യു.കെ.വാര്‍ത്തകള്‍

യുകെ വാടക വിപണിയില്‍ ഒരു വര്‍ഷത്തിനിടെ 9.2% റെക്കോര്‍ഡ് നിരക്ക് വര്‍ധന

യുകെ വാടക വിപണിയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്ക് വര്‍ധന. ഉണ്ടായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശതമാന വളര്‍ച്ചയാണ് ഇതെങ്കിലും റെന്റല്‍ ഇന്‍ഫ്‌ളേഷന്‍ കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.


വാടകക്കാര്‍ക്ക് നിരക്കുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഈ ഇടിവ് തുടങ്ങുന്നത്. സ്‌കോട്ട്‌ലണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട വര്‍ധന നേരിട്ടത്. ശരാശരി 10.5% വര്‍ധന, അതായത് പ്രതിമാസം 947 പൗണ്ട് വീതമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടില്‍ ശരാശരി പ്രതിമാസ വാടകയില്‍ 9.1% വളര്‍ച്ച രേഖപ്പെടുത്തി 1285 പൗണ്ടിലേക്കും വര്‍ധിച്ചു.


വെയില്‍സില്‍ റെന്റല്‍ വര്‍ധന 9 ശതമാനത്തിലാണ്, ഇതോടെ പ്രതിമാസം 727 പൗണ്ടെന്ന നിലയിലാണ് വാടകകള്‍. ഉയര്‍ന്ന വാടക തുടരുന്ന ലണ്ടനിലാണ് പ്രധാനപ്പെട്ട കുതിച്ചുചാട്ടം നേരിട്ടത്. കഴിഞ്ഞ വര്‍ഷം 11.2% വര്‍ധനവാണ് ഇവിടെ സംഭവിച്ചത്. ഇംഗ്ലണ്ട് നോര്‍ത്ത് ഈസ്റ്റിലാണ് നേരിയ ആശ്വാസമുള്ളത്, ഇവിടെ 6.1% വര്‍ധനവാണുള്ളത്.


എന്നാല്‍ ഉയര്‍ന്ന വാടക നല്‍കാനുള്ള വാടകക്കാരുടെ ശേഷി പരിധി കടക്കുന്നതോടെ നാടകീയമായ നിരക്ക് വര്‍ധനവുകള്‍ക്ക് അവസാനമാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ശമ്പളത്തിനും, താങ്ങാന്‍ കഴിയുന്ന നിരക്കിനും ആനുപാതികമായി വാടക നിരക്കുകള്‍ മാറുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

വാടകനിരക്കിലെ ചെലവ് മലയാളികളടക്കമുള്ള കുടിയേറ്റ ജനതയ്ക്കു വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പലിശ നിരക്ക് കൂടിയ നിലയില്‍ തുടരുന്നതോടെ സ്വന്തമായി വീട് എന്ന സ്വപ്‌നവും നടക്കാത്ത സ്ഥിതിയാണ്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions