യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മരുന്നു ക്ഷാമം രൂക്ഷം; പകുതിയോളം പേര്‍ക്കും കിട്ടുന്നില്ല!

യുകെയിലെ മുതിര്‍ന്ന ആളുകളില്‍ പകുതിയോളം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച മരുന്നുകള്‍ ലഭിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നു. രണ്ട് വര്‍ഷത്തിനിടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി 49 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഈ കാലയളവിലാണ് മരുന്നുകളുടെ വിതരണത്തിലെ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നത്.

രാജ്യത്ത് മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലാണ് ഉയരുന്നത്. 12 ബ്രിട്ടീഷുകാരില്‍ ഒരാള്‍ വീതമാണ് ആവശ്യമായ മരുന്ന് നേടാന്‍ ബുദ്ധിമുട്ടുന്നത്. വിവിധ ഫാര്‍മസികളില്‍ ചോദിച്ചാലും സ്ഥിതി മോശമായി തുടരുന്നു.

ബ്രിട്ടീഷ് ജനറിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന് വേണ്ടി ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ മരുന്ന് കിട്ടാതെ വരുന്നതോടെ 8% പേര്‍ മരുന്ന് ലഭിക്കാതെ പോകുന്നതായി വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മരുന്ന് സ്‌റ്റോക്കില്ലെന്ന് 31% രേും കണ്ടെത്തി.

കൂടാതെ തങ്ങള്‍ക്ക് ആവശ്യമായി തോതില്‍ മരുന്ന് ഫാര്‍മസികളില്‍ ഇല്ലെന്ന് 33 ശതമാനം പേരും തിരിച്ചറിഞ്ഞു. ബ്രക്‌സിറ്റാണ് മരുന്ന് ക്ഷാമം രൂക്ഷമാക്കിയതെന്നു ആളുകള്‍ വിശ്വസിക്കുന്നു. അത്യവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് പോലും ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions