യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ 10 മില്ല്യണ്‍ പേര്‍! യഥാര്‍ത്ഥ കണക്കുകള്‍ വളരെക്കൂടുതല്‍

എന്‍എച്ച്എസില്‍ അപ്പോയിന്റ്‌മെന്റിനും, ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം ഏകദേശം 10 മില്ല്യണ്‍ വരുമെന്ന് കണക്കുകള്‍. മുന്‍പ് കണക്കാക്കിയതിലും 2 മില്ല്യണ്‍ അധികം പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സര്‍വ്വെ പറയുന്നു.

90,000 മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ ഒഎന്‍എസ് സര്‍വ്വെയിലാണ് 21% രോഗികള്‍ ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍ക്കായും, എന്‍എച്ച്എസില്‍ ചികിത്സ ആരംഭിക്കാനും കാത്തിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. ഇത് ആനുപാതികമായി കണക്കാക്കിയാല്‍ 9.7 മില്ല്യണ്‍ ജനങ്ങളെന്ന് വരും. അതേസമയം ജനുവരിയില്‍ എന്‍എച്ച്എസ് ഔദ്യോഗിക കണക്ക് പ്രകാരം വെയ്റ്റിംഗ് ലിസ്റ്റ് 7.6 മില്ല്യണിലാണ്.

16 മുതല്‍ 24 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് കാലതാമസം ഏറ്റവും കൂടുതലെന്ന് സര്‍വ്വെ പറയുന്നു. ഒരു വര്‍ഷത്തിലേറെ കാത്തിരിക്കുന്നതായി ഇവരില്‍ അഞ്ചിലൊന്ന് പേരും വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് യഥാര്‍ത്ഥ കാത്തിരിപ്പ് പട്ടികയ്ക്ക് നീളമേറുന്നതായി സൂചിപ്പിക്കുന്നത്.

ആദ്യമായാണ് ആശുപത്രി അപ്പോയിന്റ്‌മെന്റ്, ടെസ്റ്റ്, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് എന്നിവയ്ക്കായി കാത്തിരിക്കുന്നവരുടെ സര്‍വ്വെ നടത്തിയതെന്ന് ഒഎന്‍എസ് പറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുമെന്ന വാഗ്ദാനം ഋഷി സുനാക് ലംഘിച്ചതായി ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. സേവനങ്ങള്‍ വെട്ടിക്കുറച്ചും, ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും കുറച്ചും, രോഗികളെ കാത്തിരിപ്പിക്കാനാണ് കണ്‍സര്‍വേറ്റീവുകളുടെ നീക്കമെന്നും ലേബര്‍ ആരോപിച്ചു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions