യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വംശജനായ ഡോക്ടറെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ചികിത്സയെന്ന് കൊറോണര്‍

യുകെയിലെ മികച്ച മെഡിക്കല്‍ പ്രൊഫസറും, രണ്ട് മക്കളുടെ പിതാവുമായ ഇന്ത്യന്‍ വംശജനെ മരണത്തിലേക്ക് നയിച്ചത് ഒരിക്കലും നല്‍കാന്‍ പാടില്ലാത്ത തെറ്റായ ചികിത്സയെന്ന് കൊറോണര്‍. ഒരു അപൂര്‍വ്വ രോഗാവസ്ഥയ്ക്കുള്ള പ്രൊസീജ്യറിന് വിധേയനായതോടെയാണ് ഗുരുതരമായ ആന്തരിക രക്തസ്രാവം നേരിട്ട് പ്രൊഫ. അമിത് പട്ടേല്‍ മരിച്ചത്.

പ്രൊഫ. അമിത് പട്ടേലിന്റെ മരണത്തില്‍ കലാശിച്ചത് ചികിത്സയിലെ പരാജയപ്പെടലായിരുന്നുവെന്ന് വ്യക്തമാക്കിയ കൊറോണര്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഈ തലമുറയില്‍ പെട്ട ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ മുന്‍നിരക്കാരനുമായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് പറഞ്ഞു.

എന്നാല്‍ 2021 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളുമായാണ് പ്രൊഫ. പട്ടേലിനെ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന് 'സ്റ്റില്‍സ് ഡിസീസ്' എന്ന അപൂര്‍വ്വ ഇന്‍ഫ്‌ളമേറ്ററി അവസ്ഥ രൂപപ്പെട്ടതിനാല്‍ മാരകമായ പ്രതിരോധ പാര്‍ശ്വഫലം നേടിരുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തി.

ഇതേത്തുടര്‍ന്ന് ശ്വാസകോളം പരിശോധിക്കാന്‍ എന്‍ഡോബ്രോംഗിയല്‍ അള്‍ട്രാസൗണ്ട് ഗൈഡഡ് ബയോപ്‌സി നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ ഡോക്ടര്‍ക്ക് ഗുരുതരവും, അപൂര്‍വ്വവുമായ ബ്ലഡ് ക്ലോട്ട് പാര്‍ശ്വഫലം രൂപപ്പെടുകയും, അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. പ്രതിരോധ പാര്‍ശ്വഫലം ഉള്ളതായി ഡോക്ടര്‍മാര്‍ പറയാതെ പോയതാണ് ചികിത്സ നിര്‍ദ്ദേശിക്കാന്‍ ഇടയാക്കിയത്.

നാഷണല്‍ മെഡിക്കല്‍ അഡൈ്വസര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് കൊറോണര്‍ സാക് ഗോലോംബെക് സ്ഥിരീകരിച്ചു. ഒരു രോഗിയെന്ന നിലയേക്കാള്‍ സഹഡോക്ടറെന്ന നിലയിലാണ് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയതെന്നും വിമര്‍ശനമുണ്ട്. പരിചരണത്തിലെ വീഴ്ചകളാണ് ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കൊറോണര്‍ വ്യക്തമാക്കി.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions