യു.കെ.വാര്‍ത്തകള്‍

നിയമാനുസൃതമല്ലാത്ത രീതിയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ക്ക് 1000 പൗണ്ട് പിഴ!

യുകെയില്‍ നിയമാനുസൃതമല്ലാത്തതോ, കേടുപാടുകള്‍ ഉള്ളതോ ആയ റെജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 1 മുതല്‍ പുതിയ '24' ഐഡന്റിഫയര്‍ പ്ലേറ്റുകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അടുത്ത നമ്പര്‍പ്ലേറ്റ് അപ്‌ഡേറ്റ് വരുന്നത് സെപ്റ്റംബറിലാണ്. അപ്പോള്‍ '74' പ്ലേറ്റുകള്‍ നിലവില്‍ വരും.

പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇറങ്ങിയതില്‍ പിന്നെ നമ്പര്‍ പ്ലേറ്റുകള്‍ തെറ്റായ റെജിസ്‌ട്രേഷന്‍ നമ്പറുകള്‍ കാണിക്കുന്നതായ പരാതികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി കാറുകള്‍ നിരത്തിലിറങ്ങാന്‍ കഴിയാത്ത സാഹചാര്യമാണ്. ബ്രിട്ടീഷ് നിരത്തുകളില്‍ വാഹനമോടിക്കുവാന്‍ കൃത്യമായ നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമാണ്. എന്നാല്‍, കൂടുതല്‍ കാര്‍ ഉടമകള്‍ പുതിയ നമ്പര്‍പ്ലേറ്റിനായി തിരക്ക് കൂട്ടിയതോടെ പലയിടങ്ങളിലും കേടായ നമ്പര്‍ പ്ലേറ്റുകള്‍ വിപണിയില്‍ വര്‍ദ്ധിച്ചു വരുന്നതായി പോലീസും ഡി വി എല്‍ എയും പറയുന്നു.

വാഹനങ്ങളുടെ മുന്‍പിലേയും പിന്നിലേയും പ്ലേറ്റുകള്‍ തമ്മില്‍ സമാനത പുലര്‍ത്താതിരിക്കുന്നതും, തെറ്റായ റെജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നതായുമൊക്കെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി തങ്ങളുടെ അംഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായി ഫ്‌ളെറ്റ് പ്രൊഫഷണല്‍സ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ പോള്‍ ഹോളിക്കും സ്ഥിരീകരിക്കുന്നു. മാസങ്ങളും വര്‍ഷങ്ങളായും തെറ്റായ പ്ലേറ്റുകളുമായി കറങ്ങുന്ന കാറുകള്‍ ഉണ്ടെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാഹനങ്ങളില്‍ കൃത്യമായി നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ അടക്കേണ്ടാതായി വരും. മാത്രമല്ല, കൃത്യമായ രീതിയില്‍ നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ എം ഒ ടി ടെസ്റ്റില്‍ പരാജയപ്പെടാനും ഇടയുണ്ട്. പലപ്പോഴും നിര്‍മ്മാതാക്കളോ ഡീലര്‍മാരോ ആയിരിക്കും ഈ പിഴവുകള്‍ക്ക് കാരണക്കാര്‍.

നിലവിലെ വെഹിക്കിള്‍ റെജിസ്‌ട്രേഷന്‍ നമ്പറില്‍ രണ്ട് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും. അത് വാഹനം ആദ്യമായി റെജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങളാണ്. പിന്നെ അത് ഇഷ്യു ചെയ്തത് എവിടെ എന്ന് സൂചിപ്പിക്കുന്ന രണ്ട് സംഖ്യകള്‍ ഉണ്ടായിരിക്കും. പിന്നെ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന മൂന്ന് കഷരങ്ങളും.


യു കെയില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കും ചില മാനദണ്ഡങ്ങള്‍ ഉണ്ട്. റിഫ്‌ളക്ഷന്‍ സാധ്യമാക്കുന്ന വസ്തുകൊണ്ടായിരിക്കണം അവ നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പിലത്തെ ബോര്‍ഡില്‍ വെളൂത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കണം. അതേസമയം, പുറകിലെ പ്ലേറ്റില്‍ മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളും അക്ഷരങ്ങളും ആയിരിക്കണം. മാത്രമല്ല, അക്ഷരങ്ങള്‍ ചാള്‍സ് റൈറ്റ് 2001 ടൈപ്പ്‌ഫേസും ആയിരിക്കണം.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions