യു.കെ.വാര്‍ത്തകള്‍

താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ; രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്

താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം . ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന സ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലെന്നത് രോഗികളുടെ സുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

റസിഡന്റ് സ്റ്റാഫുകള്‍ മൂലം ഒറ്റപ്പെടലും, പേടി മാത്രമെന്ന് മുദ്രകുത്തലും നേരിട്ട നിരവധി രോഗികളുണ്ടെന്നും, ഇത് ശത്രുതാമനോഭാവമുള്ള അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥ മൂലം തെറ്റുകള്‍ സംഭവിച്ചാല്‍ അത് മറ്റുള്ളവരുടെ മേല്‍ പഴി ചാരുന്ന രീതി രൂപം കൊള്ളുകയും, പരിചരണം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായി ഗവേഷകര്‍ പറഞ്ഞു.

ഇത്തരം പ്രൊഫഷണലുകളെ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്‍എച്ച്എസ് നേതാക്കള്‍ പുനരാലോചിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ലോക്കം വര്‍ക്കിംഗ് സംവിധാനങ്ങള്‍ രോഗികളുടെ സുരക്ഷയെയും, പരിചരണത്തിന്റെ മേന്മയെയും ബാധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയത്. ലോക്കം ഡോക്ടര്‍മാരെയും, ഏജന്‍സികളെയും, സ്ഥിരമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, രോഗികള്‍ എന്നിവരെയാണ് ഇന്റര്‍വ്യൂ ചെയ്തത്.

പ്രൈമറി, സെക്കന്‍ഡറി കെയര്‍ സംവിധാനങ്ങളിലെ ജോലിക്കാരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. പരിചിതമല്ലാത്ത അന്തരീക്ഷത്തില്‍ കാര്യമായ വിവരങ്ങള്‍ നല്‍കാതെ, പിന്തുണയും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നതായി താല്‍ക്കാലിക ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കമ്പ്യൂട്ടര്‍ മുതല്‍ പോളിസി, പ്രൊസീജ്യര്‍, ബില്‍ഡിംഗ് എന്നിവയിലെ നിയന്ത്രണങ്ങളും, വിലക്കുകളും മൂലം തങ്ങള്‍ക്ക് ജോലി സുരക്ഷിതമായി, ഫലപ്രദമായി ചെയ്യാന്‍ പരിമിതികള്‍ നേരിടുന്നതായി ഇവര്‍ പറയുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions