യു.കെ.വാര്‍ത്തകള്‍

മലയാളി വിദ്യാര്‍ത്ഥിനിയെ ലണ്ടന്‍ റെസ്‌റ്റൊറന്റില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം ജയില്‍

മലയാളിയായ വിദ്യാര്‍ത്ഥിനിയെ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊല്ലാന്‍ നോക്കിയ ഹൈദരാബാദ് സ്വദേശിയ്ക്ക് 16 വര്‍ഷം ജയില്‍ ശിക്ഷ. 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് ആണ് ഓള്‍ഡ് ബെയ്‌ലി കോടതി 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. മുന്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

പൊതുസ്ഥലത്ത് നിയമപരമായ കാരണങ്ങളില്ലാതെ കത്തിയുമായി എത്തിയ കുറ്റത്തിന് 12 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരവെയാണ് അംബെര്‍ലയ്ക്ക് വധശ്രമത്തിനുള്ള സുദീര്‍ഘമായ ശിക്ഷ ലഭിച്ചത്. ആജീവനാന്തം ഇരയെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഉത്തരവിട്ടു.

ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. 2017 മുതല്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ ബന്ധം മോശമായതോടെ ഇരുവരും അകന്നു. 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്‌സ് പഠനത്തിനായി ലണ്ടനിലെ യൂണിവേഴ്‌സിറ്റിയിലേക്കാണ് ഇവര്‍ എത്തിയത്. 2022 മാര്‍ച്ച് 25ന് ന്യൂഹാമിലെ ഹൈദരാബാദ് വാല റെസ്റ്റൊറന്റിലാണ് അക്രമം നടന്നത്. ഇവിടെ പാര്‍ട്ട്‌ടൈം വെയ്ട്രസായി ജോലി ചെയ്യുകയായിരുന്നു മലയാളി വിദ്യാര്‍ത്ഥിനി.

അക്രമത്തിന് മുന്‍പ് 'കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാമെന്നും', 'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കുമെന്നും' അംബെര്‍ല ഗൂഗിളില്‍ തിരഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇയാളുടെ അക്രമം നേരിട്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍.

അക്രമം നടത്തുന്നതിന് തലേന്ന് രാത്രിയും, പിറ്റേന്ന് രാവിലെയും അംബെര്‍ല യുവതിയുടെ വീട്ടിലേക്ക് ക്ഷണിക്കാതെ എത്തി. ഇതിന് ശേഷമാണ് പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന റെസ്‌റ്റൊറന്റില്‍ കാത്തിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഭക്ഷണം കൊടുക്കാനായി എത്തിയപ്പോള്‍ കത്തിയെടുത്ത് യുവതിയെ ഒന്‍പത് തവണ കുത്തുകയായിരുന്നു. നിലത്ത് വീണിട്ടും ഇയാള്‍ വീണ്ടും കുത്തി. ഇടപെടാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി.

മലയാളി യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആറ് സര്‍ജറികളാണ് ലണ്ടന്‍ ആശുപത്രിയില്‍ നടത്തിയത്. കഴുത്തില്‍ 10 ഇഞ്ച് നീളത്തിലുള്ള വെട്ടും, നെഞ്ചിലും,കൈയിലും, വയറിലും, പുറത്തും കുത്തുകളും ഏറ്റിരുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions