യു.കെ.വാര്‍ത്തകള്‍

തൊഴില്‍ ഇല്ലാതെ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍

യുകെയില്‍ ജോലിയില്ലാത്ത വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനാരംഭിച്ചു. സ്‌പോണ്‍സര്‍മാര്‍ക്ക് ജോലി നല്‍കാന്‍ കഴിയാത്തതുള്‍പ്പെടെ പ്രതിസന്ധിയില്‍ പല ആരോഗ്യ പ്രവര്‍ത്തകരും അകപ്പെട്ടിട്ടുണ്ട്.

സ്ഥാപനങ്ങളുടെ തെറ്റ് മൂലം സ്‌പോണ്‍സര്‍ ചെയ്യാനുള്ള ലൈസന്‍സ് നഷ്ടമായവരും ഉണ്ട്. ഇങ്ങനെ യുകെയിലെത്തി ജോലി കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് 60 ദിവസമെന്നത് വളരെ ചെറിയ കാലയളവാണ്. ഇതിനുള്ളില്‍ യുകെ വിട്ടുപോകേണ്ടിവരുന്നത് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.

കുട്ടികളുടെ പഠനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകുകയും വിമാനടിക്കറ്റ്, സ്ഥലം മാറാനുള്ള ചെലവ് എല്ലാത്തിനുമുള്ള പണ നഷ്ടവും തിരിച്ചടിയാണ്. ഇതിനായി ഒരു വര്‍ഷത്തെ സാവകാശമാണ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. കടക്കെണിയിലാണ് പലരും മറ്റൊരു ജോലി തേടി അലയുന്നത്.

ലൈസന്‍സ് നഷ്ടമായ യുകെ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള താമസം നീട്ടി നല്‍കാനുമാവില്ല. ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ജോലി കണ്ടെത്തുന്നതിനായി വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കാലാവധി കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് സജീവമാണ്.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions