യു.കെ.വാര്‍ത്തകള്‍

ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍

ഭാരിച്ച യൂണിവേഴ്സിറ്റി പഠനം താങ്ങാനാവാതെ ബ്രിട്ടീഷ് യുവ തലമുറ തൊഴില്‍ മേഖലയിലേയ്ക്ക് തിരിയുന്നു. 27,000 പൗണ്ടെങ്കിലും വായ്പയെടുക്കേണ്ട സാഹചര്യത്തിലേക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എത്തിയതോടെ യൂണിവേഴ്സിറ്റി പഠനം പലരും ഒഴിവാക്കിയിരിക്കുകയാണ്.

അതുകൊണ്ടു തന്നെ അപ്രന്റീസ്ഷിപ് കോഴ്സുകള്‍ക്ക് ആവശ്യകാര്‍ ഏറുകയാണ്. യൂക്കാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്‍പത് മുതല്‍ 12 വയസ്സുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 59 ശതമാനം പേരും യൂണിവേഴ്സിറ്റി കോഴ്സുകളും അപ്രന്റീസ്ഷിപ് കോഴ്സുകളും തമ്മില്‍ താരതമ്യം ചെയ്ത് വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. യൂക്കാസില്‍ അപ്രന്റീസ്ഷിപ് കോഴ്സുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 62.4 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അപ്രന്റീസ്ഷിപ് കോഴ്സുകള്‍, പഠനകാലത്ത് തന്നെ ഒരു വരുമാനം സൃഷ്ടിക്കുകയും, പ്രായോഗിക പരിശീലനം നല്‍കുക വഴി വളരെ പെട്ടെന്ന് തന്നെ ഒരു ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. അതില്‍ തന്നെ, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ പോലുള്ള അപ്രന്റീസ്ഷിപ് കോഴ്സുകള്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇതെ കോഴ്സുകള്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ചവരേക്കാള്‍ ശമ്പളം അപ്രന്റീസ്ഷിപ് കഴിഞ്ഞവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്യുന്നു.

നേരത്തെ മാന്വല്‍ ട്രേഡ് മേഖലകളില്‍ മാത്രം ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ് കോഴ്സുകള്‍ ഇന്ന് ഒട്ടുമിക്ക മേഖലകളിലും ഉണ്ട് എന്നതും ഈ കോഴ്സുകളുടെ പ്രീതി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നിയമ പഠനത്തിനുള്ള അപ്രന്റീസ്ഷിപ് കോഴ്സ്. ഷ്രൂസ്ബറിയിലെ എഫ് ബി സി മാന്‍ബൈ ബൗഡ്‌ലര്‍ സോളിസിറ്റേഴ്സ് നല്‍കുന്ന ആറു വര്‍ഷത്തെ ഡിഗ്രി അപ്രന്റീസ്ഷിപ്പിന് പഠിക്കുന്ന നോവ പറയുന്നത്, നിയമം എന്താണെന്നതിന്റെ പ്രായോഗിക ജ്ഞാനം ഈ കോഴ്സ് വഴി ലഭിക്കും എന്നാണ്. മാത്രമല്ല, ആറു വര്‍ഷത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഒരു സോളിസിറ്റര്‍ ആകാനുള്ള സമ്പൂര്‍ണ്ണ യോഗ്യതയും ലഭിക്കും.

നിയമം മുതല്‍ ആരോഗ്യ രംഗം വരെ ഇന്ന് ഏതാണ്ട് എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള അപ്രന്റീസ്ഷിപ് കോഴ്സുകള്‍ നിലവില്‍ വന്നിരിക്കുന്നു. പഠനത്തോടൊപ്പം വരുമാനം എന്നതിനു പുറമെ, തൊഴിലില്‍ പ്രായോഗിക പരിജ്ഞാനം നേടാനും ഇത്തരം കോഴ്സുകള്‍ ഉപകരിക്കും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions