യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഒറ്റ വര്‍ഷം കൊണ്ട് 15,000-ലേറെ മരണങ്ങള്‍

കടുത്ത സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളുടെ പരിചരണത്തില്‍ വലിയ തോതില്‍ രോഗികള്‍ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് ടീമുകളുടെ പരിചരണത്തിലുള്ള 15,000-ലേറെ രോഗികളാണ് ഒരു വര്‍ഷത്തിനിടെ മരിച്ചത്.

2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലെ മരണങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരം മരണങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആദ്യമായി ഈ കണക്കുകള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല. സുപ്രധാന എന്‍എച്ച്എസ് റിപ്പോര്‍ട്ട് ഇന്‍ഡിപെന്‍ഡന്റിന് ചോര്‍ന്ന് കിട്ടിയതോടെയാണ് കണക്കുകള്‍ പുറത്തുവന്നത്.

ആത്മഹത്യ ചെയ്തത് മുതല്‍ ആത്മഹത്യയെന്ന് ഇന്‍ക്വസ്റ്റ് സ്ഥിരീകരിക്കാത്ത മരണങ്ങളും, ഹൃദയാഘാതം, സ്‌ട്രോക്ക്, വാഹനാപകടം എന്നിവയിലൂടെ സംഭവിച്ച അപ്രതീക്ഷിത മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ചികിത്സയ്ക്കായി പലപ്പോഴും പ്രിയപ്പെട്ടവര്‍ കെഞ്ചാറുണ്ടെന്ന് ആത്മഹത്യയില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

ദശകങ്ങളായി കമ്മ്യൂണിറ്റി കെയര്‍ ആരാലും പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് സീനിയര്‍ എന്‍എച്ച്എസ് സ്രോതസ്സുകള്‍ പ്രതികരിച്ചു. ഇന്‍പേഷ്യന്റ് ആശുപത്രി സേവനങ്ങളിലാണ് ആരോഗ്യ മേധാവികള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ ക്ലിനിക്കിലും, വീടുകളിലും നല്‍കുന്ന ചികിത്സ ഉള്‍പ്പെടെ വരും. പരിചരണത്തിനായുള്ള ഡിമാന്‍ഡ് എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ ജീവനക്കാര്‍ക്കും, ഫണ്ടിംഗിനുമായുള്ള നെട്ടോട്ടത്തിലാണ് ട്രസ്റ്റുകള്‍.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions