യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ഉണ്ടെന്നറിഞ്ഞാലും എന്‍എച്ച്എസ് ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ്

എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്ന സമയത്തില്‍ 2020 മുതല്‍ ഇരട്ടി വര്‍ധനവ്. കാന്‍സര്‍ പരിചരണം ആരംഭിക്കാനായി ഏകദേശം 16,000 രോഗികളാണ് നാല് മാസത്തിലേറെ കാത്തിരിക്കേണ്ടി വന്നത്. നാല് വര്‍ഷത്തിനിടെ അടിയന്തര റഫറല്‍ ലഭിച്ച രോഗികള്‍ക്കാണ് ഈ ദുരവസ്ഥ.

എന്‍എച്ച്എസ് ലക്ഷ്യമിടുന്നതിന്റെ ഇരട്ടിയാണ് ഇത്. കാന്‍സര്‍ ഉള്ളതായി സംശയം തോന്നിയാല്‍ രണ്ട് മാസത്തിനകം ചികിത്സ ആരംഭിക്കണമെന്നാണ് എന്‍എച്ച്എസ് ലക്ഷ്യം. ഈ കാലതാമസം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ ദീര്‍ഘമായ കാത്തിരിപ്പ് ജീവന്‍ നഷ്ടമാകുന്നതില്‍ കലാശിക്കുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

6334 രോഗികള്‍ കഴിഞ്ഞ വര്‍ഷം 124 ദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2020-ല്‍ രേഖപ്പെടുത്തിയ 2922 പേരുടെ ഇരട്ടിയാണ് ഇത്. അതേസമയം 1100-ലേറെ രോഗികള്‍ 6 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്നുവെന്നും ഞെട്ടിക്കുന്ന രേഖകള്‍ പറയുന്നു. 167 ഹെല്‍ത്ത് ട്രസ്റ്റുകളില്‍ 69 ഇടത്ത് നിന്ന് മാത്രമാണ് വിഷയത്തില്‍ വിവരാവകാശ പ്രകാരം മറുപടി ലഭിച്ചത്.

കാന്‍സര്‍ ഉണ്ടെന്ന് മനസിലാക്കിയ ശേഷം ഇത്തരമൊരു കാത്തിരിപ്പ് വേണ്ടിവരുന്നത് രോഗികള്‍ക്കും, അവരുടെ പ്രിയപ്പെട്ടവര്‍ക്കും കനത്ത ആഘാതമാണെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഓവന്‍ ജാക്ക്‌സണ്‍ പറഞ്ഞു. 2015ന് ശേഷം ഒരിക്കല്‍ പോലും രണ്ട് മാസത്തിനകം ചികിത്സയെന്ന ലക്ഷ്യം നേടിയിട്ടില്ല. ഇത് വലിയ പരാജയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദശകത്തില്‍ എന്‍എച്ച്എസ് കാ ന്‍സര്‍ പരിശോധനകളും ഇരട്ടിയായി ഉയര്‍ന്നുവെന്ന് ഹെല്‍ത്ത് ലീഡേഴ്‌സ് പറഞ്ഞു. ഇതോടെ കാന്‍സറുകള്‍ നേരത്തെ തന്നെ തിരിച്ചറിയുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തിയ സമരങ്ങളില്‍ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകളാണ് വൈകിയത്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions