യു.കെ.വാര്‍ത്തകള്‍

വില്ലന്‍ ചുമ: ആറാമത്തെ ഇര 15 ദിവസം പ്രായമായ പെണ്‍കുഞ്ഞ്

വില്ലന്‍ ചുമ അഥവാ വൂപ്പിംഗ് കഫിന് യുകെയില്‍ ആറാമത്തെ ഇര 15 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ സ്ഥിതിയിലാണ് രോഗം പടരുന്നതെന്നാണ് ആശങ്ക. ഈ വര്‍ഷം ഇതിനോടകം ഏകദേശം 3000 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2023-നെ അപേക്ഷിച്ച് കണക്കുകളില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധന. നോട്ടിംഗ്ഹാം, വെയില്‍സിലെ ചില ഭാഗങ്ങള്‍, ലീഡ്‌സ്, ഷെഫീല്‍ഡ് എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 330-ലേറെ ഡിസ്ട്രിക്ടുകളില്‍ കേവലം മൂന്നിടത്ത് മാത്രമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായുള്ളത്.

അഞ്ചാംപനി പോലെ പടരുന്ന വൂപ്പിംഗ് കഫ് 2024 ആദ്യ പാദത്തില്‍ അഞ്ച് കുഞ്ഞുങ്ങളുടെ ജീവനെടുത്തിരുന്നു. എല്ലവരും മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ളവരാണ്. ഒടുവിലായി 15 ദിവസം മാത്രം പ്രായമായ എവി-ഗ്രേസ് ലൂയിസും ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരണപ്പെട്ടു.

2012 മുതല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഈ രോഗത്തിന് എതിരായി വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങുന്നതിന് മുന്‍പ് ഓരോ വര്‍ഷവും ഡസന്‍ കണക്കിന് നവജാതശിശുക്കള്‍ അസുഖം ബാധിച്ച് മരിക്കുമായിരുന്നു. ഇക്കുറി മരണങ്ങള്‍ അധികരിക്കുമെന്നാണ് രാജ്യത്തെ പ്രമുഖ പീഡിയാട്രീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ ചെയര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകള്‍ വാക്‌സിനെടുക്കുന്നത് കുറഞ്ഞതാണ് പകര്‍ച്ചവ്യാധിക്ക് ഇടയാക്കിയതെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.


  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions