യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനകേസ്: ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്

സൈബര്‍ ഫ്ലാഷിങ് (ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനം) കുറ്റത്തിന് ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് ഇംഗ്ലണ്ടിലും വെയില്‍സിലും സൈബര്‍ ഫ്ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് (39) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. എസെക്‌സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കുക ആയിരുന്നു. അപ്പോള്‍ തന്നെ നിക്കോളാസ് ഹോക്സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പറഞ്ഞു.


പിതാവിന്റെ ഫോണ്‍ ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയേട് പ്രതി ആവശ്യപ്പെട്ടതായി സൗത്ത്‌ഹെന്‍ഡ് ക്രൗണ്‍ കോടതിക്ക് ബോധ്യപ്പെട്ടു. 60 വയസുകാരിക്ക് വാട്ട്സ്ആപ്പ് വഴിയാണ് ഫോട്ടോ അയച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇരകള്‍ രണ്ടുപേരും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയും അതേ ദിവസം തന്നെ പ്രതിക്കെതിരെ എസെക്സ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുമ്പ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നിക്കോളാസ് ഹോക്സിന് ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.



16 വയസിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട ശേഷം നിക്കോളാസ് ഹോക്സിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിലുണ്ടായിരുന്നു. കുറ്റവാളികള്‍ സമൂഹമാധ്യമങ്ങള്‍, ഡേറ്റിങ് ആപ്പുകള്‍, ബ്ലൂടൂത്ത് അല്ലെങ്കില്‍ എയര്‍ഡ്രോപ്പ് എന്നിവയില്‍ ആളുകള്‍ക്ക് ആവശ്യപ്പെടാത്ത ലൈംഗിക ചിത്രം അയയ്ക്കുന്നത് സൈബര്‍ ഫ്ലാഷിങ് കേസില്‍ ഉള്‍പ്പെടും. കുറ്റകൃത്യത്തിനും മറ്റ് ഇമേജ് അധിഷ്ഠിത ദുരുപയോഗങ്ങള്‍ക്കും ഇരയായവര്‍ക്ക് ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം ജീവിതകാലം മുഴുവനും അവരുടെ സ്വകാര്യത ഉറപ്പാക്കും.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions