യു.കെ.വാര്‍ത്തകള്‍

വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ശമ്പള പരിധി പ്രാബല്യത്തില്‍

കുടിയേറ്റ കണക്കുകള്‍ കുറയ്ക്കാനുള്ള കര്‍ശനമായ നടപടികളുടെ ഭാഗമായി കൊണ്ടുവന്ന, വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ശമ്പള പരിധി പ്രാബല്യത്തില്‍. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ റൂട്ടില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ശമ്പള പരിധി 26,200 പൗണ്ടിന് പകരം 38,700 പൗണ്ടായിരിക്കും. 48 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുള്ളത്.

മാന്യവും, കൃത്യവുമായ നടപടികളുടെ ഭാഗമാണിതെന്ന് യുകെ ഹോം ഓഫീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ വര്‍ഷം യുകെയിലെത്തിയ 300,000 ആളുകള്‍ക്ക് സമാനമായ കുറവാണ് ഇനി വരിക. കൂടാതെ ചെലവ് കുറഞ്ഞ് വിദേശ ജോലിക്കാരെ നിയോഗിക്കുന്ന രീതിക്കും നിയന്ത്രണം വരും. 'വിദേശത്ത് നിന്നും ലാഭത്തില്‍ ജോലിക്കാരെ എത്തിക്കുന്നതിന് അവസാനം ആകുകയാണ്. കൂട്ടക്കുടിയേറ്റം സ്ഥിരതയില്ലാത്തതാണ്. ഇത് കഠിനാധ്വാനം ചെയ്യുന്ന ആളുകളുടെ വരുമാനം കുറയ്ക്കും', യുകെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

ബ്രിട്ടീഷ് ജോലിക്കാരെ ഒന്നാമതാക്കി വെച്ച് എംപ്ലോയേഴ്‌സും അവരുടെ പങ്ക് വഹിക്കണമെന്ന് ഹോം സെക്രട്ടറി ആവശ്യപ്പെടുന്നു. ഏപ്രില്‍ 1ന് വിദേശ അപേക്ഷകര്‍ക്ക് ഫാമിലി വിസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ആവശ്യമുള്ള ചുരുങ്ങിയ വരുമാനം 18,000 പൗണ്ടില്‍ നിന്നും 29,000 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ഈ തുക സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പരിധിയായ 38,700 പൗണ്ടിലേക്ക് ഉയര്‍ത്തും.

യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ മുന്നിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ ഈ മാറ്റം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒഎന്‍എസ് കണക്ക് പ്രകാരം 2022 സെപ്റ്റംബര്‍ മുതല്‍ 2023 വരെ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ ഇന്ത്യക്കാരുടെ എണ്ണം 11 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.


  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions