യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 25 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്ക് നോട്ടുമായി ജോലിക്കാര്‍

യുകെയില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നവരില്‍ 90 ശതമാനവുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍. 25 വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്ക് നോട്ടുമായാണ് ജോലിക്കാര്‍ വിശ്രമിക്കുന്നത്. രോഗം ബാധിച്ചതായി രേഖപ്പെടുത്തി ജോലിയില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ രാജ്യത്തെ പിന്നോട്ട് അടിപ്പിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു . കഴിഞ്ഞ നാലര വര്‍ഷമായി ജോലി ചെയ്യാന്‍ തീരെ വയ്യെന്ന് രേഖപ്പെടുത്തുന്ന ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് വ്യക്തമാക്കി.

1990-കളുടെ അവസാനത്തിന് ശേഷമുള്ള ഏറ്റവും തുടര്‍ച്ചയായി നീളുന്ന ട്രെന്‍ഡ് കൂടിയാണിത്. ആ സമയത്ത് 2.4 മില്ല്യണിലെത്തിയ രോഗം മൂലം ലീവെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 2.7 മില്ല്യണിലാണ്. സാമ്പത്തിക സ്തംഭനത്തില്‍ ബ്രിട്ടന്റെ 'ജോലി ചെയ്യുന്നത് തടയുന്ന രോഗങ്ങള്‍' പ്രധാന ഘടകമാണ്. ആളുകള്‍ ജോലി ചെയ്യാതെ ഇരിക്കുന്നതും, ജോലിക്കായി തിരച്ചില്‍ നടത്താതിരിക്കുകയും ചെയ്യുന്ന കണക്കാണിത്.

ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുക മാത്രമല്ല, വെല്‍ഫെയര്‍ ബില്ലും പെരുപ്പിക്കും. ദശകത്തിന്റെ അവസാനത്തോടെ ബെനഫിറ്റ് ബില്ലുകള്‍ 90.9 ബില്ല്യണ്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. ഈ വര്‍ഷം 65.7 ബില്ല്യണ്‍ പൗണ്ടാണ് ആരോഗ്യ, വൈകല്യ ബെനഫിറ്റ് ഇനത്തില്‍ ഒഴുകുന്നത്.

16 മുതല്‍ 24 വയസ് വരെയുള്ളവരും, 50 മുതല്‍ 64 വയസ് വരെയുള്ളവരുമായി ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നവരില്‍ 90 ശതമാനവുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. എന്നാല്‍ ഇത് വ്യക്തികളുടെ ജീവിത നിലവാരത്തെയും, കരിയര്‍ വഴികളെയും സാരമായി ബാധിക്കുമെന്ന് സീനിയര്‍ ഇക്കണോമിസ്റ്റ് ലൂയിസ് മര്‍ഫി ചൂണ്ടിക്കാണിച്ചു.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions