യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും അബോര്‍ഷനുകള്‍ റെക്കോര്‍ഡ് നിരക്കില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും നടക്കുന്ന അബോര്‍ഷനുകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞുങ്ങളെ വേണ്ടെന്ന തീരുമാനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം സാമ്പത്തിക സമ്മര്‍ദങ്ങളാണെന്നാണ് കരുതുന്നത്.

2022 ല്‍ രണ്ടിടങ്ങളിലുമായി 251,377 അബോര്‍ഷനുകളാണ് നടത്തിയതെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ ആക്ട് പ്രാബല്യത്തില്‍ വരുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-ലെ കണക്കുകളേക്കാള്‍ 17% വര്‍ദ്ധനവും ഇക്കാര്യത്തിലുണ്ട്.

ജീവിതച്ചെലവ് പ്രതിസന്ധിക്ക് പുറമെ സമ്മര്‍ദത്തിലായ എന്‍എച്ച്എസ് സേവനങ്ങളില്‍ നിന്നും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും അബോര്‍ഷന്‍ നേടുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയ്‌സസ് വ്യക്തമാക്കുന്നത്.

ഇതിന് പുറമെ വീടുകളില്‍ അബോര്‍ഷന്‍ ചെയ്യാനുള്ള അവസരമുണ്ടെന്നതും മറ്റൊരു ഘടകമാണ്. മഹാമാരി കാലത്ത് താല്‍ക്കാലികമായി നടപ്പാക്കിയ വീടുകളില്‍ നടത്തുന്ന മെഡിക്കല്‍ അബോര്‍ഷന്‍ 2022 മുതല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും സ്ഥിരമാക്കി മാറ്റിയിരുന്നു. ഇതാണ് പലരും ദുരുപയോഗം ചെയ്തുവരുന്നത്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions