യു.കെ.വാര്‍ത്തകള്‍

ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാവുന്ന അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു


നദികളിലും കുളങ്ങളിലും മാത്രമല്ല ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാന്‍ കഴിയുന്ന മാരക അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു. മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക.

തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്. കഴുത്തില്‍ വേദന, ആശയക്കുഴപ്പം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയൊക്കെ ദൃശ്യമാകും. നീഗ്ലേരിയയിലും മറ്റ് അമീബിയകളിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തി പരിചയമുള്ള മൈക്രോബയോളജിസ്റ്റായ പ്രൊഫസര്‍ നവീദ് ഖാന്‍ പറയുന്നത്. ഈ അമീബ ബാധിച്ചാല്‍ മരണ സാധ്യത വളരെ വലുതാണ്.

ഇപ്പോള്‍, എഡിന്‍ബര്‍ഗിലെ ഒരു ലാബില്‍ ഗവേഷണം നടത്തുന്ന ഖാന്‍, നേരത്തെ ലണ്ടനിലെയും നോട്ടിംഗ്ഹാമിലെയും ജലശുദ്ധീകരണ പ്ലാന്റുകളില്‍ ഈ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പക്ഷെ, അത് ജലം ശുദ്ധീകരിക്കുന്നതിന് മുന്‍പായിരുന്നു. ഇളം ചൂടുള്ള കാലാവസ്ഥയിലാണ് ഈ അമീബയെ കൂടുതലായി കണ്ടു വരിക .കാലാവസ്ഥാ വ്യതിയാനം കാരണമാണ് അമീബ വളരുന്നതെന്നാണ് റിപ്പോര്‍ട്ട്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions