യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയില്‍; 18 ആഴ്ചത്തെ കാത്തിരിപ്പ്

ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്കു പോലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ ആഘാതം നേരിടേണ്ട സ്ഥിതി. കോവിഡ് മഹാമാരിക്ക് ശേഷം കാത്തിരിപ്പ് അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടില്‍ 163,000-ലേറെ രോഗികളാണ് ചുരുങ്ങിയത് 18 ആഴ്ചയുള്ള ചികിത്സാ താമസം നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2020 ഫെബ്രുവരിയില്‍ 32,000-ല്‍ നിന്ന കണക്കുകള്‍ 2022 ഫെബ്രുവരിയില്‍ ഇരട്ടിയായി. എന്‍എച്ച്എസ് നിബന്ധനകള്‍ പ്രകാരം 92 ശതമാനം രോഗികളെയും റഫര്‍ ചെയ്ത് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ എന്‍എച്ച്എസില്‍ ഇപ്പോള്‍ നേരിടുന്നത് ഏറ്റവും ദുരിതമേറിയ ഹൃദ്രോഗ പരിചരണ പ്രതിസന്ധിയാണെന്ന് ചാരിറ്റികള്‍ കുറ്റപ്പെടുത്തുന്നു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ചികിത്സയ്ക്ക് മുന്നെ തന്നെ ഹൃദയാഘാതവും, സ്‌ട്രോക്കും നേരിടുന്ന അവസ്ഥയാണുള്ളത്. പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പ്രതികരിച്ചു. ജീവന്‍ രക്ഷിക്കുന്ന ഹൃദയ പരിചരണത്തിന് മുന്‍ഗണ നല്‍കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരിയില്‍ കാര്‍ഡിയാക് വെയ്റ്റിംഗ് ലിസ്റ്റ് 408,548 ആയി ഉയര്‍ന്നുവെന്നും പുതിയ ഹെല്‍ത്ത് സര്‍വ്വീസ് ഡാറ്റ പറയുന്നു. 2023 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 409,541 ആണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions