യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ?

ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം നല്‍കാന്‍ ഒരുങ്ങുന്നു. അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ചു. പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് ആണ് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നത് വഴി യുകെയിലേക്ക് സ്ഥിരമായി താമസം മാറുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മധ്യ-വലത് ബുദ്ധികേന്ദ്രമായ ഓണ്‍വാഡിന്റെ പഠനം പറയുന്നത്. ഇമിഗ്രേഷന്‍ റൂട്ടായി ഉന്നത വിദ്യാഭ്യാസം മാറുന്നതായി ആശങ്കകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനില്‍ പഠിക്കാനെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചതില്‍ കാല്‍ശതമാനം പേരും അഞ്ച് യൂണിവേഴ്‌സിറ്റികളും, ഒരു എഡ്യുക്കേഷന്‍ ഏജന്‍സിയും കേന്ദ്രീകരിച്ച് പഠിക്കാനെത്തിയവരാണെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ കണ്ടെത്തിയത്. നെറ്റ് േൈഗ്രഷന്‍ ആയിരങ്ങളായി ചുരുക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2010 മുതല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ 2022-ല്‍ ഇത് 745,000 ആയി ഉയരുകയാണ് ചെയ്തത്.

ഏറ്റവും പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ അടുത്ത മൂന്നാഴ്ചയില്‍ പുറത്തുവരും. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ വേണമെന്നാണ് ഓണ്‍വാര്‍ഡ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന കഴിവും, വരുമാന സാധ്യതയുമുള്ളവര്‍ക്കായി വിസാ നിയമങ്ങളില്‍ മുന്‍ഗണന നല്‍കണം. കുറഞ്ഞ യോഗ്യതയും, താഴ്ന്ന വരുമാനവും നേടുന്നവരെ ഘട്ടംഘട്ടമായി ഒഴിവാക്കുകയും, ഉന്നത നിലവാരം പ്രകടിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രമായി വിസ നല്‍കാന്‍ അധികാരം നിജപ്പെടുത്തുകയും വേണം, റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ലെവവിംഗ് അപ്പ് സെക്രട്ടറി മൈക്കിള്‍ ഗോവ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞു. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നത് പരിമിതപ്പെടുത്തിയാല്‍ പല ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെയും നിലനില്‍പ്പിനെ ബാധിക്കുമെന്നതാണ് അവസ്ഥ. ഇത് മലയാളി വിദ്യാര്‍ത്ഥികള്‍ക്കടക്കം തിരിച്ചടിയാകുമോയെന്നു ആശങ്കയുണ്ട്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions