില്‍ കാല്‍ശതമാനത്തെയും അനുഗ്രഹിക്കുന്നത് വീട്ടുകാരുടെ സഹായം


യുകെയില്‍ ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തുന്നു. നാട്ടുകാര്‍ക്ക് സ്വന്തമായി വീട് വാങ്ങാനുള്ള അവസരം നിഷേധിക്കുന്നുവെന്നാണ് വിമര്‍ശനം. ആയിരക്കണക്കിന് യുവാക്കളാണ് വീട് വാങ്ങാനായി അമ്മയുടെയും, അച്ഛന്റെയും 'ബാങ്കിനെ' ആശ്രയിക്കുന്നതെന്നാണ് തെളിവുകള്‍ പുറത്തുവരുന്നത്.

യുവാക്കള്‍ക്കിടയില്‍ ഭവന ഉടമകളുടെ നിരക്ക് താഴുന്നത് നേരിടാന്‍ കണ്‍സര്‍വേറ്റീവുകള്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. വര്‍ഷത്തില്‍ 300,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പരാജയമാകുകയും ചെയ്തു.

ഇതിനിടയിലാണ് യുവാക്കള്‍ വീട് വാങ്ങാനായി സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും സഹായം തേടുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ ഡെപ്പോസിറ്റുകളില്‍ സഹായം ലഭിക്കുന്നവരുടെ എണ്ണം 2022-23 വര്‍ഷത്തില്‍ 37 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷത്തെ 27 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന.

കൂടാതെ 2023-ല്‍ പുതിയ വീടുകള്‍ പണിയാനുള്ള സൈറ്റുകള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുതിയ വീടുകള്‍ക്കുള്ള അംഗീകാരത്തില്‍ 20% ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ യുവാക്കള്‍ക്ക് സ്വന്തം വീട് എന്നത് വിദൂര സ്വപ്‌നമായി മാറുന്നുവെന്നാണ് കരുതുന്നത്.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions