യു.കെ.വാര്‍ത്തകള്‍

ഭീഷണിയായി വില്ലന്‍ ചുമ; ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ വില്ലന്‍ ചുമ ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്. ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടലാണ് ഈ ചുമയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024-ല്‍ ഏകദേശം 3000 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 വര്‍ഷത്തില്‍ ആകെ കണ്ടെത്തിയതിന്റെ മൂന്നിരട്ടി കേസുകളാണ് ഈ 5 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ലോക്ക്ഡൗണുകളാണ് ഇംഗ്ലണ്ടില്‍ അസാധാരണമായ പെര്‍ടുസിസ് മഹാമാരിക്ക് ഊര്‍ജ്ജം പകര്‍ന്നതെന്ന് ആരോഗ്യ മേധാവികള്‍ പറഞ്ഞു. 100 ദിന ചുമയെന്നാണ് ഇതിന്റെ വിളിപ്പേര്. കൊവിഡ് മഹാമാരിക്ക് ശേഷം വാക്സിനേഷനോട് ഉണ്ടായിട്ടുള്ള വിമുഖത മൂലമാണ് ചുമയ്ക്കെതിരായ വാക്സിനേഷന്‍ സ്വീകരിക്കുന്നതില്‍ എണ്ണം കുറയുന്നതില്‍ കലാശിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തി.'വൂപ്പിംഗ് ചുമയ്ക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ കഴിയും. ഉയര്‍ന്ന വാക്സിനേഷന്‍ നിലയുണ്ടെങ്കില്‍ വ്യാപനം കുറയ്ക്കാന്‍ സാധിക്കും. ചെറിയ കുട്ടികളിലും, ഗര്‍ഭിണികളിലും വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണ്', സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഹെല്‍ത്ത് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഡോ. മൈക്കിള്‍ ഹെഡ് പറഞ്ഞു.
പെര്‍ട്യൂസിസ് എന്ന് അറിയപ്പെടുന്ന വില്ലന്‍ ചുമ പ്രധാനമായും നവജാത ശിശുക്കളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്. വലിയ ശബ്ദത്തോടെയുള്ള ചുമയാണിത്. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണെങ്കിലും ഇതിനുള്ള വാക്സിന്‍ ലഭ്യമാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. എല്ലാ പ്രായത്തിലുള്ളവരെയും വില്ലന്‍ ചുമ ബാധിക്കും. വാക്സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജി പി സര്‍ജറിയെ സമീപിച്ച് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി അവരെ സംരക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം.

  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions